ചങ്ങനാശേരി: കേരളത്തിന്റെ നവോത്ഥാനത്തിൽ ക്രൈസ്തവ സഭകൾ, പ്രത്യേകിച്ച് കത്തോലിക്കാസഭ ചെയ്ത സേവനങ്ങൾ വലുതാണെന്ന് കാലടി സർവകലാശാലാ മുൻ വൈസ് ചാൻസിലറും മുൻ പിഎസ്സി ചെയർമാനുമായ ഡോ.കെ.എസ്. രാധാകൃഷ്ണൻ.
ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സ്ഥാപിച്ചതിന്റെ തൊള്ളായിരം വാർഷിക(നവമ ശതാബ്ദി)സമാപനത്തോടനുബന്ധിച്ചു നടന്ന മത സൗഹാർദ സഭൈക്യസമ്മേളനത്തിൽ സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ക്രൈസ്തവരുടെ സംഭാവനകൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിൽ കേരളം കൈവരിച്ച പുരോഗതിക്ക് ക്രൈസ്തവ സഭകൾ നൽകിയ സംഭാവനകൾ തമസ്കരിക്കാനാവില്ല.
കേരള നവോത്ഥാനത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ വഹിച്ച പങ്ക് ചെറുതല്ല. ജാതിമതവ്യത്യാസം കൂടാതെ വിദ്യാഭ്യാസം സാർവത്രികമാക്കിയതിന്റെ മഹത്വം സിഎംഐ സഭയുടെ സ്ഥാപകൻകൂടിയായ ചാവറ അച്ചനുണ്ട്. 1864ൽ പള്ളിയോടൊപ്പം പള്ളിക്കൂടമെന്ന ചാവറയച്ചന്റെ ആശയം കേരള നവോത്ഥാനത്തിന് പുതിയ അധ്യായംകുറിച്ചു.വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടും അനാചാരങ്ങൾക്ക് അടിമപ്പെട്ടും കഴിഞ്ഞിരുന്ന കേരളസമൂഹത്തെ കൈപിടിച്ചുയർത്തുന്നതിന് ചാവറ അച്ചന്റെ പാഠശാലകൾ ഏറെ സഹായകമായി. വിദ്യാഭ്യാസ ശുശ്രൂഷയെ മഹനീയ സേവനമാക്കുന്നതിൽ സന്യാസിനികൾ നിർവഹിച്ചുവരുന്നത് മഹത്തരമായ സേവനമാണെന്നും ഡോ.രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസരംഗത്ത് മഹത്തായ പാരന്പര്യമാണ് ചങ്ങനാശേരി അതിരൂപതയ്ക്കുള്ളതെന്നും അധ്യാപക നിയമനത്തിലും വിദ്യാർഥി പ്രവേശനത്തിലും അതിരൂപത ഒരു പൈസപോലും വാങ്ങാത്തത് നല്ലമാതൃകയാണെന്നും രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങളിൽ ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ നിലപാടുകൾ ശ്രദ്ധേയമാണെന്നും ഡോ.രാധാകൃഷ്ണൻ പറഞ്ഞു. ക്രൈസ്തവസഭയെ മാറ്റി നിർത്തി കേരളത്തിന് ഒരു സാംസ്കാരിക ചരിത്രമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സ്ഥാപിച്ചതിന്റെ തൊള്ളായിരം വാർഷിക(നവമ ശതാബ്ദി)സമാപനത്തോടനുബന്ധിച്ചു നടന്ന മത സൗഹാർദ സഭൈക്യസമ്മേളനത്തിൽ സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ക്രൈസ്തവരുടെ സംഭാവനകൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിൽ കേരളം കൈവരിച്ച പുരോഗതിക്ക് ക്രൈസ്തവ സഭകൾ നൽകിയ സംഭാവനകൾ തമസ്കരിക്കാനാവില്ല.
കേരള നവോത്ഥാനത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ വഹിച്ച പങ്ക് ചെറുതല്ല. ജാതിമതവ്യത്യാസം കൂടാതെ വിദ്യാഭ്യാസം സാർവത്രികമാക്കിയതിന്റെ മഹത്വം സിഎംഐ സഭയുടെ സ്ഥാപകൻകൂടിയായ ചാവറ അച്ചനുണ്ട്. 1864ൽ പള്ളിയോടൊപ്പം പള്ളിക്കൂടമെന്ന ചാവറയച്ചന്റെ ആശയം കേരള നവോത്ഥാനത്തിന് പുതിയ അധ്യായംകുറിച്ചു.വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടും അനാചാരങ്ങൾക്ക് അടിമപ്പെട്ടും കഴിഞ്ഞിരുന്ന കേരളസമൂഹത്തെ കൈപിടിച്ചുയർത്തുന്നതിന് ചാവറ അച്ചന്റെ പാഠശാലകൾ ഏറെ സഹായകമായി. വിദ്യാഭ്യാസ ശുശ്രൂഷയെ മഹനീയ സേവനമാക്കുന്നതിൽ സന്യാസിനികൾ നിർവഹിച്ചുവരുന്നത് മഹത്തരമായ സേവനമാണെന്നും ഡോ.രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസരംഗത്ത് മഹത്തായ പാരന്പര്യമാണ് ചങ്ങനാശേരി അതിരൂപതയ്ക്കുള്ളതെന്നും അധ്യാപക നിയമനത്തിലും വിദ്യാർഥി പ്രവേശനത്തിലും അതിരൂപത ഒരു പൈസപോലും വാങ്ങാത്തത് നല്ലമാതൃകയാണെന്നും രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങളിൽ ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ നിലപാടുകൾ ശ്രദ്ധേയമാണെന്നും ഡോ.രാധാകൃഷ്ണൻ പറഞ്ഞു. ക്രൈസ്തവസഭയെ മാറ്റി നിർത്തി കേരളത്തിന് ഒരു സാംസ്കാരിക ചരിത്രമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.