കൊച്ചി: മണ്ഡല-മകരവിളക്കു കാലത്ത് ശബരിമലയിലെത്തുന്ന വാഹനങ്ങൾക്കു പോലീസ് പാസ് നിർബന്ധമാക്കിയ സർക്കാർ നടപടിക്കെതിരേ സമർപ്പിച്ച ഹർജികളിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കു നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, ടി.എസ്. ബൈജു തുടങ്ങിയവർ നൽകിയ ഹർജികളിലാണു ഹൈക്കോടതിയുടെ തീരുമാനം.
ഭക്തർക്ക് ഓണ്‍ലൈൻ പാസും വാഹനങ്ങൾക്കു പോലീസ് പാസും ഏർപ്പെടുത്തിയതിനു പുറമേ ദർശനസമയം 48 മണിക്കൂറായി നിജപ്പെടുത്തിയെന്നും സിപിഎമ്മിന്റെ റെഡ് വോളന്റിയർമാരെ നിയോഗിക്കാൻ ശ്രമമുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. നിലയ്ക്കൽ-പന്പ റൂട്ടിൽ കെഎസ്ആർടിസിക്കു മാത്രം അനുമതി നൽകിയതും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. പ്രതിവർഷം അഞ്ചു കോടി ഭക്തരാണു ദർശനത്തിന് എത്തുന്നത്. സാധാരണക്കാർക്ക് ഓണ്‍ലൈൻ ബുക്കിംഗ് സാധ്യമാവില്ല. വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്തുന്നത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കും.
നിലയ്ക്കലിൽ ഗതാഗതക്കുരുക്കിനു കാരണമാവും. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകർക്കുള്ള പാസിന്റെ കാര്യത്തിൽ വ്യക്തതയില്ല. ഭരണകക്ഷിയിലുള്ളവരെ വോളന്റിയർമാരായി നിയമിക്കുന്നതു തടയണം. വിമുക്ത ഭടന്മാരെയോ അയ്യപ്പസേവാ സംഘത്തെയോ അയ്യപ്പസേവാ സമാജത്തെയോ ഇതിനായി പരിഗണിക്കണമെന്നും ഹർജിയിൽ പറയുന്നു.
സർക്കാരിന്റെ നിയന്ത്രണങ്ങൾ ശബരിമലയിൽ എത്തുന്ന ഭക്തരുടെ എണ്ണം കുറയ്ക്കുമെന്നും ഹർജിക്കാർ ആരോപിക്കുന്നു. സംസ്ഥാന സർക്കാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, ഡിജിപി, പത്തനംതിട്ട ജില്ലാ കളക്ടർ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണു ഹർജി നൽകിയിട്ടുള്ളത്.
ഭക്തർക്ക് ഓണ്‍ലൈൻ പാസും വാഹനങ്ങൾക്കു പോലീസ് പാസും ഏർപ്പെടുത്തിയതിനു പുറമേ ദർശനസമയം 48 മണിക്കൂറായി നിജപ്പെടുത്തിയെന്നും സിപിഎമ്മിന്റെ റെഡ് വോളന്റിയർമാരെ നിയോഗിക്കാൻ ശ്രമമുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. നിലയ്ക്കൽ-പന്പ റൂട്ടിൽ കെഎസ്ആർടിസിക്കു മാത്രം അനുമതി നൽകിയതും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. പ്രതിവർഷം അഞ്ചു കോടി ഭക്തരാണു ദർശനത്തിന് എത്തുന്നത്. സാധാരണക്കാർക്ക് ഓണ്‍ലൈൻ ബുക്കിംഗ് സാധ്യമാവില്ല. വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്തുന്നത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കും.
നിലയ്ക്കലിൽ ഗതാഗതക്കുരുക്കിനു കാരണമാവും. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകർക്കുള്ള പാസിന്റെ കാര്യത്തിൽ വ്യക്തതയില്ല. ഭരണകക്ഷിയിലുള്ളവരെ വോളന്റിയർമാരായി നിയമിക്കുന്നതു തടയണം. വിമുക്ത ഭടന്മാരെയോ അയ്യപ്പസേവാ സംഘത്തെയോ അയ്യപ്പസേവാ സമാജത്തെയോ ഇതിനായി പരിഗണിക്കണമെന്നും ഹർജിയിൽ പറയുന്നു.
സർക്കാരിന്റെ നിയന്ത്രണങ്ങൾ ശബരിമലയിൽ എത്തുന്ന ഭക്തരുടെ എണ്ണം കുറയ്ക്കുമെന്നും ഹർജിക്കാർ ആരോപിക്കുന്നു. സംസ്ഥാന സർക്കാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, ഡിജിപി, പത്തനംതിട്ട ജില്ലാ കളക്ടർ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണു ഹർജി നൽകിയിട്ടുള്ളത്.