തിരുവനന്തപുരം: ശീറാം സാംബശിവറാവുവിനെ കോഴിക്കോട് ജില്ലാ കളക്ടറായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഐടി മിഷൻ ഡയറക്ടറായിരുന്നു. ഇപ്പോഴത്തെ കോഴിക്കോട് കളക്ടർ യു.വി. ജോസിനെ രണ്ടര വർഷം കാലാവധി പിന്നിട്ടതിനെ തുടർന്നാണു മാറ്റിയത്. അദ്ദേഹത്തെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമിച്ചു.
കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞു മടങ്ങിയെത്തിയ ആനന്ദ്സിംഗിനു ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ അധിക ചുമതല നൽകി. പൊതുമരാമത്ത് സെക്രട്ടറിയുടെ ചുമതലകൂടി വഹിക്കുന്ന ആനന്ദ് സിംഗിന് കെഎസ്ടിപി പദ്ധതി ഡയറക്ടറായാണു നിയമനം.
അവധി കഴിഞ്ഞു മടങ്ങിയെത്തിയ അഫ്സാന പർവീണിനെ ആസൂത്രണ-സാമ്പത്തിക കാര്യ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. ഭവനനിർമാണ ഡെപ്യൂട്ടി സെക്രട്ടറി, സിപിഎംയു ഡയറക്ടർ എന്നീ അധിക ചുമതലകളും അഫ്സാന വഹിക്കും.
കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞു മടങ്ങിയെത്തിയ ആനന്ദ്സിംഗിനു ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ അധിക ചുമതല നൽകി. പൊതുമരാമത്ത് സെക്രട്ടറിയുടെ ചുമതലകൂടി വഹിക്കുന്ന ആനന്ദ് സിംഗിന് കെഎസ്ടിപി പദ്ധതി ഡയറക്ടറായാണു നിയമനം.
അവധി കഴിഞ്ഞു മടങ്ങിയെത്തിയ അഫ്സാന പർവീണിനെ ആസൂത്രണ-സാമ്പത്തിക കാര്യ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. ഭവനനിർമാണ ഡെപ്യൂട്ടി സെക്രട്ടറി, സിപിഎംയു ഡയറക്ടർ എന്നീ അധിക ചുമതലകളും അഫ്സാന വഹിക്കും.