തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽകുമാർ കൊലപാതക ക്കേസിൽ ഒളിവിൽ കഴിയുന്ന ഡിവൈഎസ്പി ഹരികുമാറിനെ ഒളിവിൽ പോകാൻ സഹായിച്ച സുഹൃത്തുക്കളടക്കമുള്ള രണ്ടു പേരെ ഇന്നലെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഒളിയിടം കണ്ടെത്തി പോലീസ് എത്തുന്നതിനു മുൻപായി ഡിവൈഎസ്പി ഹരികുമാർ രക്ഷപ്പെട്ടുപോകുകയാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച സൂചന. ഹരികുമാറിനു സിം കാർഡ് എടുത്തു നൽകാൻ സഹായിച്ച തമിഴ്നാട് തൃപ്പരപ്പിലെ ലോഡ്ജ് നടത്തിപ്പുകാരൻ സതീഷ്കുമാർ (38), ഒളിവിൽ ഡിവൈഎസ്പിക്ക് ഒപ്പമുള്ള ബിനുവിന്റെ മകൻ അനൂപ് കൃഷ്ണ (22) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. സതീഷിനെ ഇന്നലെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അനൂപ് കൃഷ്ണയെ ഇന്നു കോടതിയിൽ ഹാജരാക്കും.
കൊലപാതക സ്ഥലത്തുനിന്നു രക്ഷപ്പെട്ട ഡിവൈഎസ്പിയുടെ കാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. ഹരികുമാറിന്റെ ബന്ധുവിനെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതിനിടെ, കേസ് അന്വേഷണത്തിന്റെ ചുമതല ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിനു നൽകി സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി.
ഐജി ശ്രീജിത്ത് ഇന്നലെ തിരുവനന്തപുരത്ത് ഇല്ലാതിരുന്നിട്ടും ഉത്തരവ് കൈപ്പറ്റി ചുമതലയേൽക്കുകയായിരുന്നു. ഐജിയുടെ നിർദേശാനുസരണമാണ് എസ്പി കെ.എം. ആന്റണിയുടെ നേതൃത്വത്തിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു ക്രൈംബ്രാഞ്ച് സംഘം കടന്നത്.
സനൽകുമാറിനെ കാറിനു മുന്നിലേക്കു തള്ളിയിട്ടശേഷം രക്ഷപ്പെട്ട ഡിവൈഎസ്പിയും ഒപ്പമുള്ള സ്വർണവ്യാപാരി ബിനുവും രണ്ടാം ദിവസം രാവിലെ 7.30ന് ബിനുവിന്റെ സുഹൃത്തായ തൃപ്പരപ്പിലെ സതീഷിന്റെ ലോഡ്ജിലെത്തി. രണ്ടു മൊബൈൽ സിം കാർഡ് സംഘടിപ്പിച്ചു തരണമെന്നായിരുന്നു ആവശ്യം. നേരത്തെ മാധ്യമങ്ങൾ വഴി വിവരം അറിഞ്ഞിട്ടും രണ്ടു സിംകാർഡുകൾ ഇയാൾ സംഘടിപ്പിച്ചു നൽകി. പുതിയ സിം കാർഡ് ഉപയോഗിച്ചു ബിനുവിന്റെ മകൻ അനൂപ് കൃഷ്ണയെ വിളിച്ചുവരുത്തി. തുടർന്ന് അനൂപിന്റെ അമ്മാവന്റെ കാർ സംഘടിപ്പിച്ചാണു രക്ഷപ്പെട്ടത്. ഡിവൈഎസ്പിയുടെ കാർ കല്ലറയിലെ കുടുംബ വീട്ടിൽ എത്തിച്ചത് അനൂപായിരുന്നു. ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അനൂപിനെ അറസ്റ്റ് ചെയ്തത്.
തൃപ്പരപ്പിൽനിന്നു സംഘടിപ്പിച്ച സിം കാർഡുകൾ മാറ്റി മറ്റൊരെണ്ണമാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്. ഒരിടത്തു തങ്ങാതെ വാഹനത്തിൽ കറങ്ങുകയാണെന്നാണു ഫോണ്‍ നമ്പരുകൾ പിന്തുടർന്ന് എത്തുന്ന പോലീസിനു ലഭിക്കുന്ന വിവരം.
സനലിന്റെ കുടുംബം ഇന്നു ഹർജി നൽകും
നെയ്യാറ്റിന്‍കര: കൊടങ്ങാവിള സനല്‍കുമാര്‍ വധക്കേസില്‍ നീതി തേടി കുടുംബാംഗങ്ങള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. സനൽകുമാറിന്റെ ഭാര്യ വിജി, ഭാര്യാപിതാവ് വര്‍ഗീസ്, ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് വിഷ്ണുപുരം ചന്ദ്രശേഖരന് എന്നിവരാണ് ഹർജി സമർപ്പിക്കുക.
