+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിവാദപ്രസംഗം: ശ്രീധരൻപിള്ളയ്ക്ക് എതിരേ കേസ്

കോഴിക്കോട്: ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് വിവാദപ്രസംഗം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീ
വിവാദപ്രസംഗം:  ശ്രീധരൻപിള്ളയ്ക്ക്  എതിരേ കേസ്
കോഴിക്കോട്: ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് വിവാദപ്രസംഗം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരൻപിള്ളക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ഐപിസി 505 (1) (ബി) വകുപ്പ് പ്രകാരമാണ് കോഴിക്കോട് കസബ പോലീസ് കേസെടുത്തത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം തേടിയ ശേഷം കോഴിക്കോട് ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി(മൂന്ന്)യുടെ അനുമതിയോടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് കസബ എസ്ഐ വി. സിജിത്ത് അറിയിച്ചു.

മാധ്യമപ്രവർത്തകനായ ഷൈബിൻ നന്മണ്ട നൽകിയ പരാതിയിലാണ് കേസെടുത്തത്.
പ്രവർത്തകരെയും ശബരിമല തന്ത്രിയെയും കോടതിയലക്ഷ്യത്തിനു പ്രേരിപ്പിക്കുന്നതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായ പ്രസംഗമാണ് ശ്രീധരൻപിള്ള നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. പൊതുപ്രവർത്തകരായ എൽ.ജി. ലിജീഷ്, സാജൻ എസ്.ബി. നായർ തുടങ്ങിയവർ ശ്രീധൻപിള്ളയ്ക്കെതിരേ സമാന പരാതി നൽകിയിരുന്നു.

ശബരിമലയിലെ പ്രതിഷേധസമരം ബിജെപി ആസൂത്രണം ചെയ്തതാണെന്നും തന്‍റെ ഉപദേശമാരാഞ്ഞ ശേഷമാണ് നടയ്ക്കാനുള്ള തീരുമാനം ശബരിമല തന്ത്രി സ്വീകരിച്ചതെന്നുമായിരുന്നു യുവമോർച്ച സംസ്ഥാനസമിതിയോഗം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുന്നതിനിടെ ശ്രീധരൻപിള്ള പറഞ്ഞത്. ശബരിമല വിഷയം പാർട്ടിക്ക് സുവർണാവസരമാണെന്നും അജൻഡ തയാറാക്കുന്നത് ബിജെപിയാണെന്നും ശ്രീധരൻപിള്ള പറഞ്ഞിരുന്നു.