കോട്ടയം: പിണറായി സർക്കാർ കമ്യൂണിസ്റ്റ് പാർട്ടി വിശ്വാസങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി.
കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നയിച്ച ജനകീയ മാർച്ചിന്റെ കോട്ടയം ജില്ലയിലെ മൂന്നാം ദിനത്തിലെ പര്യടനത്തിന്റെ സമാപന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി. നാട്ടുകാരുടെ സ്നേഹോഷ്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുന്നോട്ടു നീങ്ങിയ പദയാത്ര നാഗന്പടത്ത് എത്തിയതോടെ ജോസ് കെ. മാണി എംപിയും കേരള കോണ്ഗ്രസ് എം നേതാക്കളും പദയാത്രയിൽ അണിചേർന്നു.
വിശ്വാസങ്ങളെ മാർക്സിസ്റ്റ് പാർട്ടി അനാചാരമായിട്ടാണ് കാണുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. മതങ്ങളിൽ വിശ്വസിക്കാതിരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും അവർക്കുണ്ട്. എന്നാൽ അതു പോലെ തന്നെ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാനും അവർക്കു അവകാശമുണ്ടെ്.
ഇന്ന് കേസ് കോടതി പരിഗണിക്കുന്പോൾ പ്രതികൂലമായ വിധിയാണ് ഉണ്ടാകുന്നതെങ്കിൽ അതിനെതിരേ സർക്കാർ നീങ്ങണം. അല്ലാതെ പാർട്ടി അജൻഡ നടപ്പിലാക്കാൻ ശ്രമിക്കരുതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നയിച്ച ജനകീയ മാർച്ചിന്റെ കോട്ടയം ജില്ലയിലെ മൂന്നാം ദിനത്തിലെ പര്യടനത്തിന്റെ സമാപന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി. നാട്ടുകാരുടെ സ്നേഹോഷ്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുന്നോട്ടു നീങ്ങിയ പദയാത്ര നാഗന്പടത്ത് എത്തിയതോടെ ജോസ് കെ. മാണി എംപിയും കേരള കോണ്ഗ്രസ് എം നേതാക്കളും പദയാത്രയിൽ അണിചേർന്നു.
വിശ്വാസങ്ങളെ മാർക്സിസ്റ്റ് പാർട്ടി അനാചാരമായിട്ടാണ് കാണുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. മതങ്ങളിൽ വിശ്വസിക്കാതിരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും അവർക്കുണ്ട്. എന്നാൽ അതു പോലെ തന്നെ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാനും അവർക്കു അവകാശമുണ്ടെ്.
ഇന്ന് കേസ് കോടതി പരിഗണിക്കുന്പോൾ പ്രതികൂലമായ വിധിയാണ് ഉണ്ടാകുന്നതെങ്കിൽ അതിനെതിരേ സർക്കാർ നീങ്ങണം. അല്ലാതെ പാർട്ടി അജൻഡ നടപ്പിലാക്കാൻ ശ്രമിക്കരുതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.