നെയ്യാറ്റിന്‍കര: ഓടിക്കൊണ്ടിരുന്ന കാറിനു മുന്നിലേക്കു ഡിവൈഎസ്പി തള്ളിയിട്ടതിനെ തുടർന്നു ഗുരുതരമായി പരിക്കേറ്റ കൊടങ്ങാവിള സ്വദേശി സനൽകുമാറിനെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ചവരുത്തിയ സംഭവത്തിൽ രണ്ടു പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിബു, സജീഷ്കുമാര്‍ എന്നിവരെയാണു സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെത്തുടർന്ന് ഒളിവിൽപ്പോയ നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി ബി. ഹരികുമാറിനെ ഇനിയും പിടികൂടാനായിട്ടില്ല.
കാറിടിച്ചതിനെ തുടർന്നു ഗുരുതരമായി പരുക്കേറ്റു മരണത്തോടു മല്ലടിക്കുന്ന സനൽകുമാറുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകുന്നതിനു പകരം നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലേക്കു പോയതിന്റെ പേരിലാണു രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 9.45 നു കൊടങ്ങാവിളയിൽ നടന്ന അപകടത്തിൽ പെട്ട സനൽകുമാറിനെ നെയ്യാറ്റിൻകരയിലുള്ള ലൈഫ് കെയർ എന്ന ആംബുലൻസിലാണു സിപിഒ ഷിബുവും സ്ഥലവാസികളും ചേർന്നു നെയ്യാറ്റിൻകര ആശുപത്രിയിലെത്തിച്ചത്. 10.20ന് നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ച സനൽകുമാറിനെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ നിർദേശിച്ചു. എന്നാൽ, ആംബുലൻസ് ഡ്രൈവറോടു സിപിഒ ഷിബു പോലീസ് സ്റ്റേഷനിലേക്കു പോകാനാണ് ആവശ്യപ്പെട്ടത്.
പോലീസ് സ്റ്റേഷനിൽ എത്തിയ ആംബുലൻസിൽനിന്നു ഷിബു ഇറങ്ങി ഡ്യൂട്ടി മാറിയ ശേഷം മറ്റൊരു പോലീസുകാരനായ സജീഷ്കുമാര്‍ കയറി. ഒന്നര മണിക്കൂറിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സനൽകുമാർ മരണമടഞ്ഞിരുന്നു.
മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട രോഗികളെ സാധാരണ കൊണ്ടുപോകുന്നത് നെയ്യാറ്റിൻകര ആശുപത്രിക്ക് അഭിമുഖമായിക്കിടക്കുന്ന ടി ബി ജംഗ്ഷൻ റോഡ്വഴി ദേശീയപാതയിലെത്തിയാണെങ്കിൽ ഈ സംഭവത്തിൽ ആംബുലൻസ് തിരിഞ്ഞത് ആലുമ്മൂട് ജംഗ്ഷൻ ലക്ഷ്യമാക്കിയാണ്.
രോഗിയുമായി മെഡിക്കൽകോളജ് ആശുപത്രിയിൽ പോകേണ്ട ആംബുലൻസ് 10.25 ന് ആലുമ്മുട് റോഡിൽ ഗേൾസ് ഹൈസ്കൂളിനും എസ് ബി ഐ ബ്രാഞ്ചിനും ഇടയിലൂടെയുളള പോലീസ് സ്റ്റേഷൻ റോഡിലേക്കു തിരിയുന്നത് സി സി ടി വി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ ആംബുലൻസിലുണ്ടായിരുന്ന പോലീസുകാരനു പകരം പുതിയൊരാൾക്കു ഡ്യൂട്ടി കൈമാറി. ആംബുലൻസ് 10.28നു പോലീസ് സ്റ്റേഷൻ റോഡിൽ നിന്ന് ആലുമ്മൂട് ജംഗ്ഷനിലേക്ക് തിരിയുന്നതും ദൃശ്യങ്ങളിലുണ്ട്.
അപകടത്തിൽപ്പെട്ട സനലിനെ പോലീസ് സ്റ്റേഷനിലെത്തിച്ചെന്നു സനൽ മരിച്ച ദിവസം മുതൽ ബന്ധുക്കളും നാട്ടുകാരും പറയുന്നുണ്ടെങ്കിലും അതിനു ചെവികൊടുക്കാതിരുന്ന പോലീസിനു സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഉത്തരമില്ലാതായി.
അന്വേഷണത്തിനു ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: ഡിവൈഎസ്പി ബി. ഹരികുമാർ കാറിനു മുന്നിലേക്കു തള്ളിയിട്ടതിനെ ത്തുടർന്നു യുവാവ് മരിച്ച കേസിന്റെ അന്വേഷണത്തിനായി തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി കെ.എം. ആന്റണിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഹരികുമാറിനെ പ്രതിയാക്കി എടുത്തിട്ടുള്ള കൊലപാതകക്കേസിന്റെ അന്വേഷണത്തിനു പുറമേ ഒളിവിൽ പോയ പ്രതി ഹരികുമാറിനെ കണ്ടെത്തുന്നതും ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ ചുമതലയാണ്.
അന്വേഷണ സംഘം രൂപീകരിച്ചു കൊണ്ടു ക്രൈംബ്രാഞ്ച് എഡിജിപി ഷേക് ദർബേഷ് സാഹിബ് ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുഗതൻ, സിഐ എ.എ. ജയമോഹൻ എന്നിവരും നാല് എസ്ഐ മാരും എഎസ്മാരും സീനിയർ സിവിൽ പോലീസ് ഓഫീസർമാരും അടങ്ങിയതാണ് അന്വേഷണ സംഘം.
