കൊച്ചി: ശബരിമല സീസണ് കേരളത്തിലെ ലക്ഷക്കണക്കിനാളുകളുടെ വരുമാനമാർഗമാണെന്ന കാര്യം സംസ്ഥാന സർക്കാർ മറക്കരുതെന്നും ശബരിമലയിലേക്കുള്ള വാഹനങ്ങൾക്കു പ്രവേശനപാസ് ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ട്രാവൽ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് കേരള (ടോക്) ആവശ്യപ്പെട്ടു.
പ്രളയദുരന്തത്തെത്തുടർന്ന് ടൂറിസം മേഖലയ്ക്കുണ്ടായ തകർച്ച ടാക്സി ഓപ്പറേറ്റർമാരുടെയും ചെറുകിട-ഇടത്തരം ഹോട്ടലുകളുടേയും നിലനില്പിനെത്തന്നെ ബാധിച്ചതിനു പിന്നാലെയാണ് ശബരിമലയിലേക്കു വരുന്ന വാഹനങ്ങൾക്ക് പോലീസ് വാഹനപാസ് നിർബന്ധമാക്കാനുള്ള നടപടി ഉണ്ടായിരിക്കുന്നത്. ഇത് തീർഥാടകരുടെ വരവിൽ വൻകുറവുണ്ടാക്കും. ജാതിമതഭേദമന്യേ ലക്ഷക്കണക്കിനു പേരാണ് ഈ സീസൺ ജീവനോപാധിയായി കണ്ടെത്തുന്നത്. വാഹനപാസ് ഏർപ്പെടുത്താനുള്ള നീക്കം സർക്കാർ ഉടനടി പിൻവലിക്കണമെന്നും സംഘടന പ്രമേയത്തിലൂടെ അഭ്യർഥിച്ചു.
പ്രസിഡന്റ് എം.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് എസ്. സൂര്യ, സെക്രട്ടറി എ.എസ്. മിഥുൻ, ട്രഷറർ എസ്. കാശി വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.
പ്രളയദുരന്തത്തെത്തുടർന്ന് ടൂറിസം മേഖലയ്ക്കുണ്ടായ തകർച്ച ടാക്സി ഓപ്പറേറ്റർമാരുടെയും ചെറുകിട-ഇടത്തരം ഹോട്ടലുകളുടേയും നിലനില്പിനെത്തന്നെ ബാധിച്ചതിനു പിന്നാലെയാണ് ശബരിമലയിലേക്കു വരുന്ന വാഹനങ്ങൾക്ക് പോലീസ് വാഹനപാസ് നിർബന്ധമാക്കാനുള്ള നടപടി ഉണ്ടായിരിക്കുന്നത്. ഇത് തീർഥാടകരുടെ വരവിൽ വൻകുറവുണ്ടാക്കും. ജാതിമതഭേദമന്യേ ലക്ഷക്കണക്കിനു പേരാണ് ഈ സീസൺ ജീവനോപാധിയായി കണ്ടെത്തുന്നത്. വാഹനപാസ് ഏർപ്പെടുത്താനുള്ള നീക്കം സർക്കാർ ഉടനടി പിൻവലിക്കണമെന്നും സംഘടന പ്രമേയത്തിലൂടെ അഭ്യർഥിച്ചു.
പ്രസിഡന്റ് എം.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് എസ്. സൂര്യ, സെക്രട്ടറി എ.എസ്. മിഥുൻ, ട്രഷറർ എസ്. കാശി വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.