തിരുവനന്തപുരം: ഒളിയിടം മനസിലാക്കി ക്രൈംബ്രാഞ്ച് സംഘം എത്തുന്പോഴെല്ലാം പോലീസ് ബുദ്ധി ഉപയോഗിച്ചു കാര്യങ്ങൾ മുൻകൂട്ടി കണ്ടു മുങ്ങുകയാണു നെയ്യാറ്റിൻകര സനൽകുമാർ കൊലക്കേസിലെ പ്രതിയായ മുൻ ഡിവൈഎസ്പി ബി. ഹരികുമാർ. ഒരിടത്തും സ്ഥിരമായി തങ്ങാതെ വാഹനത്തിൽ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്കു പായുകയാണു ഹരികുമാർ.
നെയ്യാറ്റിൻകരയിൽ സനൽകുമാറിനെ മറ്റൊരു വാഹനത്തിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷിക്കുന്ന ഹരികുമാർ, മൊബൈൽ ഫോണുകളും സിം കാർഡുകളും മാറ്റി അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു. ഇയാൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ ഇപ്പോഴും ആൾക്കാരുണ്ടെന്നാണു ക്രൈംബ്രാഞ്ചിനു ലഭിക്കുന്ന വിവരം. ക്വാറി മാഫിയകൾ അടക്കമുള്ളവർ സഹായങ്ങൾ നൽകുന്നുണ്ട്.
പലപ്പോഴും ഫോണ് ഉപയോഗിക്കാതെ ആൾക്കാരെ ഉപയോഗിച്ചാണു ബന്ധുക്കളും രാഷ്ട്രീയക്കാരും അടക്കമുള്ളവരുമായി ആശയവിനിമയം നടത്തിവരുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്.
എത്രയും വേഗം പിടികൂടാൻ നിർദേശിച്ച സർക്കാരിന്റെ കടുത്ത സമ്മർദത്തിനു വഴങ്ങി അന്വേഷണ ഉദ്യോഗസ്ഥർ അടുത്ത് എത്തുമ്പോൾ പോലീസ് ബുദ്ധി ഉപയോഗിച്ചു മുങ്ങാനും ഹരികുമാറിനു കഴിയുന്നുണ്ട്. ഇതാണ് അറസ്റ്റ് വൈകുന്നതെന്നാണു ക്രൈംബ്രാഞ്ച് സംഘത്തിന്റെ നിരീക്ഷണം. എന്നാൽ, തങ്ങളൊരുക്കുന്ന കെണിയിൽ വൈകാതെതന്നെ ഡിവൈഎസ്പി വീഴുമെന്നാണു അന്വേഷണസംഘം കരുതുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ കേരള അതിർത്തിയിൽ ചിത്തിരപുരത്തുനിന്നു ഹരികുമാർ മുങ്ങിയതും ഇത്തരത്തിലായിരുന്നു. ഡിവൈഎസ്പിക്കൊപ്പം കൊലപാതക സ്ഥലത്തുനിന്നു മുങ്ങിയ സ്വർണവ്യാപാരി ബിനുവും ഇന്നലെ അറസ്റ്റിലായ തമിഴ്നാട് തൃപ്പരപ്പിലെ ലോഡ്ജ് നടത്തിപ്പുകാരൻ സതീഷ്കുമാർ ഏർപ്പെടുത്തിക്കൊടുത്ത ഡ്രൈവർ രമേശുമുണ്ട്. ബിനുവിന്റെ ബന്ധുവിന്റെ കാറിൽ തമിഴ് നാട്ടിലാണ് ഹരികുമാറെന്നാ ണു നിഗമനം.
സതീഷ് കഴിഞ്ഞ ദിവസം എടുത്തു കൊടുത്ത ബിഎസ്എൻഎൽ, ഐഡിയ സിം കാർഡുകൾ മാറിയതായും പോലീസ് കണ്ടെത്തി. ലൊക്കേഷൻ കണ്ടെത്താൻ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണ് ഉപയോഗിക്കാതെ ചെറിയ സാധാരണ മൊബൈൽ ഫോണാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതിനാൽ ലൊക്കേഷൻ കണ്ടെത്താൻ പോലീസ് പാടുപെടുകയാണ്.
ഇന്നലെ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് അന്വേഷണ സംഘചുമതല ഏറ്റെടുത്ത ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു സമ്മർദത്തിലാക്കുന്ന നടപടികളിലേക്കു കടന്നു.
രക്ഷപ്പെടാൻ ഉപയോഗിച്ച കാർ ഡിവൈഎസ്പിയുടെ കല്ലറയിലെ കുടുംബവീട്ടിൽനിന്ന് ഇന്നലെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു.ഹരികുമാർ ഇന്നും പിടികൂടാൻ അവസരം ഒരുക്കിയില്ലെങ്കിൽ ബന്ധുക്കളടക്കം ഒളിവിൽ പോകാൻ അവസരം ഒരുക്കിയ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുള്ള നടപടിയിലേക്ക് അന്വേഷണ സംഘം കടക്കുമെന്നാണു വിവരം.
