കൂത്താട്ടുകുളം: മാറികയിൽ ആളൊഴിഞ്ഞ പറന്പിൽ യുവാവിന്റെ അസ്ഥികൂടം കണ്ടെത്തി. ഇന്നലെ രാവിലെ സമീപവാസികളായ യുവാക്കളാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രാഥമികപരിശോധനയിൽ തൃശൂർ ഒല്ലൂർ തയ്യിൽ വീട്ടിൽ ശ്രീധരന്റെ മകൻ രഞ്ജിത്തി (34) ന്റേതാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.
മരത്തിൽ തൂങ്ങിമരിച്ചതായാണ് പോലീസ് നിഗമനം. രണ്ടു മാസത്തിലേറെ പഴക്കമുള്ളതായാണ് കരുതുന്നത്. അവിവാഹിതനായ രഞ്ജിത്തിന്റെ പേരിൽ തൃശൂർ പോലീസ് സ്റ്റേഷനിൽ കുടുംബപ്രശനവുമായി ബന്ധപ്പെട്ട് കേസുകൾ ഉണ്ട്.
ഇയാളുടെ സഹോദരിയെ മാറിക സ്വദേശിയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവിടെ ഇടയ്ക്ക് വന്നുനിൽക്കാറുണ്ട്. ഓഗസ്റ്റ് 19ന് ഇവരുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിഞ്ഞ് പോയതാണ്. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു. വീട്ടുകാരുമായി അത്ര നല്ല ബന്ധത്തിലല്ലാത്തതിനാൽ പലപ്പോഴും ഇയാളെക്കുറിച്ച് അന്വേഷിക്കാറുമില്ല. അതുകൊണ്ട് കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയിട്ടുമില്ല. ഇടയ്ക്ക് ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.
മരത്തിൽ തൂങ്ങിമരിച്ചതായാണ് പോലീസ് നിഗമനം. രണ്ടു മാസത്തിലേറെ പഴക്കമുള്ളതായാണ് കരുതുന്നത്. അവിവാഹിതനായ രഞ്ജിത്തിന്റെ പേരിൽ തൃശൂർ പോലീസ് സ്റ്റേഷനിൽ കുടുംബപ്രശനവുമായി ബന്ധപ്പെട്ട് കേസുകൾ ഉണ്ട്.
ഇയാളുടെ സഹോദരിയെ മാറിക സ്വദേശിയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവിടെ ഇടയ്ക്ക് വന്നുനിൽക്കാറുണ്ട്. ഓഗസ്റ്റ് 19ന് ഇവരുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിഞ്ഞ് പോയതാണ്. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു. വീട്ടുകാരുമായി അത്ര നല്ല ബന്ധത്തിലല്ലാത്തതിനാൽ പലപ്പോഴും ഇയാളെക്കുറിച്ച് അന്വേഷിക്കാറുമില്ല. അതുകൊണ്ട് കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയിട്ടുമില്ല. ഇടയ്ക്ക് ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.