കൊച്ചി: ഓണ്‍ലൈൻ ബസ് ടിക്കറ്റ് ബുക്കിംഗ് കരാർ കെഎസ്ആർടിസി ഏകപക്ഷീയമായി റദ്ദാക്കിയെന്നാരോപിച്ച് ഹൈക്കോടതിയിൽ ഹർജി. ബംഗളൂരു ആസ്ഥാനമായുള്ള റേഡിയന്റ് ഇൻഫോ സിസ്റ്റംസാണു ഹർജി നൽകിയത്. പദ്ധതി നടപ്പാക്കാൻ കരാർ ലഭിച്ചതോടെ വൻതുക ചെലവഴിച്ച് ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നെന്നും മുൻകൂർ നോട്ടീസ് നൽകാതെ കരാർ റദ്ദാക്കിയതു നഷ്ടമുണ്ടാക്കിയെന്നും ഹർജിയിൽ ആരോപിക്കുന്നു.
2018 ജൂണ്‍ മുതലുള്ള കാലയളവിൽ ഓണ്‍ലൈൻ ബുക്കിംഗ് സംവിധാനം മുഖേന കെഎസ്ആർടിസിക്ക് 47.55 കോടി രൂപ വരുമാനമുണ്ടാക്കി നൽകിയെന്നും നവംബർ ഒന്നു മുതൽ കെഎസ്ആർടിസി തങ്ങളുടെ സേവനം തടഞ്ഞ് മറ്റൊരു കന്പനിക്ക് അനുമതി നൽകിയെന്നുമാണു ഹർജിയിലെ ആക്ഷേപം. കരാർ പ്രകാരം 90 ദിവസം മുന്‍പ് നോട്ടീസ് നൽകണമെന്നുണ്ടെന്നും ഇതുവരെയുള്ള സേവനത്തിന് 28.42 ലക്ഷം രൂപ കെഎസ്ആർടിസിയിൽനിന്ന് ലഭിക്കാനുണ്ടെന്നും ഹർജിയിൽ പറയുന്നു.
2018 ജൂണ്‍ മുതലുള്ള കാലയളവിൽ ഓണ്‍ലൈൻ ബുക്കിംഗ് സംവിധാനം മുഖേന കെഎസ്ആർടിസിക്ക് 47.55 കോടി രൂപ വരുമാനമുണ്ടാക്കി നൽകിയെന്നും നവംബർ ഒന്നു മുതൽ കെഎസ്ആർടിസി തങ്ങളുടെ സേവനം തടഞ്ഞ് മറ്റൊരു കന്പനിക്ക് അനുമതി നൽകിയെന്നുമാണു ഹർജിയിലെ ആക്ഷേപം. കരാർ പ്രകാരം 90 ദിവസം മുന്‍പ് നോട്ടീസ് നൽകണമെന്നുണ്ടെന്നും ഇതുവരെയുള്ള സേവനത്തിന് 28.42 ലക്ഷം രൂപ കെഎസ്ആർടിസിയിൽനിന്ന് ലഭിക്കാനുണ്ടെന്നും ഹർജിയിൽ പറയുന്നു.