കോഴിക്കോട് : ഇന്ത്യന്‍ കാര്‍ഷികരംഗം കോര്‍പറേറ്റുകള്‍ കൈയടക്കുകയാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകൻ പി. സായ്നാഥ്. കര്‍ഷകരെ പിഴിഞ്ഞാണ് മോദി സര്‍ക്കാർ കോര്‍പറേറ്റ് കമ്പനികളെ കൈയയച്ച് സഹായിക്കുന്നത്. കോഴിക്കോട്ട് ഡിവൈഎഫ്ഐ 14–ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് തൊഴിലവസരം സൃഷ്ടിക്കാന്‍ മോദിസര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളിലെ കേന്ദ്ര സാമ്പത്തികനയം മൂലം രാജ്യത്ത് ദാരിദ്ര്യം പെരുകുകയാണ് ചെയ്തത്. എന്നാല്‍ ഇക്കാലയളവില്‍ ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ധിച്ചു. 1991ല്‍ ഒറ്റ ശതകോടീശ്വരനും ഉണ്ടായിരുന്നില്ല. എന്നാല്‍ 2000ല്‍ ഒമ്പതായിരുന്നത് 2012ല്‍ 53 ആയി. 2018ലാകട്ടെ, ഇരട്ടിയിലേറെയായി- അതായത് 121 ആയി ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ധിച്ചു. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെല്ലാം കര്‍ഷക വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് തൊഴിലവസരം സൃഷ്ടിക്കാന്‍ മോദിസര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളിലെ കേന്ദ്ര സാമ്പത്തികനയം മൂലം രാജ്യത്ത് ദാരിദ്ര്യം പെരുകുകയാണ് ചെയ്തത്. എന്നാല്‍ ഇക്കാലയളവില്‍ ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ധിച്ചു. 1991ല്‍ ഒറ്റ ശതകോടീശ്വരനും ഉണ്ടായിരുന്നില്ല. എന്നാല്‍ 2000ല്‍ ഒമ്പതായിരുന്നത് 2012ല്‍ 53 ആയി. 2018ലാകട്ടെ, ഇരട്ടിയിലേറെയായി- അതായത് 121 ആയി ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ധിച്ചു. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെല്ലാം കര്‍ഷക വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.