തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽപ്പെട്ട മന്ത്രി കെ.ടി. ജലീലിനെ പൂർണമായി സംരക്ഷിക്കാൻ സിപിഎമ്മും സർക്കാരും തീരുമാനിച്ചതോടെ നിയമനടപടികളിലേക്കു കടക്കാൻ പ്രതിപക്ഷ നീക്കം. കോടതിയോ അന്വേഷണ ഏജൻസികളോ കുറ്റക്കാരനെന്നു കണ്ടെത്തിയാൽ മാത്രം ജലീലിനെതിരേ നടപടി ആലോചിച്ചാൽ മതിയെന്നാണു മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിലപാട്.
എന്നാൽ, തനിക്കെതിരേ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്നു മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ജലീലിനു പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ പരസ്യമായി രംഗത്തെത്തിയിരുന്നു.
ജെയിൻ യൂണിവേഴ്സിറ്റിക്കു കേരളത്തിൽ ഓഫ് കാന്പസ് തുടങ്ങുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നൽകിയിരുന്നെങ്കിലും അതു പരിഗണിച്ചിട്ടില്ലെന്നു മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു. തൃശൂർ കിലയിൽ അനധികൃത നിയമനം നടന്നിട്ടില്ല. ശുദ്ധജല കന്പനിക്കു ലൈസൻസ് നൽകാൻ മന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയെന്ന ആരോപണം തെറ്റാണ്.
വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രിയുടെ ഭാര്യക്കു പ്രിൻസിപ്പൽ നിയമനം ലഭിച്ചതിൽ അപാകതയുണ്ടെന്നാണ് മറ്റൊരു ആരോപണം. അതു സ്വകാര്യ എയ്ഡഡ് സ്കൂളാണ്. ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായാണു നിയമനം. ഈ സർക്കാർ അധികാരത്തിൽ വരുന്നതിനു മുന്പായിരുന്നു അത്. പൂന്തോട്ടക്കാരിയായി ജോലിക്കെത്താത്ത ആളെ നിയമിച്ചു ശന്പളം നൽകുകയാണെന്ന ആരോപണത്തിനുള്ള മറുപടി പത്രക്കുറിപ്പിൽ ഇല്ല.
അതിനിടെ, ധനകാര്യ കോർപറേഷനിൽ നിയമനം നേടിയ മന്ത്രിബന്ധുവിന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയ്ക്ക് അംഗീകാരമില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ, യുജിസി അംഗീകാരമുള്ള അണ്ണാമലൈ സർവകലാശാലയുടെ കോഴ്സ് ആണെങ്കിൽ അതു മറ്റെല്ലാ സർവകലാശാലകളും അംഗീകരിക്കണമെന്നാണു പുതിയ ചട്ടം.
എന്നാൽ, തനിക്കെതിരേ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്നു മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ജലീലിനു പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ പരസ്യമായി രംഗത്തെത്തിയിരുന്നു.
ജെയിൻ യൂണിവേഴ്സിറ്റിക്കു കേരളത്തിൽ ഓഫ് കാന്പസ് തുടങ്ങുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നൽകിയിരുന്നെങ്കിലും അതു പരിഗണിച്ചിട്ടില്ലെന്നു മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു. തൃശൂർ കിലയിൽ അനധികൃത നിയമനം നടന്നിട്ടില്ല. ശുദ്ധജല കന്പനിക്കു ലൈസൻസ് നൽകാൻ മന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയെന്ന ആരോപണം തെറ്റാണ്.
വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രിയുടെ ഭാര്യക്കു പ്രിൻസിപ്പൽ നിയമനം ലഭിച്ചതിൽ അപാകതയുണ്ടെന്നാണ് മറ്റൊരു ആരോപണം. അതു സ്വകാര്യ എയ്ഡഡ് സ്കൂളാണ്. ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായാണു നിയമനം. ഈ സർക്കാർ അധികാരത്തിൽ വരുന്നതിനു മുന്പായിരുന്നു അത്. പൂന്തോട്ടക്കാരിയായി ജോലിക്കെത്താത്ത ആളെ നിയമിച്ചു ശന്പളം നൽകുകയാണെന്ന ആരോപണത്തിനുള്ള മറുപടി പത്രക്കുറിപ്പിൽ ഇല്ല.
അതിനിടെ, ധനകാര്യ കോർപറേഷനിൽ നിയമനം നേടിയ മന്ത്രിബന്ധുവിന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയ്ക്ക് അംഗീകാരമില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ, യുജിസി അംഗീകാരമുള്ള അണ്ണാമലൈ സർവകലാശാലയുടെ കോഴ്സ് ആണെങ്കിൽ അതു മറ്റെല്ലാ സർവകലാശാലകളും അംഗീകരിക്കണമെന്നാണു പുതിയ ചട്ടം.