തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉന്നതതല യോഗം വിളിച്ചു. സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ തുടർനടപടികളെക്കുറിച്ച് ആലോചിക്കുന്നതിനാണു വൈകുന്നേരം അഞ്ചിനു യോഗം വിളിച്ചിരിക്കുന്നത്.
ആവശ്യമെങ്കിൽ നട തുറക്കുന്നതിനു മുമ്പായി സർവകക്ഷിയോഗം വിളിക്കാനും ആലോചനയുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
പുനഃപരിശോധനാ ഹർജിയിൽ കോടതി നിലപാട് എന്തായിരിക്കുമെന്ന കാര്യത്തിൽ സർക്കാരിന് ആശങ്കയുണ്ട്. സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നു പറയുമ്പോഴും കാര്യങ്ങൾ കൈവിട്ടുപോകുമോ എന്നാണു ഭയം. ശബരിമല ദർശനത്തിനായി നിരവധി യുവതികൾ ഓണ്‍ലൈനായി ബുക്ക് ചെയ്തിട്ടുണ്ട്. യുവതീപ്രവേശന വിധിയിൽ സുപ്രീംകോടതി മാറ്റം വരുത്തുന്നില്ലെങ്കിൽ സർക്കാരിന് ശബരിമല സീസണ് വെല്ലുവിളിയാകും. ഈ സാഹചര്യത്തിലാണ് സർവകക്ഷി യോഗം ഉൾപ്പെടെയുള്ള സാധ്യതകൾ പരിഗണിക്കുന്നത്.
ആവശ്യമെങ്കിൽ നട തുറക്കുന്നതിനു മുമ്പായി സർവകക്ഷിയോഗം വിളിക്കാനും ആലോചനയുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
പുനഃപരിശോധനാ ഹർജിയിൽ കോടതി നിലപാട് എന്തായിരിക്കുമെന്ന കാര്യത്തിൽ സർക്കാരിന് ആശങ്കയുണ്ട്. സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നു പറയുമ്പോഴും കാര്യങ്ങൾ കൈവിട്ടുപോകുമോ എന്നാണു ഭയം. ശബരിമല ദർശനത്തിനായി നിരവധി യുവതികൾ ഓണ്‍ലൈനായി ബുക്ക് ചെയ്തിട്ടുണ്ട്. യുവതീപ്രവേശന വിധിയിൽ സുപ്രീംകോടതി മാറ്റം വരുത്തുന്നില്ലെങ്കിൽ സർക്കാരിന് ശബരിമല സീസണ് വെല്ലുവിളിയാകും. ഈ സാഹചര്യത്തിലാണ് സർവകക്ഷി യോഗം ഉൾപ്പെടെയുള്ള സാധ്യതകൾ പരിഗണിക്കുന്നത്.