തിരുവനന്തപുരം: ശബരിമലയിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയെ നിയന്ത്രിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നു പറയുന്നതെന്ന് കെ. മുരളീധരൻ എംഎൽഎ. പകൽ കമ്യൂണിസം പ്രസംഗിക്കുകയും രാത്രിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.ശബരിമലയിൽ സന്ദർഭോചിതമായാണ് പോലീസ് ഇടപെട്ടതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആർഎസ്എസുകാർ അഴിഞ്ഞാടിയപ്പോൾ നോക്കി നിന്നതാണോ സന്ദർഭോചിത ഇടപെടൽ്? ലോക്നാഥ് ബഹ്റ ഡിജിപിയായിരിക്കുന്നിടത്തോളം കാലം ആർഎസ്എസുകാരുടെ സംരക്ഷണം പോലീസ് ഏറ്റെടുക്കും.
ആചാരങ്ങളെ അനാചാരങ്ങളായി ദുർവ്യാഖ്യാനം നടത്തുകയാണ് മുഖ്യമന്ത്രി. കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ പ്രസംഗിച്ച ബിജെപി അധ്യക്ഷൻ ശ്രീധരൻപിള്ളയെ തൊടാനുള്ള ധൈര്യം പിണറായിക്കില്ല. മാനസിക നില തെറ്റിയ രീതിയിലാണ് മുഖ്യമന്ത്രി ഇപ്പോൾ സംസാരിക്കുന്നത്.
ഇലക്ഷൻ വരുന്പോഴാണ് മോദി ശ്രീരാമനെ ഓർക്കുന്നത്. ശ്രീധരൻപിള്ളയ്ക്ക് ഇലക്ഷൻ വരുന്പോൾ അയ്യപ്പനേയും ഓർമ വരുമെന്നും മുരളീധരൻ പറഞ്ഞു.
ആചാരങ്ങളെ അനാചാരങ്ങളായി ദുർവ്യാഖ്യാനം നടത്തുകയാണ് മുഖ്യമന്ത്രി. കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ പ്രസംഗിച്ച ബിജെപി അധ്യക്ഷൻ ശ്രീധരൻപിള്ളയെ തൊടാനുള്ള ധൈര്യം പിണറായിക്കില്ല. മാനസിക നില തെറ്റിയ രീതിയിലാണ് മുഖ്യമന്ത്രി ഇപ്പോൾ സംസാരിക്കുന്നത്.
ഇലക്ഷൻ വരുന്പോഴാണ് മോദി ശ്രീരാമനെ ഓർക്കുന്നത്. ശ്രീധരൻപിള്ളയ്ക്ക് ഇലക്ഷൻ വരുന്പോൾ അയ്യപ്പനേയും ഓർമ വരുമെന്നും മുരളീധരൻ പറഞ്ഞു.