കൊച്ചി: ക്രൈസ്തവർ പരിപാപനമായി കരുതുന്ന കുന്പസാരമെന്ന കൂദാശയെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാന കൈരളി മാസികയുടെ ഓഗസ്റ്റ് ലക്കത്തിൽ വികലമായും അപഹാസ്യമായും ചിത്രീകരിച്ചതിൽ പ്രതിഷേധിച്ചു കേരള കത്തോലിക്കാ മെത്രാൻ സമിതി മുഖ്യമന്ത്രിക്കു പരാതി നൽകി. മേജർ ആർച്ച്ബിഷപ്പുമാരായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം എന്നിവർ സംയുക്തമായി നല്കിയ പരാതിയിൽ കുന്പസാരത്തെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങളിലും സ്ത്രീകൾ കുന്പസാരം ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനത്തിലും കത്തോലിക്കാസഭയ്ക്കുള്ള ശക്തമായ പ്രതിഷേധം അറിയിച്ചു.
"ലജ്ജിക്കണം’ എന്ന ശീർഷകത്തിൽ മാസികയുടെ എഡിറ്റർ എഴുതിയ മുഖപ്രസംഗത്തിൽ, “മറ്റൊരാളുടെ മുന്പിൽ ചെയ്ത പ്രവൃത്തി ഏറ്റുപറയുന്നതാണ് കുന്പസാരം; മനുഷ്യമനസിന്റെ സങ്കല്പമായ സ്വർഗമെന്ന യുട്ടോപ്യ ലൈംഗികാസക്തി തീർക്കുന്നതിനുള്ള വെറും ഉപകരണമായി തീർന്നുപോയതിൽ പരസ്യമായി കുന്പസാരിക്കേണ്ടത് പൗരോഹിത്യമാണ്, സ്ത്രീശരീരം ഒരു ഭോഗവസ്തുവാണെന്ന് കരുതുന്നില്ലെങ്കിൽ ഇനിമുതൽ ഒരു സ്ത്രീയും കാമുകിയായാലും കർത്താവിന്റെ മണവാട്ടിയായാലും ആരുടെ മുന്പിലും കുന്പസാരിക്കരുത്; മരിക്കാൻ ഞങ്ങൾക്ക് മനസില്ല എന്നു പാട്ടു പാടിയാൽ മാത്രം പോരാ, കുന്പസാരിക്കാൻ ഞങ്ങൾക്ക് മനസില്ലെന്ന് സ്ത്രീസമൂഹം ഒറ്റക്കെട്ടായി അലറി വിളിക്കണം’ തുടങ്ങിയ പരാമർശങ്ങളിലൂടെ ക്രൈസ്തവരുടെ വിശ്വാസത്തിന്റെ ഭാഗവും വിശുദ്ധ കൂദാശയുമായ കുന്പസാരത്തെയാണ് അവഹേളിക്കുകയും എതിർക്കുകയും ചെയ്തിരിക്കുന്നതെന്നു പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
ക്രൈസ്തവമതങ്ങളെക്കുറിച്ചും മതാനുഷ്ഠാനങ്ങളെക്കുറിച്ചും വിജ്ഞാനകൈരളിയുടെ എഡിറ്റർക്കുള്ള അജ്ഞത മാത്രമല്ല, അയാളുടെ മനസിലെ മതവിരുദ്ധതയും വർഗീയ വിദ്വേഷവും പ്രകടമാക്കുന്ന പരാമർശങ്ങളാണിവ. ഇതിനെതിരേ സമൂഹത്തിന്റെ വിവിധഭാഗങ്ങളിൽനിന്നു പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായരുടെ പേരിൽ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പിലൂടെ വിശ്വാസവിരുദ്ധ നിലപാടുകൾ ആവർത്തിക്കുകയും ന്യായീകരിക്കുകയും ചെയ്തത് പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്.
ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ പൗരോഹിത്യത്തെക്കുറിച്ചും മതപരമായ അനുഷ്ഠാനമായ കുന്പസാരം എന്ന കൂദാശയെക്കുറിച്ചും മുഖപ്രസംഗത്തിൽ നടത്തിയ അവഹേളനപരമായ പരാമർശങ്ങൾ പിൻവലിക്കാനും ഖേദം പ്രകടിപ്പിക്കാനുമുള്ള സാമാന്യമര്യാദപോലും വിജ്ഞാന കൈരളിയുടെ പത്രാധിപർ കാണിച്ചിട്ടില്ല. വിശദീകരണക്കുറിപ്പിൽ മുഖപ്രസംഗത്തിലെ മോശം പരാമർശങ്ങളെക്കുറിച്ച് നിശബ്ദത പാലിച്ച്, കണ്ണടച്ച് ഇരുട്ടാക്കാനുള്ള ശ്രമാണ് നടത്തിയിരിക്കുന്നത്.
