കൊണ്ടോട്ടി: പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഉണ്ടയില്ലാ വെടിയാണ് തനിക്കെതിരേയുളള ആരോപണങ്ങളെല്ലാമെന്ന് മന്ത്രി കെ.ടി. ജലീൽ. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിനു ശേഷം കൊണ്ടോട്ടിയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണങ്ങളെക്കുറിച്ചു ഭയമില്ല. എല്ലാം അടിസ്ഥാനരഹിതമാണ്. ആരോപണങ്ങളുടെ പ്രവാഹമല്ല, കുറച്ചു കഴിഞ്ഞാൽ ചിലപ്പോൾ മലവെള്ളപ്പാച്ചിൽ തന്നെ വന്നേക്കാം. മതവിശ്വാസമുള്ള മുസ്ലീംഗളാരും ഇടതുപക്ഷത്തോ പുരോഗമനപക്ഷത്തോ അണിനിരക്കാൻ പാടില്ലെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. അതുസ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്.
കഴിഞ്ഞ യുഡിഎഫിന്റെയും മുസ്ലിംലീഗിന്റെയും ഭരണത്തിനു കീഴിൽ നടന്നിട്ടുള്ള കാര്യങ്ങൾ കുറച്ചു കഴിഞ്ഞു പോസ്റ്റുമോർട്ടം നടത്തി നോക്കാമെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ നിയമനത്തിൽ യോഗ്യത ആർക്കാണെന്നു ഒരാൾ പോലും പരാതി ഉന്നയിച്ചില്ല.
പങ്കെടുത്തവർക്കില്ലാത്ത ആശങ്ക എന്തിനാണ്. സർട്ടിഫിക്കറ്റുകളെല്ലാം മൂന്നാം കക്ഷിക്ക് നൽകാൻ ഒരുക്കമാണ്. എന്നിട്ടു മൂന്നാംകക്ഷി വിലയിരുത്തട്ടെ, ആരോപണങ്ങൾ ഒരോന്നു പൊളിയുമ്പോൾ വേറെ കൊണ്ടുവരികയാണ്. അപേക്ഷ നൽകിയ യൂത്തുലീഗുകാരൻ പോലും തന്നെ തഴഞ്ഞുവെന്നു പറഞ്ഞുരംഗത്തു വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഹജ്ജ് ഹൗസിലെ നിയമനം നടത്തുന്നതിൽ ഹജ്ജ് മന്ത്രിക്ക് പങ്കില്ലെന്നും ഹജ്ജ് കാര്യ മന്ത്രി കെ.ടി. ജലീൽ പ്രതികരിച്ചു. ചട്ടം ലംഘിച്ചു നിയമനം നടത്തിയതു സംബന്ധിച്ചു ഹജ്ജ് കമ്മിറ്റിയോടു ചോദിക്കണം.
നിയമനങ്ങൾ നടത്തുന്നതു ജില്ലാ കളക്ടറുടെ നടപടി ക്രമത്തിലൂടെയാണന്നും മന്ത്രി പ്രതികരിച്ചു.
ആരോപണങ്ങളെക്കുറിച്ചു ഭയമില്ല. എല്ലാം അടിസ്ഥാനരഹിതമാണ്. ആരോപണങ്ങളുടെ പ്രവാഹമല്ല, കുറച്ചു കഴിഞ്ഞാൽ ചിലപ്പോൾ മലവെള്ളപ്പാച്ചിൽ തന്നെ വന്നേക്കാം. മതവിശ്വാസമുള്ള മുസ്ലീംഗളാരും ഇടതുപക്ഷത്തോ പുരോഗമനപക്ഷത്തോ അണിനിരക്കാൻ പാടില്ലെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. അതുസ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്.
കഴിഞ്ഞ യുഡിഎഫിന്റെയും മുസ്ലിംലീഗിന്റെയും ഭരണത്തിനു കീഴിൽ നടന്നിട്ടുള്ള കാര്യങ്ങൾ കുറച്ചു കഴിഞ്ഞു പോസ്റ്റുമോർട്ടം നടത്തി നോക്കാമെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ നിയമനത്തിൽ യോഗ്യത ആർക്കാണെന്നു ഒരാൾ പോലും പരാതി ഉന്നയിച്ചില്ല.
പങ്കെടുത്തവർക്കില്ലാത്ത ആശങ്ക എന്തിനാണ്. സർട്ടിഫിക്കറ്റുകളെല്ലാം മൂന്നാം കക്ഷിക്ക് നൽകാൻ ഒരുക്കമാണ്. എന്നിട്ടു മൂന്നാംകക്ഷി വിലയിരുത്തട്ടെ, ആരോപണങ്ങൾ ഒരോന്നു പൊളിയുമ്പോൾ വേറെ കൊണ്ടുവരികയാണ്. അപേക്ഷ നൽകിയ യൂത്തുലീഗുകാരൻ പോലും തന്നെ തഴഞ്ഞുവെന്നു പറഞ്ഞുരംഗത്തു വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഹജ്ജ് ഹൗസിലെ നിയമനം നടത്തുന്നതിൽ ഹജ്ജ് മന്ത്രിക്ക് പങ്കില്ലെന്നും ഹജ്ജ് കാര്യ മന്ത്രി കെ.ടി. ജലീൽ പ്രതികരിച്ചു. ചട്ടം ലംഘിച്ചു നിയമനം നടത്തിയതു സംബന്ധിച്ചു ഹജ്ജ് കമ്മിറ്റിയോടു ചോദിക്കണം.
നിയമനങ്ങൾ നടത്തുന്നതു ജില്ലാ കളക്ടറുടെ നടപടി ക്രമത്തിലൂടെയാണന്നും മന്ത്രി പ്രതികരിച്ചു.