മട്ടന്നൂർ: അടുത്തമാസം ഒമ്പതിന് നടക്കുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങ് നാടിന്റെ ആഘോഷമാക്കി മാറ്റാൻ തീരുമാനം. മട്ടന്നൂർ ടൗൺ സ്ക്വയറിൽ ഇന്നലെ നടന്ന സംഘാടകസമിതി രൂപീകരണ യോഗം ഒരുക്കങ്ങൾ വിലയിരുത്തി. ഉദ്ഘാടനത്തിനുവേണ്ട ക്രമീകരണങ്ങൾക്കും യോഗം രൂപംനൽകി. ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങാണ് ഒരുക്കുന്നത്.
ഉദ്ഘാടനദിവസം രാവിലെ 10 ന് എയർഇന്ത്യ എക്സ്പ്രസിന്റെ അബുദാബിയിലേക്കുള്ള വിമാനം പറന്നുയരും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് എടിസി കെട്ടിടത്തിനു സമീപം സജ്ജീകരിക്കുന്ന വേദിയിൽ ഉദ്ഘാടനച്ചടങ്ങ് നടക്കും. ആദ്യവിമാനത്തിലെ യാത്രക്കാരെ ടെർമിനൽ കെട്ടിടത്തിൽ ബോർഡിംഗ് പാസ് നൽകി സ്വീകരിക്കും. ഉദ്ഘാടനത്തിനുശേഷം വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.
ഉദ്ഘാടനത്തിനുമുന്നോടിയായി മട്ടന്നൂർ നഗരത്തിലും കീഴല്ലൂരിലും വൈദ്യുതാലങ്കാരങ്ങൾ ഏർപ്പെടുത്തും. ഡിസംബർ എട്ടിന് മട്ടന്നൂരിൽ വിളംബര സാംസ്കാരിക ഘോഷയാത്ര നടത്തും. ചടങ്ങ് വീക്ഷിക്കാന്‍ എല്‍ഇഡി വോള്‍, എച്ച്ഡി കാമറ സൗകര്യവുമുണ്ടായിരിക്കും. 4800 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് വേദി. തെയ്യവും ചെണ്ടമേളവും കളരിപ്പയറ്റും കഥകളിയും ഒപ്പനയും വിവിധ നൃത്തരൂപങ്ങളും ഉദ്ഘാടനചടങ്ങിനെ വര്‍ണാഭമാക്കും.
യോഗം വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ചെയർമാനും കിയാൽ എംഡി വി. തുളസീദാസ് ജനറൽ കൺവീനറും ജില്ലാ കളക്ടർ മിർ മുഹമ്മദലി കൺവീനറുമായാണ് സംഘാടകസമിതി. ജില്ലയിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, വ്യാപാര-വ്യവസായ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളാണ്. കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ ചെയർമാനും കിയാൽ ചീഫ് പ്രോജക്ട് എൻജിനീയർ കെ.എസ്. ഷിബുകുമാർ കൺവീനറുമായി സ്വീകരണ കമ്മിറ്റിയും നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ ചെയർമാനും കിയാൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കെ.പി. ജോസ് കൺവീനറുമായി വിളംബര യാത്രാ കമ്മിറ്റിയും രൂപീകരിച്ചു.
യോഗത്തിൽ കെ.കെ. രാഗേഷ് എംപി, സണ്ണി ജോസഫ് എംഎൽഎ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, വി.കെ. അബ്ദുൾ ഖാദർ മൗലവി, വി.ആർ. ഭാസ്കരൻ, വി.കെ. സുരേഷ് ബാബു, ചന്ദ്രൻ തില്ലങ്കേരി, ബിജു ഏളക്കുഴി, പി.പി. ദിവാകരൻ, രാഷ്ട്രീയ-സംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ, കിയാൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ ജനപ്രതിനിധികളുടെ യോഗത്തിൽ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി എംപി എന്നിവർ സംസാരിച്ചു.
ഉദ്ഘാടനദിവസം രാവിലെ 10 ന് എയർഇന്ത്യ എക്സ്പ്രസിന്റെ അബുദാബിയിലേക്കുള്ള വിമാനം പറന്നുയരും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് എടിസി കെട്ടിടത്തിനു സമീപം സജ്ജീകരിക്കുന്ന വേദിയിൽ ഉദ്ഘാടനച്ചടങ്ങ് നടക്കും. ആദ്യവിമാനത്തിലെ യാത്രക്കാരെ ടെർമിനൽ കെട്ടിടത്തിൽ ബോർഡിംഗ് പാസ് നൽകി സ്വീകരിക്കും. ഉദ്ഘാടനത്തിനുശേഷം വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.
ഉദ്ഘാടനത്തിനുമുന്നോടിയായി മട്ടന്നൂർ നഗരത്തിലും കീഴല്ലൂരിലും വൈദ്യുതാലങ്കാരങ്ങൾ ഏർപ്പെടുത്തും. ഡിസംബർ എട്ടിന് മട്ടന്നൂരിൽ വിളംബര സാംസ്കാരിക ഘോഷയാത്ര നടത്തും. ചടങ്ങ് വീക്ഷിക്കാന്‍ എല്‍ഇഡി വോള്‍, എച്ച്ഡി കാമറ സൗകര്യവുമുണ്ടായിരിക്കും. 4800 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് വേദി. തെയ്യവും ചെണ്ടമേളവും കളരിപ്പയറ്റും കഥകളിയും ഒപ്പനയും വിവിധ നൃത്തരൂപങ്ങളും ഉദ്ഘാടനചടങ്ങിനെ വര്‍ണാഭമാക്കും.
യോഗം വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ചെയർമാനും കിയാൽ എംഡി വി. തുളസീദാസ് ജനറൽ കൺവീനറും ജില്ലാ കളക്ടർ മിർ മുഹമ്മദലി കൺവീനറുമായാണ് സംഘാടകസമിതി. ജില്ലയിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, വ്യാപാര-വ്യവസായ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളാണ്. കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ ചെയർമാനും കിയാൽ ചീഫ് പ്രോജക്ട് എൻജിനീയർ കെ.എസ്. ഷിബുകുമാർ കൺവീനറുമായി സ്വീകരണ കമ്മിറ്റിയും നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ ചെയർമാനും കിയാൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കെ.പി. ജോസ് കൺവീനറുമായി വിളംബര യാത്രാ കമ്മിറ്റിയും രൂപീകരിച്ചു.
യോഗത്തിൽ കെ.കെ. രാഗേഷ് എംപി, സണ്ണി ജോസഫ് എംഎൽഎ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, വി.കെ. അബ്ദുൾ ഖാദർ മൗലവി, വി.ആർ. ഭാസ്കരൻ, വി.കെ. സുരേഷ് ബാബു, ചന്ദ്രൻ തില്ലങ്കേരി, ബിജു ഏളക്കുഴി, പി.പി. ദിവാകരൻ, രാഷ്ട്രീയ-സംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ, കിയാൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ ജനപ്രതിനിധികളുടെ യോഗത്തിൽ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി എംപി എന്നിവർ സംസാരിച്ചു.