പൂച്ചാക്കൽ: പള്ളിപ്പുറത്ത് എൻഎസ്എസ് കരയോഗമന്ദിരത്തിനുനേരേ ആക്രമണം. ഇന്നലെ പുലർച്ചെയാണ് ആക്രമണമുണ്ടായത്.
പള്ളിപ്പുറത്തെ 801-ാം എൻഎസ്എസ് കരയോഗ മന്ദിരത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കെട്ടിടത്തിനുമുന്നിലെ കൊടിമരം നശിപ്പിച്ചു.
കൊടിമരം വീണുകിടക്കുന്നതു കണ്ടവർ വിവരം പറഞ്ഞപ്പോഴാണ് അറിയുന്നതെന്നു കരയോഗം പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി അജയകുമാർ എന്നിവർ പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നാമജപയജ്ഞമടക്കമുള്ള പ്രതിഷേധ പരിപാടികളുമായി എൻഎസ്എസ് മുന്നോട്ടുവന്നതിലുള്ള പ്രതിഷേധമായിരിക്കാം ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
ചേർത്തല പോലീസ് സ്റ്റേഷനിൽ പരാതി നൽകി. രാവിലെ ചേർത്തലയിൽ നിന്നും അന്വേഷണസംഘം സ്ഥലത്തെത്തി.
മൂന്നുപേർ കസ്റ്റഡിയിൽ
പൂച്ചാക്കൽ: കൊടിമരം തകർത്ത സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. ചേർത്തല പള്ളിപ്പുറം 801-ാം നന്പർ എൻഎസ്എസ് കരയോഗത്തിന്റെ കൊടിമരമാണ് ഇന്നലെ പുലർച്ചെ തകർത്തത്. ഇതുമായി ബന്ധപ്പെട്ട് ചേർത്തല പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. കരയോഗത്തിന് എതിർവശത്തുള്ള സ്ഥാപനത്തിലെ സിസിടിവി കാമറയിൽ പതിഞ്ഞ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ചേർത്തല സിഐ പി. ശ്രീകുമാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം നൂറുകണക്കിനു കരയോഗാംഗങ്ങൾ അണിനിരന്ന പ്രതിഷേധ നാമജപറാലിയും സമ്മേളനവും നടന്നു.
പള്ളിപ്പുറത്തെ 801-ാം എൻഎസ്എസ് കരയോഗ മന്ദിരത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കെട്ടിടത്തിനുമുന്നിലെ കൊടിമരം നശിപ്പിച്ചു.
കൊടിമരം വീണുകിടക്കുന്നതു കണ്ടവർ വിവരം പറഞ്ഞപ്പോഴാണ് അറിയുന്നതെന്നു കരയോഗം പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി അജയകുമാർ എന്നിവർ പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നാമജപയജ്ഞമടക്കമുള്ള പ്രതിഷേധ പരിപാടികളുമായി എൻഎസ്എസ് മുന്നോട്ടുവന്നതിലുള്ള പ്രതിഷേധമായിരിക്കാം ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
ചേർത്തല പോലീസ് സ്റ്റേഷനിൽ പരാതി നൽകി. രാവിലെ ചേർത്തലയിൽ നിന്നും അന്വേഷണസംഘം സ്ഥലത്തെത്തി.
മൂന്നുപേർ കസ്റ്റഡിയിൽ
പൂച്ചാക്കൽ: കൊടിമരം തകർത്ത സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. ചേർത്തല പള്ളിപ്പുറം 801-ാം നന്പർ എൻഎസ്എസ് കരയോഗത്തിന്റെ കൊടിമരമാണ് ഇന്നലെ പുലർച്ചെ തകർത്തത്. ഇതുമായി ബന്ധപ്പെട്ട് ചേർത്തല പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. കരയോഗത്തിന് എതിർവശത്തുള്ള സ്ഥാപനത്തിലെ സിസിടിവി കാമറയിൽ പതിഞ്ഞ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ചേർത്തല സിഐ പി. ശ്രീകുമാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം നൂറുകണക്കിനു കരയോഗാംഗങ്ങൾ അണിനിരന്ന പ്രതിഷേധ നാമജപറാലിയും സമ്മേളനവും നടന്നു.