മതവും മതസങ്കല്പങ്ങളും കുന്പസാരവുമൊക്കെ ലൈംഗികാസക്തി തീർക്കുന്നതിനുള്ള വെറും ഉപകരണമായിതീർന്നു എന്ന മുഖപ്രസംഗത്തിലെ ദുഃസൂചനയും ഇനിമുതൽ ഒരു സ്ത്രീയും ആരുടെ മുന്പിലും കുന്പസാരിക്കരുത് എന്ന ആഹ്വാനവും ചീഫ് എഡിറ്ററുടെ മതവിരുദ്ധതയ്ക്കും വർഗീയതയ്ക്കും തെളിവാണ്.
കുന്പസാരക്കൂട്ടിൽ ഉത്തമവിശ്വാസത്തിൽ ഏറ്റുപറയുന്ന തെറ്റിന്റെ പേരിൽ സ്ത്രീ പീഡിപ്പിക്കപ്പെടുന്നു എന്ന വിശദീകരണം പരിഹാസ്യവും അസ്വീകാര്യവുമാണ്. ക്രൈസ്തവസഭകളുടെ ചരിത്രത്തിൽ അത്തരം ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടായിരിക്കാം. എന്നാൽ, നൂറ്റാണ്ടുകളായി ലക്ഷക്കണക്കിനു സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികൾ ഒരു പരാതിക്കും ഇടനല്കാതെ അനുഷ്ഠിച്ചുവരുന്ന ഒരു കൂദാശ, ഇനിമേൽ ഒരു സ്ത്രീയും അനുഷ്ഠിക്കരുതെന്നു നിർദേശിക്കാൻ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ന്യായീകരണമാകില്ല.
ഒരു ഡോക്ടർ സ്ത്രീയായ രോഗിയോട് അപമര്യാദയായി പെരുമാറിയതുകൊണ്ട് ഇനിമേൽ സ്ത്രീകൾ പുരുഷഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കു പോകരുത് എന്നു പറയുമോ? ഒരു പ്രഫസർ ഒരു വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയതുകൊണ്ട് ഇനിമേൽ പെണ്കുട്ടികളെ പുരുഷന്മാരായ പ്രഫസർമാർ പഠിപ്പിക്കരുത് എന്നു പറയുമോ? ഒരു പത്രാധിപർ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതുകൊണ്ട് പുരുഷപത്രാധിപന്മാരുള്ള മാധ്യമങ്ങളിൽ വനിതകൾ ജോലി ചെയ്യരുത് എന്നു പറയുമോ? ശബരിമലയിലെ പ്രശ്നങ്ങളെക്കുറിച്ച് എഴുതാൻ ചീഫ് എഡിറ്റർ ക്രൈസ്തവ വിശ്വാസത്തെയും അനുഷ്ഠാനങ്ങളെയും മറയാക്കിയത് വളരെ നീചമായിപ്പോയി എന്നും മെത്രാന്മാർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
"ലജ്ജിക്കണം’ എന്ന ശീർഷകത്തിൽ മാസികയുടെ എഡിറ്റർ എഴുതിയ മുഖപ്രസംഗത്തിൽ, “മറ്റൊരാളുടെ മുന്പിൽ ചെയ്ത പ്രവൃത്തി ഏറ്റുപറയുന്നതാണ് കുന്പസാരം; മനുഷ്യമനസിന്റെ സങ്കല്പമായ സ്വർഗമെന്ന യുട്ടോപ്യ ലൈംഗികാസക്തി തീർക്കുന്നതിനുള്ള വെറും ഉപകരണമായി തീർന്നുപോയതിൽ പരസ്യമായി കുന്പസാരിക്കേണ്ടത് പൗരോഹിത്യമാണ്, സ്ത്രീശരീരം ഒരു ഭോഗവസ്തുവാണെന്ന് കരുതുന്നില്ലെങ്കിൽ ഇനിമുതൽ ഒരു സ്ത്രീയും കാമുകിയായാലും കർത്താവിന്റെ മണവാട്ടിയായാലും ആരുടെ മുന്പിലും കുന്പസാരിക്കരുത്; മരിക്കാൻ ഞങ്ങൾക്ക് മനസില്ല എന്നു പാട്ടു പാടിയാൽ മാത്രം പോരാ, കുന്പസാരിക്കാൻ ഞങ്ങൾക്ക് മനസില്ലെന്ന് സ്ത്രീസമൂഹം ഒറ്റക്കെട്ടായി അലറി വിളിക്കണം’ തുടങ്ങിയ പരാമർശങ്ങളിലൂടെ ക്രൈസ്തവരുടെ വിശ്വാസത്തിന്റെ ഭാഗവും വിശുദ്ധ കൂദാശയുമായ കുന്പസാരത്തെയാണ് അവഹേളിക്കുകയും എതിർക്കുകയും ചെയ്തിരിക്കുന്നതെന്നു പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
ക്രൈസ്തവമതങ്ങളെക്കുറിച്ചും മതാനുഷ്ഠാനങ്ങളെക്കുറിച്ചും വിജ്ഞാനകൈരളിയുടെ എഡിറ്റർക്കുള്ള അജ്ഞത മാത്രമല്ല, അയാളുടെ മനസിലെ മതവിരുദ്ധതയും വർഗീയ വിദ്വേഷവും പ്രകടമാക്കുന്ന പരാമർശങ്ങളാണിവ. ഇതിനെതിരേ സമൂഹത്തിന്റെ വിവിധഭാഗങ്ങളിൽനിന്നു പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായരുടെ പേരിൽ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പിലൂടെ വിശ്വാസവിരുദ്ധ നിലപാടുകൾ ആവർത്തിക്കുകയും ന്യായീകരിക്കുകയും ചെയ്തത് പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്.
ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ പൗരോഹിത്യത്തെക്കുറിച്ചും മതപരമായ അനുഷ്ഠാനമായ കുന്പസാരം എന്ന കൂദാശയെക്കുറിച്ചും മുഖപ്രസംഗത്തിൽ നടത്തിയ അവഹേളനപരമായ പരാമർശങ്ങൾ പിൻവലിക്കാനും ഖേദം പ്രകടിപ്പിക്കാനുമുള്ള സാമാന്യമര്യാദപോലും വിജ്ഞാന കൈരളിയുടെ പത്രാധിപർ കാണിച്ചിട്ടില്ല. വിശദീകരണക്കുറിപ്പിൽ മുഖപ്രസംഗത്തിലെ മോശം പരാമർശങ്ങളെക്കുറിച്ച് നിശബ്ദത പാലിച്ച്, കണ്ണടച്ച് ഇരുട്ടാക്കാനുള്ള ശ്രമാണ് നടത്തിയിരിക്കുന്നത്.
മതവും മതസങ്കല്പങ്ങളും കുന്പസാരവുമൊക്കെ ലൈംഗികാസക്തി തീർക്കുന്നതിനുള്ള വെറും ഉപകരണമായിതീർന്നു എന്ന മുഖപ്രസംഗത്തിലെ ദുഃസൂചനയും ഇനിമുതൽ ഒരു സ്ത്രീയും ആരുടെ മുന്പിലും കുന്പസാരിക്കരുത് എന്ന ആഹ്വാനവും ചീഫ് എഡിറ്ററുടെ മതവിരുദ്ധതയ്ക്കും വർഗീയതയ്ക്കും തെളിവാണ്.
കുന്പസാരക്കൂട്ടിൽ ഉത്തമവിശ്വാസത്തിൽ ഏറ്റുപറയുന്ന തെറ്റിന്റെ പേരിൽ സ്ത്രീ പീഡിപ്പിക്കപ്പെടുന്നു എന്ന വിശദീകരണം പരിഹാസ്യവും അസ്വീകാര്യവുമാണ്. ക്രൈസ്തവസഭകളുടെ ചരിത്രത്തിൽ അത്തരം ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടായിരിക്കാം. എന്നാൽ, നൂറ്റാണ്ടുകളായി ലക്ഷക്കണക്കിനു സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികൾ ഒരു പരാതിക്കും ഇടനല്കാതെ അനുഷ്ഠിച്ചുവരുന്ന ഒരു കൂദാശ, ഇനിമേൽ ഒരു സ്ത്രീയും അനുഷ്ഠിക്കരുതെന്നു നിർദേശിക്കാൻ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ന്യായീകരണമാകില്ല.
ഒരു ഡോക്ടർ സ്ത്രീയായ രോഗിയോട് അപമര്യാദയായി പെരുമാറിയതുകൊണ്ട് ഇനിമേൽ സ്ത്രീകൾ പുരുഷഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കു പോകരുത് എന്നു പറയുമോ? ഒരു പ്രഫസർ ഒരു വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയതുകൊണ്ട് ഇനിമേൽ പെണ്കുട്ടികളെ പുരുഷന്മാരായ പ്രഫസർമാർ പഠിപ്പിക്കരുത് എന്നു പറയുമോ? ഒരു പത്രാധിപർ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതുകൊണ്ട് പുരുഷപത്രാധിപന്മാരുള്ള മാധ്യമങ്ങളിൽ വനിതകൾ ജോലി ചെയ്യരുത് എന്നു പറയുമോ? ശബരിമലയിലെ പ്രശ്നങ്ങളെക്കുറിച്ച് എഴുതാൻ ചീഫ് എഡിറ്റർ ക്രൈസ്തവ വിശ്വാസത്തെയും അനുഷ്ഠാനങ്ങളെയും മറയാക്കിയത് വളരെ നീചമായിപ്പോയി എന്നും മെത്രാന്മാർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.