തലശേരി: നോക്കുകൂലി നൽകാൻ വിസമ്മതിച്ച ഡിഗ്രി വിദ്യാർഥിയെ ചുമട്ടുതൊഴിലാളികൾ ആക്രമിച്ചതായി പരാതി. വിദ്യാർഥി ബസിൽവച്ച പാഴ്സൽ ബലമായി പിടിച്ചെടുത്ത് രണ്ടു ദിവസം ചുമട്ടുതൊഴിലാളി സംഘടനയുടെ ഓഫീസിൽ കസ്റ്റഡിയിൽ വയ്ക്കുകയും നോക്കുകൂലിയായി 40 രൂപ ബലമായി വാങ്ങുകയും ചെയ്തശേഷമാണത്രെ പാഴ്സൽ വിട്ടുകൊടുത്തത്. സംഭവത്തിൽ എഎസ്പി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം കണ്ടാലറിയാവുന്ന ചുമട്ടുതൊഴിലാളിക്കെതിരേ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ മാസം 27 ന് ഉച്ചയ്ക്ക് 1.30 ന് പുതിയ ബസ്സ്റ്റാൻഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ബുധനാഴ്ച രാത്രിയിലാണ് പോലീസ് കേസെടുത്തത്. എസ്ഐ എ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. മഹാരാഷ്ട്രയിലെ മറാത്ത്വാഡയിൽ ഡിഗ്രി വിദ്യാർഥിയായ കടവത്തൂർ കുറുക്കാട്ട് നരിക്കോട്ടുമ്മൽ വീട്ടിൽ ഫവാസ് ബഷീറാണ് നഗരമധ്യത്തിൽ ചുമട്ടുതൊഴിലാളിയുടെ ക്രൂരതയ്ക്കിരയായത്.
കഴിഞ്ഞ മാസം 27 ന് ഉച്ചയ്ക്ക് 1.30 ന് പുതിയ ബസ്സ്റ്റാൻഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ബുധനാഴ്ച രാത്രിയിലാണ് പോലീസ് കേസെടുത്തത്. എസ്ഐ എ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. മഹാരാഷ്ട്രയിലെ മറാത്ത്വാഡയിൽ ഡിഗ്രി വിദ്യാർഥിയായ കടവത്തൂർ കുറുക്കാട്ട് നരിക്കോട്ടുമ്മൽ വീട്ടിൽ ഫവാസ് ബഷീറാണ് നഗരമധ്യത്തിൽ ചുമട്ടുതൊഴിലാളിയുടെ ക്രൂരതയ്ക്കിരയായത്.