കൊച്ചി: ദേവസ്വം ബോർഡും സർക്കാരും ശബരിമലയെ കറവപ്പശുവായാണ് കാണുന്നതെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ.
ബോർഡിന്റെ അധികാരങ്ങളും അവകാശങ്ങളും മനസിലാക്കാതെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ജനാധിപത്യവും വിശ്വാസവും ഒന്നിച്ചുകൊണ്ടുപോകേണ്ട അധികാരികൾ അതിനു വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഹൈന്ദവവിശ്വാസവും ആചാരങ്ങളും സംരക്ഷിക്കുന്നതിനായാണ് ദേവസ്വം ബോർഡ് രൂപീകരിച്ചിട്ടുള്ളത്. എന്നാൽ ശബരിമല യുവതീപ്രവേശന വിഷയത്തിൽ ബോർഡ് വിശ്വാസികളെ വഞ്ചിക്കുകയാണ് ചെയ്തത്.
നിലവിൽ സന്നിധാനത്തും നിലയ്ക്കലും വിശ്വാസികൾ എന്ന പേരിൽ കൊടി പിടിച്ചിറങ്ങിയവർ സ്വന്തം അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്നവരാണെന്നും പ്രയാർ പറഞ്ഞു.
ബോർഡിന്റെ അധികാരങ്ങളും അവകാശങ്ങളും മനസിലാക്കാതെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ജനാധിപത്യവും വിശ്വാസവും ഒന്നിച്ചുകൊണ്ടുപോകേണ്ട അധികാരികൾ അതിനു വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഹൈന്ദവവിശ്വാസവും ആചാരങ്ങളും സംരക്ഷിക്കുന്നതിനായാണ് ദേവസ്വം ബോർഡ് രൂപീകരിച്ചിട്ടുള്ളത്. എന്നാൽ ശബരിമല യുവതീപ്രവേശന വിഷയത്തിൽ ബോർഡ് വിശ്വാസികളെ വഞ്ചിക്കുകയാണ് ചെയ്തത്.
നിലവിൽ സന്നിധാനത്തും നിലയ്ക്കലും വിശ്വാസികൾ എന്ന പേരിൽ കൊടി പിടിച്ചിറങ്ങിയവർ സ്വന്തം അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്നവരാണെന്നും പ്രയാർ പറഞ്ഞു.