തിരുവനന്തപുരം: പ്രളയാനന്തര നവകേരള നിർമാണത്തിനായി മികച്ച കണ്സൾട്ടൻസിയെ കണ്ടെത്തുന്നതിന് ആഗോള ടെൻഡർ വിളിക്കാൻ സർക്കാർ തീരുമാനം. സർക്കാർ ആദ്യം കണ്ടെത്തിയിരുന്ന ഹോളണ്ട് ആസ്ഥാനമായ കെപിഎംജി തുടർ പ്രവർത്തനങ്ങൾക്കു പണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ആഗോള ടെൻഡർ വിളിക്കാൻ സർക്കാർ തീരുമാനിച്ചത്.
ആഗോള ടെൻഡർ വിളിക്കുന്പോൾ കെപിഎംജിക്കും അപേക്ഷിക്കാൻ അവസരമുണ്ടാകും. പ്രളയവുമായി ബന്ധപ്പെട്ടു സൗജന്യ സേവനം നൽകാമെന്ന വ്യവസ്ഥയിലാണു കെപിഎംജി പഠനം നടത്തിയത്. തുടർന്നു ഫണ്ട് സമാഹരണത്തിനായി പോർട്ടലും ഒരുക്കിയിരുന്നു. എന്നാൽ, പോർട്ടൽ പൂർണ പരാജയമെന്നാണു സർക്കാർ വിലയിരുത്തൽ. നവകേരള നിർമാണവുമായി ബന്ധപ്പെട്ട തുടർ സേവനങ്ങൾക്കു കെപിഎംജി പ്രതിഫലം വേണമെന്നും സർക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണു ആഗോള ടെൻഡർ വിളിച്ച് കരാർ നൽകാൻ തീരുമാനിച്ചതെന്നാണു സർക്കാർ വിശദീകരണം.
നവകേരള സൃഷ്ടിയുടെ ഭാഗമായി അടിയന്തരമായി നടപ്പാക്കാവുന്ന പദ്ധതികൾ എന്തൊക്കെയാണ്, ഇതിനായുള്ള ധനസമാഹരണം ഏതു തരത്തിൽ നടത്താനാകും, വായ്പകളായും പദ്ധതികളായും സഹായം എത്തിക്കുന്ന രാജ്യത്തിനകത്തെയും പുറത്തെയും ഏജൻസികൾ ഏതൊക്കെയാണ്, ഇവരുടെ മാനദണ്ഡങ്ങൾ സംസ്ഥാനത്തിന് ഉചിതമാണോ തുടങ്ങിയ നിർദേശങ്ങൾ സമർപ്പിക്കാനാണ് കെപിഎംജിയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. ഇതെല്ലാം ആഗോള ടെൻഡർ വഴി കണ്ടെത്തുന്ന ഏജൻസിയുടെ ചുമതലയായിരിക്കും.
നേരത്തെ കെപിഎംജിക്കു ചുമതല നൽകിയതു വിവാദത്തിനിടയാക്കിയിരുന്നു. എൽഡിഎഫിൽ ഇക്കാര്യം ചർച്ച ചെയ്യാത്തതിനെ തുടർന്നു മന്ത്രിസഭ വിഷയം പരിഗണിച്ചപ്പോൾ സിപിഐ മന്ത്രിമാർ എതിർത്തിരുന്നു. അപ്പോഴൊക്കെയും സൗജന്യ സേവനമാണു കെപിഎംജി നൽകുന്നതെന്നാണു മുഖ്യമന്ത്രി അറിയിച്ചിരുന്നത്.
ആഗോള ടെൻഡർ വിളിക്കുന്പോൾ കെപിഎംജിക്കും അപേക്ഷിക്കാൻ അവസരമുണ്ടാകും. പ്രളയവുമായി ബന്ധപ്പെട്ടു സൗജന്യ സേവനം നൽകാമെന്ന വ്യവസ്ഥയിലാണു കെപിഎംജി പഠനം നടത്തിയത്. തുടർന്നു ഫണ്ട് സമാഹരണത്തിനായി പോർട്ടലും ഒരുക്കിയിരുന്നു. എന്നാൽ, പോർട്ടൽ പൂർണ പരാജയമെന്നാണു സർക്കാർ വിലയിരുത്തൽ. നവകേരള നിർമാണവുമായി ബന്ധപ്പെട്ട തുടർ സേവനങ്ങൾക്കു കെപിഎംജി പ്രതിഫലം വേണമെന്നും സർക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണു ആഗോള ടെൻഡർ വിളിച്ച് കരാർ നൽകാൻ തീരുമാനിച്ചതെന്നാണു സർക്കാർ വിശദീകരണം.
നവകേരള സൃഷ്ടിയുടെ ഭാഗമായി അടിയന്തരമായി നടപ്പാക്കാവുന്ന പദ്ധതികൾ എന്തൊക്കെയാണ്, ഇതിനായുള്ള ധനസമാഹരണം ഏതു തരത്തിൽ നടത്താനാകും, വായ്പകളായും പദ്ധതികളായും സഹായം എത്തിക്കുന്ന രാജ്യത്തിനകത്തെയും പുറത്തെയും ഏജൻസികൾ ഏതൊക്കെയാണ്, ഇവരുടെ മാനദണ്ഡങ്ങൾ സംസ്ഥാനത്തിന് ഉചിതമാണോ തുടങ്ങിയ നിർദേശങ്ങൾ സമർപ്പിക്കാനാണ് കെപിഎംജിയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. ഇതെല്ലാം ആഗോള ടെൻഡർ വഴി കണ്ടെത്തുന്ന ഏജൻസിയുടെ ചുമതലയായിരിക്കും.
നേരത്തെ കെപിഎംജിക്കു ചുമതല നൽകിയതു വിവാദത്തിനിടയാക്കിയിരുന്നു. എൽഡിഎഫിൽ ഇക്കാര്യം ചർച്ച ചെയ്യാത്തതിനെ തുടർന്നു മന്ത്രിസഭ വിഷയം പരിഗണിച്ചപ്പോൾ സിപിഐ മന്ത്രിമാർ എതിർത്തിരുന്നു. അപ്പോഴൊക്കെയും സൗജന്യ സേവനമാണു കെപിഎംജി നൽകുന്നതെന്നാണു മുഖ്യമന്ത്രി അറിയിച്ചിരുന്നത്.