അന്വേഷണത്തിനു കോടതി മേൽനോട്ടം വഹിക്കണം. അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം എന്നിവയാണ് ആവശ്യം.ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന് അന്വേഷണചുമതല നല്‍കിയതിനെ സനലിന്റെ കുടുംബാംഗങ്ങള്‍ സ്വാഗതം ചെയ്തു. എന്നാൽ, അന്വേഷണ സംഘത്തില്‍ മാറ്റമില്ലായെന്നുള്ളതില് അവര്‍ക്ക് പ്രതിഷേധമുണ്ട്.
കൊലപാതക സ്ഥലത്തുനിന്നു രക്ഷപ്പെട്ട ഡിവൈഎസ്പിയുടെ കാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. ഹരികുമാറിന്റെ ബന്ധുവിനെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതിനിടെ, കേസ് അന്വേഷണത്തിന്റെ ചുമതല ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിനു നൽകി സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി.
ഐജി ശ്രീജിത്ത് ഇന്നലെ തിരുവനന്തപുരത്ത് ഇല്ലാതിരുന്നിട്ടും ഉത്തരവ് കൈപ്പറ്റി ചുമതലയേൽക്കുകയായിരുന്നു. ഐജിയുടെ നിർദേശാനുസരണമാണ് എസ്പി കെ.എം. ആന്റണിയുടെ നേതൃത്വത്തിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു ക്രൈംബ്രാഞ്ച് സംഘം കടന്നത്.
സനൽകുമാറിനെ കാറിനു മുന്നിലേക്കു തള്ളിയിട്ടശേഷം രക്ഷപ്പെട്ട ഡിവൈഎസ്പിയും ഒപ്പമുള്ള സ്വർണവ്യാപാരി ബിനുവും രണ്ടാം ദിവസം രാവിലെ 7.30ന് ബിനുവിന്റെ സുഹൃത്തായ തൃപ്പരപ്പിലെ സതീഷിന്റെ ലോഡ്ജിലെത്തി. രണ്ടു മൊബൈൽ സിം കാർഡ് സംഘടിപ്പിച്ചു തരണമെന്നായിരുന്നു ആവശ്യം. നേരത്തെ മാധ്യമങ്ങൾ വഴി വിവരം അറിഞ്ഞിട്ടും രണ്ടു സിംകാർഡുകൾ ഇയാൾ സംഘടിപ്പിച്ചു നൽകി. പുതിയ സിം കാർഡ് ഉപയോഗിച്ചു ബിനുവിന്റെ മകൻ അനൂപ് കൃഷ്ണയെ വിളിച്ചുവരുത്തി. തുടർന്ന് അനൂപിന്റെ അമ്മാവന്റെ കാർ സംഘടിപ്പിച്ചാണു രക്ഷപ്പെട്ടത്. ഡിവൈഎസ്പിയുടെ കാർ കല്ലറയിലെ കുടുംബ വീട്ടിൽ എത്തിച്ചത് അനൂപായിരുന്നു. ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അനൂപിനെ അറസ്റ്റ് ചെയ്തത്.
തൃപ്പരപ്പിൽനിന്നു സംഘടിപ്പിച്ച സിം കാർഡുകൾ മാറ്റി മറ്റൊരെണ്ണമാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്. ഒരിടത്തു തങ്ങാതെ വാഹനത്തിൽ കറങ്ങുകയാണെന്നാണു ഫോണ്‍ നമ്പരുകൾ പിന്തുടർന്ന് എത്തുന്ന പോലീസിനു ലഭിക്കുന്ന വിവരം.
സനലിന്റെ കുടുംബം ഇന്നു ഹർജി നൽകും
നെയ്യാറ്റിന്‍കര: കൊടങ്ങാവിള സനല്‍കുമാര്‍ വധക്കേസില്‍ നീതി തേടി കുടുംബാംഗങ്ങള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. സനൽകുമാറിന്റെ ഭാര്യ വിജി, ഭാര്യാപിതാവ് വര്‍ഗീസ്, ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് വിഷ്ണുപുരം ചന്ദ്രശേഖരന് എന്നിവരാണ് ഹർജി സമർപ്പിക്കുക.
അന്വേഷണത്തിനു കോടതി മേൽനോട്ടം വഹിക്കണം. അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം എന്നിവയാണ് ആവശ്യം.ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന് അന്വേഷണചുമതല നല്‍കിയതിനെ സനലിന്റെ കുടുംബാംഗങ്ങള്‍ സ്വാഗതം ചെയ്തു. എന്നാൽ, അന്വേഷണ സംഘത്തില്‍ മാറ്റമില്ലായെന്നുള്ളതില് അവര്‍ക്ക് പ്രതിഷേധമുണ്ട്.