കൊച്ചി: മതവിശ്വാസങ്ങളിലേക്ക് അധികാരമുപയോഗിച്ചുള്ള കടന്നുകയറ്റം ഏതുഭാഗത്തുനിന്നാണെങ്കിലും അത് ജനാധിപത്യത്തിനും മതേതരത്വത്തിനും അപകടകരമാണെന്നു ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. പാലാരിവട്ടം പിഒസിയിൽ ചേർന്ന കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതവിശ്വാസങ്ങളെ ബഹുമാനിക്കാനും മതസ്വാതന്ത്ര്യം സംരക്ഷിക്കാനും സർക്കാരുകൾക്കു ബാധ്യതയുണ്ടെന്നും ബിഷപ് പറഞ്ഞു.
വിജ്ഞാനകൈരളി എഡിറ്റോറിയലിന്റെയും ശബരിമല സംബന്ധിച്ച സമകാലീന സംഭവങ്ങളുടെയും പശ്ചാത്തത്തിൽ സർക്കാർ സ്വീകരിക്കേണ്ട നയവും സംവിധാനങ്ങളും പ്രതികരണങ്ങളും വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കുന്ന തരത്തിലായിരിക്കണമെന്നും മറിച്ചുണ്ടാകുന്നപക്ഷം കത്തോലിക്ക കോൺഗ്രസ് സർക്കാരിനെതിരേ പരസ്യനിലപാട് സ്വീകരിക്കാൻ നിർബന്ധിതമാകുമെന്നും കേന്ദ്രസമിതി അംഗീകരിച്ച പ്രമേയം പറയുന്നു.
പ്രളയാനന്തര കേരളത്തിന്റെ പുനരുദ്ധാരണത്തിനും കാർഷിക പ്രതിസന്ധികൾ പരിഹരിക്കുന്നതിലും റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിലും സർക്കാർ മെല്ലെപ്പോക്കു നയമാണ് കൈക്കൊള്ളുന്നത്. ലഭ്യമായ പണം ചെലവഴിക്കുന്നതിലും പുനരുദ്ധാരണ മാസ്റ്റർപ്ലാൻ പൂർത്തീകരിക്കുന്നതിലും സർക്കാർ പരാജയമാണെന്നും കേന്ദ്രസമിതി വിലയിരുത്തി.
ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ കൂടുതൽ ഉത്തരവാദിത്വത്തോടുകൂടി കത്തോലിക്കാ സമുദായം ഉണർന്നുപ്രവർത്തിക്കണമെന്നും ജനങ്ങൾ ഇന്ന് അഭിമുഖീകരിക്കുന്ന കാർഷിക പ്രതിസന്ധിക്കും സാന്പത്തിക പ്രതിസന്ധിക്കും ജനാധിപത്യ പ്രക്രിയയിലൂടെ പരിഹാരം കാണാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്നും അതിനായി കത്തോലിക്ക കോൺഗ്രസിന്റെ എല്ലാ ഘടകങ്ങളും ശക്തമായ നിലപാടുകൾ സ്വീകരിക്കണമെന്നും കേന്ദ്രസമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ സമ്മേളിച്ച യോഗത്തിൽ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, ട്രഷറർ പി.ജെ. പാപ്പച്ചൻ, കെസിഎഫ് ജനറൽ സെക്രട്ടറി വർഗീസ് കോയിക്കര, ജോസ് മേനാച്ചേരി, പ്രഫ. ജോയി മുപ്രാപ്പള്ളിൽ, സാജു അലക്സ്, ആന്റണി കെ.ജെ., സെലിൻ മുണ്ടമറ്റം, പ്രഫ. ജാൻസൺ ജോസഫ്, അഡ്വ. ബിജു കുണ്ടുകുളം, ജോർജ് കെ.സി., മോഹൻ ഐസക്, തോമസ് പീടികയിൽ, പ്രഫ. ജോസുകുട്ടി ഒഴുകയിൽ, ബെന്നി ആന്റണി, പീറ്റർ ഞരളക്കാട്ട്, ബിറ്റി നെടുനിലം, ഫീസ്റ്റി മാന്പിള്ളി എന്നിവർ പ്രസംഗിച്ചു.
വിജ്ഞാനകൈരളി എഡിറ്റോറിയലിന്റെയും ശബരിമല സംബന്ധിച്ച സമകാലീന സംഭവങ്ങളുടെയും പശ്ചാത്തത്തിൽ സർക്കാർ സ്വീകരിക്കേണ്ട നയവും സംവിധാനങ്ങളും പ്രതികരണങ്ങളും വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കുന്ന തരത്തിലായിരിക്കണമെന്നും മറിച്ചുണ്ടാകുന്നപക്ഷം കത്തോലിക്ക കോൺഗ്രസ് സർക്കാരിനെതിരേ പരസ്യനിലപാട് സ്വീകരിക്കാൻ നിർബന്ധിതമാകുമെന്നും കേന്ദ്രസമിതി അംഗീകരിച്ച പ്രമേയം പറയുന്നു.
പ്രളയാനന്തര കേരളത്തിന്റെ പുനരുദ്ധാരണത്തിനും കാർഷിക പ്രതിസന്ധികൾ പരിഹരിക്കുന്നതിലും റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിലും സർക്കാർ മെല്ലെപ്പോക്കു നയമാണ് കൈക്കൊള്ളുന്നത്. ലഭ്യമായ പണം ചെലവഴിക്കുന്നതിലും പുനരുദ്ധാരണ മാസ്റ്റർപ്ലാൻ പൂർത്തീകരിക്കുന്നതിലും സർക്കാർ പരാജയമാണെന്നും കേന്ദ്രസമിതി വിലയിരുത്തി.
ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ കൂടുതൽ ഉത്തരവാദിത്വത്തോടുകൂടി കത്തോലിക്കാ സമുദായം ഉണർന്നുപ്രവർത്തിക്കണമെന്നും ജനങ്ങൾ ഇന്ന് അഭിമുഖീകരിക്കുന്ന കാർഷിക പ്രതിസന്ധിക്കും സാന്പത്തിക പ്രതിസന്ധിക്കും ജനാധിപത്യ പ്രക്രിയയിലൂടെ പരിഹാരം കാണാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്നും അതിനായി കത്തോലിക്ക കോൺഗ്രസിന്റെ എല്ലാ ഘടകങ്ങളും ശക്തമായ നിലപാടുകൾ സ്വീകരിക്കണമെന്നും കേന്ദ്രസമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ സമ്മേളിച്ച യോഗത്തിൽ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, ട്രഷറർ പി.ജെ. പാപ്പച്ചൻ, കെസിഎഫ് ജനറൽ സെക്രട്ടറി വർഗീസ് കോയിക്കര, ജോസ് മേനാച്ചേരി, പ്രഫ. ജോയി മുപ്രാപ്പള്ളിൽ, സാജു അലക്സ്, ആന്റണി കെ.ജെ., സെലിൻ മുണ്ടമറ്റം, പ്രഫ. ജാൻസൺ ജോസഫ്, അഡ്വ. ബിജു കുണ്ടുകുളം, ജോർജ് കെ.സി., മോഹൻ ഐസക്, തോമസ് പീടികയിൽ, പ്രഫ. ജോസുകുട്ടി ഒഴുകയിൽ, ബെന്നി ആന്റണി, പീറ്റർ ഞരളക്കാട്ട്, ബിറ്റി നെടുനിലം, ഫീസ്റ്റി മാന്പിള്ളി എന്നിവർ പ്രസംഗിച്ചു.