കൊച്ചി: കൊച്ചി മുസിരിസ് ബിനാലയുടെ നാലാം എഡിഷന് ഇനി 30 ദിവസം മാത്രം. അനിത ദുബെയാണ് ക്യൂറേറ്റർ. ഡിസംബർ 12നു തുടങ്ങുന്ന ബിനാലെ 2019 മാർച്ച് 29ന് അവസാനിക്കും. ഒന്‍പതു വേദികളിലായി നടക്കുന്ന പ്രദർശനത്തിൽ 95 കലാകാരന്മാരാണ് പങ്കെടുക്കുന്നത്. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, എറണാകുളം ദർബാർ ഹാൾ എന്നിവിടങ്ങളിലാണു പ്രധാന വേദികൾ.
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ടായിരിക്കും ബിനാലെ അരങ്ങേറുന്നത്. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, പൂർവേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള കലാകാരന്മാരാണ് ഏറെയും. ഇക്കുറി ഭൂരിഭാഗവും സ്ത്രീകളാണെന്ന പ്രത്യേകതയും നാലാം ലക്കത്തിനുണ്ട്.
ബിനാലെ പ്രദർശനങ്ങൾ ജനങ്ങൾക്കു വിവരിച്ചു നൽകുന്നതിന് 20 ആർട്ട് മീഡിയേറ്റർമാരെ ബിനാലെ ഫൗണ്ടേഷൻ ചുമതലപ്പെടുത്തും. ഇതിനായി ഫൗണ്ടേഷൻ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ആസ്പിൻവാൾ ഹൗസ്, ഡർബാർ ഹാൾ, പെപ്പർ ഹൗസ്, കബ്രാൾ യാർഡ്(ബിനാലെ പവലിയൻ), ഡേവിഡ് ഹാൾ, കാശി ടൗണ്‍ ഹൗസ്, ഉരു ആർട്ട് ഹാർബർ, ഡച്ച് വെയർ ഹൗസ്, ആനന്ദ് വെയർ ഹൗസ് എന്നിവയാണ് ബിനാലെ നാലാം ലക്കത്തിന്റെ വേദികൾ.
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ടായിരിക്കും ബിനാലെ അരങ്ങേറുന്നത്. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, പൂർവേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള കലാകാരന്മാരാണ് ഏറെയും. ഇക്കുറി ഭൂരിഭാഗവും സ്ത്രീകളാണെന്ന പ്രത്യേകതയും നാലാം ലക്കത്തിനുണ്ട്.
ബിനാലെ പ്രദർശനങ്ങൾ ജനങ്ങൾക്കു വിവരിച്ചു നൽകുന്നതിന് 20 ആർട്ട് മീഡിയേറ്റർമാരെ ബിനാലെ ഫൗണ്ടേഷൻ ചുമതലപ്പെടുത്തും. ഇതിനായി ഫൗണ്ടേഷൻ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ആസ്പിൻവാൾ ഹൗസ്, ഡർബാർ ഹാൾ, പെപ്പർ ഹൗസ്, കബ്രാൾ യാർഡ്(ബിനാലെ പവലിയൻ), ഡേവിഡ് ഹാൾ, കാശി ടൗണ്‍ ഹൗസ്, ഉരു ആർട്ട് ഹാർബർ, ഡച്ച് വെയർ ഹൗസ്, ആനന്ദ് വെയർ ഹൗസ് എന്നിവയാണ് ബിനാലെ നാലാം ലക്കത്തിന്റെ വേദികൾ.