കെ. ഇന്ദ്രജിത്ത്
നെയ്യാറ്റിൻകരയിൽ സനൽകുമാറിനെ മറ്റൊരു വാഹനത്തിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷിക്കുന്ന ഹരികുമാർ, മൊബൈൽ ഫോണുകളും സിം കാർഡുകളും മാറ്റി അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു. ഇയാൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ ഇപ്പോഴും ആൾക്കാരുണ്ടെന്നാണു ക്രൈംബ്രാഞ്ചിനു ലഭിക്കുന്ന വിവരം. ക്വാറി മാഫിയകൾ അടക്കമുള്ളവർ സഹായങ്ങൾ നൽകുന്നുണ്ട്.
പലപ്പോഴും ഫോണ് ഉപയോഗിക്കാതെ ആൾക്കാരെ ഉപയോഗിച്ചാണു ബന്ധുക്കളും രാഷ്ട്രീയക്കാരും അടക്കമുള്ളവരുമായി ആശയവിനിമയം നടത്തിവരുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്.
എത്രയും വേഗം പിടികൂടാൻ നിർദേശിച്ച സർക്കാരിന്റെ കടുത്ത സമ്മർദത്തിനു വഴങ്ങി അന്വേഷണ ഉദ്യോഗസ്ഥർ അടുത്ത് എത്തുമ്പോൾ പോലീസ് ബുദ്ധി ഉപയോഗിച്ചു മുങ്ങാനും ഹരികുമാറിനു കഴിയുന്നുണ്ട്. ഇതാണ് അറസ്റ്റ് വൈകുന്നതെന്നാണു ക്രൈംബ്രാഞ്ച് സംഘത്തിന്റെ നിരീക്ഷണം. എന്നാൽ, തങ്ങളൊരുക്കുന്ന കെണിയിൽ വൈകാതെതന്നെ ഡിവൈഎസ്പി വീഴുമെന്നാണു അന്വേഷണസംഘം കരുതുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ കേരള അതിർത്തിയിൽ ചിത്തിരപുരത്തുനിന്നു ഹരികുമാർ മുങ്ങിയതും ഇത്തരത്തിലായിരുന്നു. ഡിവൈഎസ്പിക്കൊപ്പം കൊലപാതക സ്ഥലത്തുനിന്നു മുങ്ങിയ സ്വർണവ്യാപാരി ബിനുവും ഇന്നലെ അറസ്റ്റിലായ തമിഴ്നാട് തൃപ്പരപ്പിലെ ലോഡ്ജ് നടത്തിപ്പുകാരൻ സതീഷ്കുമാർ ഏർപ്പെടുത്തിക്കൊടുത്ത ഡ്രൈവർ രമേശുമുണ്ട്. ബിനുവിന്റെ ബന്ധുവിന്റെ കാറിൽ തമിഴ് നാട്ടിലാണ് ഹരികുമാറെന്നാ ണു നിഗമനം.
സതീഷ് കഴിഞ്ഞ ദിവസം എടുത്തു കൊടുത്ത ബിഎസ്എൻഎൽ, ഐഡിയ സിം കാർഡുകൾ മാറിയതായും പോലീസ് കണ്ടെത്തി. ലൊക്കേഷൻ കണ്ടെത്താൻ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണ് ഉപയോഗിക്കാതെ ചെറിയ സാധാരണ മൊബൈൽ ഫോണാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതിനാൽ ലൊക്കേഷൻ കണ്ടെത്താൻ പോലീസ് പാടുപെടുകയാണ്.
ഇന്നലെ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് അന്വേഷണ സംഘചുമതല ഏറ്റെടുത്ത ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു സമ്മർദത്തിലാക്കുന്ന നടപടികളിലേക്കു കടന്നു.
രക്ഷപ്പെടാൻ ഉപയോഗിച്ച കാർ ഡിവൈഎസ്പിയുടെ കല്ലറയിലെ കുടുംബവീട്ടിൽനിന്ന് ഇന്നലെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു.ഹരികുമാർ ഇന്നും പിടികൂടാൻ അവസരം ഒരുക്കിയില്ലെങ്കിൽ ബന്ധുക്കളടക്കം ഒളിവിൽ പോകാൻ അവസരം ഒരുക്കിയ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുള്ള നടപടിയിലേക്ക് അന്വേഷണ സംഘം കടക്കുമെന്നാണു വിവരം.
കെ. ഇന്ദ്രജിത്ത്