+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മന്ത്രി ജലീൽ രാജിവയ്ക്കുംവരെ പ്രക്ഷോഭമെന്നു യൂത്ത് ലീഗ്

തിരുവനന്തപുരം: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കുംവരെ പ്രക്ഷേഭം തുടരുമെന്ന്
മന്ത്രി ജലീൽ  രാജിവയ്ക്കുംവരെ  പ്രക്ഷോഭമെന്നു  യൂത്ത് ലീഗ്
തിരുവനന്തപുരം: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കുംവരെ പ്രക്ഷേഭം തുടരുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. തൊണ്ടിമുതൽ തിരിച്ചേൽപ്പിച്ചതുകൊണ്ടു മാത്രം കള്ളൻ കുറ്റവിമുക്തനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രി കെ.ടി. ജലീലിന്‍റെ ബന്ധു കെ.ടി. അദീബ് കേരള സ്റ്റേറ്റ് മൈനോറിറ്റി ഡെവലപ്മെന്‍റ് കോർപറേഷന്‍റെ ജനറൽ മാനെജർ തസ്തികയിൽനിന്നും രാജി വച്ചെങ്കിലും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗിനോടു ചേർന്നു പ്രവർത്തിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പോലുള്ള സംഘടനകളും സമരത്തിൽ പങ്കുചേരും. ഇക്കാലത്തിനിടെ 56,000 രൂപ കെ.ടി.അദീബ് ശന്പളമായി കൈപ്പറ്റിയിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു.

മന്ത്രി കെ.ടി. ജലീലിന് ആത്മാഭിമാനമുണ്ടെങ്കിൽ മന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണം നേരിടണം. കുറ്റം ചെയ്തിട്ടില്ലെങ്കിൽ അതു കേരളീയ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തട്ടെ. സംവാദത്തിനു വിളിച്ചപ്പോൾ ഭീരുവായി ഒളിച്ചോടുകയാണ് മന്ത്രി ചെയ്തത്. മന്ത്രി ഇ.പി.ജയരാജനെതിരേ ആരോപണമുയർന്നപ്പോൾ രാജി വാങ്ങിയ മുഖ്യമന്ത്രി കെ.ടി.ജലീലിനെ എന്തിനു സംരക്ഷിക്കുന്നുവെന്നു വ്യക്തമാക്കണം. മന്ത്രി രാജിവച്ച് അന്വേഷണം പ്രഖ്യാപിക്കാതെ സമരപാതയിൽ നിന്നു പിന്നോട്ടില്ലെന്നും ഫിറോസ് വ്യക്തമാക്കി.