തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിന് ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പോലീസുകാരുടെ വയസ് തെളിയിക്കുന്ന രേഖകൾ തങ്ങൾ പരിശോധിച്ചിരുന്നെന്ന ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്നു സന്നിധാനത്തു പോലീസ് പോലും ആർഎസ്എസുകാരുടെ നിയന്ത്രണത്തിലായിരുന്നു എന്നതിനു തെളിവാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വത്സൻ തില്ലങ്കേരി അന്നു പോലീസിന്റെ മെഗാഫോണിലൂടെ സംസാരിച്ചു എന്നു മാത്രമല്ല പോലീസുകാരുടെ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു എന്നാണ് വ്യക്തമാകുന്നത്. സംസ്ഥാന സർക്കാരിന്റെ പൂർണപരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സംസ്ഥാനത്തെ പോലീസ് തന്നെ ആർഎസ്എസിന്റെ ചൊൽപ്പടിക്കും ദയാദാക്ഷിണ്യത്തിനും വിധേയമായി നിൽക്കേണ്ടി വന്ന അവസ്ഥ ലജ്ജാകരമാണ്.
സംസ്ഥാനത്തെ പോലീസ് സംവിധാനത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയുമാണിത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതിനു മറുപടി നൽകണം. ശബരിമലയിൽ വൻസുരക്ഷ ഒരുക്കിയിരുന്നെന്നു പറയുന്ന സർക്കാർ യഥാർഥത്തിൽ ആർഎസ്എസിനും ബിജെപിക്കും മറ്റു സംഘപരിവാർ ശക്തികൾക്കും അഴിഞ്ഞാട്ടത്തിനുള്ള ഒത്താശ ചെയ്തു കൊടുക്കുകയാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വത്സൻ തില്ലങ്കേരി അന്നു പോലീസിന്റെ മെഗാഫോണിലൂടെ സംസാരിച്ചു എന്നു മാത്രമല്ല പോലീസുകാരുടെ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു എന്നാണ് വ്യക്തമാകുന്നത്. സംസ്ഥാന സർക്കാരിന്റെ പൂർണപരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സംസ്ഥാനത്തെ പോലീസ് തന്നെ ആർഎസ്എസിന്റെ ചൊൽപ്പടിക്കും ദയാദാക്ഷിണ്യത്തിനും വിധേയമായി നിൽക്കേണ്ടി വന്ന അവസ്ഥ ലജ്ജാകരമാണ്.
സംസ്ഥാനത്തെ പോലീസ് സംവിധാനത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയുമാണിത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതിനു മറുപടി നൽകണം. ശബരിമലയിൽ വൻസുരക്ഷ ഒരുക്കിയിരുന്നെന്നു പറയുന്ന സർക്കാർ യഥാർഥത്തിൽ ആർഎസ്എസിനും ബിജെപിക്കും മറ്റു സംഘപരിവാർ ശക്തികൾക്കും അഴിഞ്ഞാട്ടത്തിനുള്ള ഒത്താശ ചെയ്തു കൊടുക്കുകയാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.