കോഴിക്കോട്: ശബരിമല ദര്‍ശനത്തിനു പോകുന്ന ഭക്തര്‍ മുന്‍കൂട്ടി പോലീസ് സ്റ്റേഷനിലെത്തി അനുമതി വാങ്ങണമെന്ന സര്‍ക്കാര്‍ നിലപാടിനെ ശക്തമായി നേരിടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള.
ഇതു നിയമവിരുദ്ധവും അടിസ്ഥാന അവകാശങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ആരാധനയ്ക്ക് പോകുന്നവർ പോലീസ് സ്റ്റേഷനിൽ ചെന്ന് അനുമതി വാങ്ങണമെന്നു പറയുന്നതു ചൈനയിലും റഷ്യയിലുമല്ലാതെ ലോകത്ത് മറ്റൊരു രാജ്യത്തുമില്ല. പാസിന്റെ കാര്യത്തില്‍ കോടതിയെ സമീപിക്കും- അദ്ദേഹം പറഞ്ഞു.
സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് തന്നെ വേട്ടയാടുകയാണ്. ഒരു ബന്ധവുമില്ലാത്ത വിഷയം ഉയര്‍ത്തിക്കാട്ടിയാണ് തനിക്കെതിരേ കേസ് കൊടുത്തത്. ആശയപരമായ പോരാട്ടത്തില്‍ ബിജെപി രണ്ടാം തരക്കാരല്ല. പ്രവര്‍ത്തകരെ സമാധാന സമരത്തിന് ഉത്തേജിപ്പിക്കുന്നതില്‍ അപാകതയില്ല. യുവമോര്‍ച്ച സമ്മേളനത്തിലെ പ്രസംഗത്തില്‍ തെറ്റില്ല. പല സിപിഎം, കോണ്‍ഗ്രസ് നേതാക്കളും നിയമോപദേശത്തിന് ബന്ധപ്പെടാറുണ്ട്. നിരീശ്വര വാദികള്‍ ശബരിമല തകര്ക്കുന്നതിനെതിരേയാണ് സമരമെന്നും കോടതിക്കെതിരേയല്ലെന്നും അദ്ദേഹം പറഞ്ഞു.
“ശബരിമലതന്ത്രി എന്നെ വിളിച്ചത് ഒരു കോണ്‍ഗ്രസ് നേതാവിന്റ ഫോണിൽനിന്നാണ്. ശബരിമല വിഷയത്തില്‍ നിയമോപദേശം തേടി തന്ത്രി വിളിച്ചിട്ടില്ലെന്നും തന്ത്രികുടുംബത്തിലെ ആരോ വിളിച്ചെന്നാണ് ഉദ്ദേശിച്ചത്. കണ്ഠര് രാജീവര് വിളിച്ചോ എന്നറിയില്ല. വിളിച്ചിട്ടില്ലെന്ന് തന്ത്രി രാജീവര് പറഞ്ഞാല്‍ അതാണ് ശരി. അതേക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. ദേവസ്വം ബോര്‍ഡ് ഹിന്ദു സമൂഹത്തിന് ശാപവും ഭാരവുമാണ്. ആദ്യം അവര്‍ ശബരിമലയോടുള്ള പ്രതിബദ്ധത തെളിയിക്കട്ടെ” - അദ്ദേഹം പറഞ്ഞു.
ഇതു നിയമവിരുദ്ധവും അടിസ്ഥാന അവകാശങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ആരാധനയ്ക്ക് പോകുന്നവർ പോലീസ് സ്റ്റേഷനിൽ ചെന്ന് അനുമതി വാങ്ങണമെന്നു പറയുന്നതു ചൈനയിലും റഷ്യയിലുമല്ലാതെ ലോകത്ത് മറ്റൊരു രാജ്യത്തുമില്ല. പാസിന്റെ കാര്യത്തില്‍ കോടതിയെ സമീപിക്കും- അദ്ദേഹം പറഞ്ഞു.
സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് തന്നെ വേട്ടയാടുകയാണ്. ഒരു ബന്ധവുമില്ലാത്ത വിഷയം ഉയര്‍ത്തിക്കാട്ടിയാണ് തനിക്കെതിരേ കേസ് കൊടുത്തത്. ആശയപരമായ പോരാട്ടത്തില്‍ ബിജെപി രണ്ടാം തരക്കാരല്ല. പ്രവര്‍ത്തകരെ സമാധാന സമരത്തിന് ഉത്തേജിപ്പിക്കുന്നതില്‍ അപാകതയില്ല. യുവമോര്‍ച്ച സമ്മേളനത്തിലെ പ്രസംഗത്തില്‍ തെറ്റില്ല. പല സിപിഎം, കോണ്‍ഗ്രസ് നേതാക്കളും നിയമോപദേശത്തിന് ബന്ധപ്പെടാറുണ്ട്. നിരീശ്വര വാദികള്‍ ശബരിമല തകര്ക്കുന്നതിനെതിരേയാണ് സമരമെന്നും കോടതിക്കെതിരേയല്ലെന്നും അദ്ദേഹം പറഞ്ഞു.
“ശബരിമലതന്ത്രി എന്നെ വിളിച്ചത് ഒരു കോണ്‍ഗ്രസ് നേതാവിന്റ ഫോണിൽനിന്നാണ്. ശബരിമല വിഷയത്തില്‍ നിയമോപദേശം തേടി തന്ത്രി വിളിച്ചിട്ടില്ലെന്നും തന്ത്രികുടുംബത്തിലെ ആരോ വിളിച്ചെന്നാണ് ഉദ്ദേശിച്ചത്. കണ്ഠര് രാജീവര് വിളിച്ചോ എന്നറിയില്ല. വിളിച്ചിട്ടില്ലെന്ന് തന്ത്രി രാജീവര് പറഞ്ഞാല്‍ അതാണ് ശരി. അതേക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. ദേവസ്വം ബോര്‍ഡ് ഹിന്ദു സമൂഹത്തിന് ശാപവും ഭാരവുമാണ്. ആദ്യം അവര്‍ ശബരിമലയോടുള്ള പ്രതിബദ്ധത തെളിയിക്കട്ടെ” - അദ്ദേഹം പറഞ്ഞു.