പാലക്കാട്: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവാദം സർക്കാർ ക്ഷണിച്ചുവരുത്തിയതാണെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ.
സർക്കാർ കാര്യക്ഷമമായി ഇടപെട്ടിരുന്നുവെങ്കിൽ ഇൗ വിവാദം ഉണ്ടാകുമായിരുന്നില്ലെന്നും അവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ശബരിമല സംബന്ധിച്ച് സുപ്രീംകോടതി വിധി ഉണ്ടായപ്പോൾ സർക്കാർ സർവകക്ഷി യോഗം വിളിക്കേണ്ടിയിരുന്നു. അതിനുള്ള മനസ് സർക്കാർ കാണിച്ചില്ല. ഏകപക്ഷീയമായി സർക്കാർ എടുത്ത തീരുമാനമാണ് ഇന്നുണ്ടായ പ്രശ്നങ്ങൾക്കു കാരണം- ഷാനിമോൾ ഉസ്മാൻ ചൂണ്ടിക്കാട്ടി.
സംസ്ഥാന ഡിജിപിയുടെ നിലപാട് ശരിയല്ല. വിശ്വാസം വേറെ, ഡ്യൂട്ടി വേറെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കോണ്ഗ്രസ് എല്ലാ മതവിഭാഗങ്ങൾക്കും ആചാരനുഷ്ഠാനങ്ങൾക്കും ഒപ്പമാണ്. വിശ്വാസത്തിന്റെ മറവിൽ വർഗീയത കുത്തിനിറയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആർഎസ്എസ് നേതാവായ വത്സൻ തില്ലങ്കരിക്ക് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടിയിൽ കയറാൻ സൗകര്യം ഒരുക്കിക്കൊടുത്തത് സിപിഎം സർക്കാരാണെന്നും ഷാനിമോൾ പറഞ്ഞു.
വനിതകൾക്കു സംരക്ഷണം ഉറപ്പാക്കുമെന്നു പറയുന്ന സിപിഎമ്മിന് ആത്മാർത്ഥതയുണ്ടെങ്കിൽ ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഷാനിമോൾ പറഞ്ഞു.
സർക്കാർ കാര്യക്ഷമമായി ഇടപെട്ടിരുന്നുവെങ്കിൽ ഇൗ വിവാദം ഉണ്ടാകുമായിരുന്നില്ലെന്നും അവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ശബരിമല സംബന്ധിച്ച് സുപ്രീംകോടതി വിധി ഉണ്ടായപ്പോൾ സർക്കാർ സർവകക്ഷി യോഗം വിളിക്കേണ്ടിയിരുന്നു. അതിനുള്ള മനസ് സർക്കാർ കാണിച്ചില്ല. ഏകപക്ഷീയമായി സർക്കാർ എടുത്ത തീരുമാനമാണ് ഇന്നുണ്ടായ പ്രശ്നങ്ങൾക്കു കാരണം- ഷാനിമോൾ ഉസ്മാൻ ചൂണ്ടിക്കാട്ടി.
സംസ്ഥാന ഡിജിപിയുടെ നിലപാട് ശരിയല്ല. വിശ്വാസം വേറെ, ഡ്യൂട്ടി വേറെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കോണ്ഗ്രസ് എല്ലാ മതവിഭാഗങ്ങൾക്കും ആചാരനുഷ്ഠാനങ്ങൾക്കും ഒപ്പമാണ്. വിശ്വാസത്തിന്റെ മറവിൽ വർഗീയത കുത്തിനിറയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആർഎസ്എസ് നേതാവായ വത്സൻ തില്ലങ്കരിക്ക് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടിയിൽ കയറാൻ സൗകര്യം ഒരുക്കിക്കൊടുത്തത് സിപിഎം സർക്കാരാണെന്നും ഷാനിമോൾ പറഞ്ഞു.
വനിതകൾക്കു സംരക്ഷണം ഉറപ്പാക്കുമെന്നു പറയുന്ന സിപിഎമ്മിന് ആത്മാർത്ഥതയുണ്ടെങ്കിൽ ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഷാനിമോൾ പറഞ്ഞു.