ഹരികുമാറിനെ കണ്ടെത്താൻ തമിഴ്നാട്ടിലടക്കം അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
അതിനിടെ, ഹരികുമാറിനു വേണ്ടി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വൈകാതെ കോടതിയിൽ അപേക്ഷ നൽകും. മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും.
നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിബു, സജീഷ്കുമാര്‍ എന്നിവരെയാണു സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെത്തുടർന്ന് ഒളിവിൽപ്പോയ നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി ബി. ഹരികുമാറിനെ ഇനിയും പിടികൂടാനായിട്ടില്ല.
കാറിടിച്ചതിനെ തുടർന്നു ഗുരുതരമായി പരുക്കേറ്റു മരണത്തോടു മല്ലടിക്കുന്ന സനൽകുമാറുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകുന്നതിനു പകരം നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലേക്കു പോയതിന്റെ പേരിലാണു രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 9.45 നു കൊടങ്ങാവിളയിൽ നടന്ന അപകടത്തിൽ പെട്ട സനൽകുമാറിനെ നെയ്യാറ്റിൻകരയിലുള്ള ലൈഫ് കെയർ എന്ന ആംബുലൻസിലാണു സിപിഒ ഷിബുവും സ്ഥലവാസികളും ചേർന്നു നെയ്യാറ്റിൻകര ആശുപത്രിയിലെത്തിച്ചത്. 10.20ന് നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ച സനൽകുമാറിനെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ നിർദേശിച്ചു. എന്നാൽ, ആംബുലൻസ് ഡ്രൈവറോടു സിപിഒ ഷിബു പോലീസ് സ്റ്റേഷനിലേക്കു പോകാനാണ് ആവശ്യപ്പെട്ടത്.
പോലീസ് സ്റ്റേഷനിൽ എത്തിയ ആംബുലൻസിൽനിന്നു ഷിബു ഇറങ്ങി ഡ്യൂട്ടി മാറിയ ശേഷം മറ്റൊരു പോലീസുകാരനായ സജീഷ്കുമാര്‍ കയറി. ഒന്നര മണിക്കൂറിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സനൽകുമാർ മരണമടഞ്ഞിരുന്നു.
മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട രോഗികളെ സാധാരണ കൊണ്ടുപോകുന്നത് നെയ്യാറ്റിൻകര ആശുപത്രിക്ക് അഭിമുഖമായിക്കിടക്കുന്ന ടി ബി ജംഗ്ഷൻ റോഡ്വഴി ദേശീയപാതയിലെത്തിയാണെങ്കിൽ ഈ സംഭവത്തിൽ ആംബുലൻസ് തിരിഞ്ഞത് ആലുമ്മൂട് ജംഗ്ഷൻ ലക്ഷ്യമാക്കിയാണ്.
രോഗിയുമായി മെഡിക്കൽകോളജ് ആശുപത്രിയിൽ പോകേണ്ട ആംബുലൻസ് 10.25 ന് ആലുമ്മുട് റോഡിൽ ഗേൾസ് ഹൈസ്കൂളിനും എസ് ബി ഐ ബ്രാഞ്ചിനും ഇടയിലൂടെയുളള പോലീസ് സ്റ്റേഷൻ റോഡിലേക്കു തിരിയുന്നത് സി സി ടി വി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ ആംബുലൻസിലുണ്ടായിരുന്ന പോലീസുകാരനു പകരം പുതിയൊരാൾക്കു ഡ്യൂട്ടി കൈമാറി. ആംബുലൻസ് 10.28നു പോലീസ് സ്റ്റേഷൻ റോഡിൽ നിന്ന് ആലുമ്മൂട് ജംഗ്ഷനിലേക്ക് തിരിയുന്നതും ദൃശ്യങ്ങളിലുണ്ട്.
അപകടത്തിൽപ്പെട്ട സനലിനെ പോലീസ് സ്റ്റേഷനിലെത്തിച്ചെന്നു സനൽ മരിച്ച ദിവസം മുതൽ ബന്ധുക്കളും നാട്ടുകാരും പറയുന്നുണ്ടെങ്കിലും അതിനു ചെവികൊടുക്കാതിരുന്ന പോലീസിനു സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഉത്തരമില്ലാതായി.
അന്വേഷണത്തിനു ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: ഡിവൈഎസ്പി ബി. ഹരികുമാർ കാറിനു മുന്നിലേക്കു തള്ളിയിട്ടതിനെ ത്തുടർന്നു യുവാവ് മരിച്ച കേസിന്റെ അന്വേഷണത്തിനായി തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി കെ.എം. ആന്റണിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഹരികുമാറിനെ പ്രതിയാക്കി എടുത്തിട്ടുള്ള കൊലപാതകക്കേസിന്റെ അന്വേഷണത്തിനു പുറമേ ഒളിവിൽ പോയ പ്രതി ഹരികുമാറിനെ കണ്ടെത്തുന്നതും ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ ചുമതലയാണ്.
അന്വേഷണ സംഘം രൂപീകരിച്ചു കൊണ്ടു ക്രൈംബ്രാഞ്ച് എഡിജിപി ഷേക് ദർബേഷ് സാഹിബ് ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുഗതൻ, സിഐ എ.എ. ജയമോഹൻ എന്നിവരും നാല് എസ്ഐ മാരും എഎസ്മാരും സീനിയർ സിവിൽ പോലീസ് ഓഫീസർമാരും അടങ്ങിയതാണ് അന്വേഷണ സംഘം.
ഹരികുമാറിനെ കണ്ടെത്താൻ തമിഴ്നാട്ടിലടക്കം അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
അതിനിടെ, ഹരികുമാറിനു വേണ്ടി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വൈകാതെ കോടതിയിൽ അപേക്ഷ നൽകും. മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും.