കൊച്ചി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരായ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ നാലു പ്രതികൾ കൂടി ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി.
ശബരിമല, നിലയ്ക്കലിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പന്പ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നും നാലും പ്രതികളായ പന്തളം കുളനട സ്വദേശികളായ ശൈലേഷ്, അഭിലാഷ് രാജ്, രണ്ടാം പ്രതി ഇടപ്പള്ളി സ്വദേശി ആനന്ദ് വി. കുറുപ്പ്, അഞ്ചാം പ്രതി മണിമല സ്വദേശി കിരണ്‍ എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്.
കഴിഞ്ഞ ഒക്ടോബർ 17ന് പ്രതിഷേധ സമരത്തിന്റെ ഭാഗമായി മാധ്യമ പ്രവർത്തകരുടേതടക്കമുള്ള വാഹനങ്ങൾ തടഞ്ഞതും അതിക്രമം കാട്ടിയതും ഇവരാണെന്ന് പ്രോസിക്യൂഷൻ പറയുന്നു. എന്നാൽ ശരണം വിളികളുമായി തികച്ചും സമാധാനപരമായാണ് പ്രതിഷേധിച്ചതെന്ന് ഹർജിക്കാർ പറയുന്നു. പൊതുമുതൽ നശിപ്പിക്കൽ, തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്. പോലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് ഹർജിക്കാരുടെ വാദം.
ശബരിമല, നിലയ്ക്കലിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പന്പ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നും നാലും പ്രതികളായ പന്തളം കുളനട സ്വദേശികളായ ശൈലേഷ്, അഭിലാഷ് രാജ്, രണ്ടാം പ്രതി ഇടപ്പള്ളി സ്വദേശി ആനന്ദ് വി. കുറുപ്പ്, അഞ്ചാം പ്രതി മണിമല സ്വദേശി കിരണ്‍ എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്.
കഴിഞ്ഞ ഒക്ടോബർ 17ന് പ്രതിഷേധ സമരത്തിന്റെ ഭാഗമായി മാധ്യമ പ്രവർത്തകരുടേതടക്കമുള്ള വാഹനങ്ങൾ തടഞ്ഞതും അതിക്രമം കാട്ടിയതും ഇവരാണെന്ന് പ്രോസിക്യൂഷൻ പറയുന്നു. എന്നാൽ ശരണം വിളികളുമായി തികച്ചും സമാധാനപരമായാണ് പ്രതിഷേധിച്ചതെന്ന് ഹർജിക്കാർ പറയുന്നു. പൊതുമുതൽ നശിപ്പിക്കൽ, തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്. പോലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് ഹർജിക്കാരുടെ വാദം.