ഉപ്പുതറ: ഇടുക്കിയിൽ വീണ്ടും ഭൂചലനം. ഇന്നലെ പുലർച്ചെ 4.47-നാണ് ഭൂചലനമുണ്ടായത്. വാഗമണ്‍ വില്ലേജിലെ ഉളുപ്പൂണിക്കു സമീപമാണ് പ്രഭവകേന്ദ്രം. കെ എസ്ഇബിയുടെ ആലടി (തോണിത്തടി) ഭൂകന്പമാപിനി റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തി.
ഏലപ്പാറ, കാഞ്ചിയാർ, ഉപ്പുതറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളിലെ വിവിധ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ മുഴക്കമുണ്ടായെന്നും പാത്രങ്ങൾ കുലുങ്ങിയെന്നും നാട്ടുകാർ പറഞ്ഞു. ഇടുക്കി അണക്കെട്ടിന് 14 കിലോമീറ്റർ അകലെയാണ് ഭൂചലനം.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ തീവ്രത കുറഞ്ഞ ഭൂചലനം ഉണ്ടായിട്ടുണ്ടെന്നും 2011നു ശേഷം എല്ലാ വർഷവും നവംബർ, ഡിസംബർ മാസങ്ങളിൽ 1.5-നുതാഴെ തീവ്രതയുള്ള ചലനങ്ങൾ ഉണ്ടാകാറുണ്ടെന്നും കെ എസ്ഇബി അധികൃതർ അറിയിച്ചു. ഈ വർഷം ആദ്യമായാണ് 2.3 തീവ്രതയുള്ള ചലനമുണ്ടാകുന്നത്.
ഏലപ്പാറ, കാഞ്ചിയാർ, ഉപ്പുതറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളിലെ വിവിധ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ മുഴക്കമുണ്ടായെന്നും പാത്രങ്ങൾ കുലുങ്ങിയെന്നും നാട്ടുകാർ പറഞ്ഞു. ഇടുക്കി അണക്കെട്ടിന് 14 കിലോമീറ്റർ അകലെയാണ് ഭൂചലനം.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ തീവ്രത കുറഞ്ഞ ഭൂചലനം ഉണ്ടായിട്ടുണ്ടെന്നും 2011നു ശേഷം എല്ലാ വർഷവും നവംബർ, ഡിസംബർ മാസങ്ങളിൽ 1.5-നുതാഴെ തീവ്രതയുള്ള ചലനങ്ങൾ ഉണ്ടാകാറുണ്ടെന്നും കെ എസ്ഇബി അധികൃതർ അറിയിച്ചു. ഈ വർഷം ആദ്യമായാണ് 2.3 തീവ്രതയുള്ള ചലനമുണ്ടാകുന്നത്.