കൊച്ചി: ക്രിസ്തുമതത്തിലെ “കുന്പസാര’’ത്തെ അധിക്ഷേപിച്ച് എഡിറ്റോറിയൽ എഴുതിയ സർക്കാർ പ്രസിദ്ധീകരണമായ “വിജ്ഞാന കൈരളി’’ക്കും അതു പ്രസിദ്ധീകരിക്കുന്ന “കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടി’’നും അതിന്റെ ചെയർമാൻകൂടിയായ കേരള മുഖ്യമന്ത്രി പിണറായി വിജയനും പി.സി. തോമസ് വക്കീൽനോട്ടീസ് അയച്ചു.
സ്വന്തനിലയിലും പൊതുതാത്പര്യം എന്ന നിലയിലും കേരളകോൺഗ്രസ് പാർട്ടിക്കുവേണ്ടിയുമാണു നോട്ടീസ്.
ശബരിമല പതിനെട്ടാംപടിയിലേക്കു വിശ്വാസികൾ ഇരച്ചുകയറണമെന്നും സെക്രട്ടേറിയറ്റിലേക്കും രാജ്ഭവനിലേക്കും മാത്രമല്ല, ശബരിമലയിലേക്കും ജാഥയായി അവർ എത്തണമെന്നും ആവശ്യപ്പെട്ട എഡിറ്റോറിയൽ കലാപത്തിനുള്ള ആഹ്വാനം നൽകി ക്രമസമാധാനത്തകർച്ചയ്ക്കു വളംവച്ചുകൊടുക്കുന്നതായും നോട്ടീസിൽ പറയുന്നു.
നോട്ടീസിൽ പറയുന്നവർ പരസ്യമായി മാപ്പുപറയണമെന്നും പ്രസിദ്ധീകരണം പിൻവലിക്കണമെന്നുമാണു തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വന്തനിലയിലും പൊതുതാത്പര്യം എന്ന നിലയിലും കേരളകോൺഗ്രസ് പാർട്ടിക്കുവേണ്ടിയുമാണു നോട്ടീസ്.
ശബരിമല പതിനെട്ടാംപടിയിലേക്കു വിശ്വാസികൾ ഇരച്ചുകയറണമെന്നും സെക്രട്ടേറിയറ്റിലേക്കും രാജ്ഭവനിലേക്കും മാത്രമല്ല, ശബരിമലയിലേക്കും ജാഥയായി അവർ എത്തണമെന്നും ആവശ്യപ്പെട്ട എഡിറ്റോറിയൽ കലാപത്തിനുള്ള ആഹ്വാനം നൽകി ക്രമസമാധാനത്തകർച്ചയ്ക്കു വളംവച്ചുകൊടുക്കുന്നതായും നോട്ടീസിൽ പറയുന്നു.
നോട്ടീസിൽ പറയുന്നവർ പരസ്യമായി മാപ്പുപറയണമെന്നും പ്രസിദ്ധീകരണം പിൻവലിക്കണമെന്നുമാണു തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്.