പത്തനംതിട്ട: ഒന്പതുദിനങ്ങൾ കൂടി കഴിഞ്ഞാൽ 41 നാൾ നീളുന്ന ശബരിമല മണ്ഡലകാലത്തിനു തുടക്കമാകും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള പുനഃപരിശോധനാ ഹർജികളിൽ 13ന് എന്തെങ്കിലും അനുകൂലമായ തീരുമാനമോ, സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ കൈക്കൊണ്ടിരിക്കുന്ന നിലപാടുകളിൽ എന്തെങ്കിലും മാറ്റമോ വരുത്തുന്നില്ലെങ്കിൽ വൻ പ്രക്ഷോഭ പരിപാടികൾക്കു തയാറെടുക്കുകയാണ് സംഘപരിവാർ സംഘടനകൾ.
യുവതീ പ്രവേശനവും അതുവഴിയുള്ള ആചാരലംഘനവും അനുവദിക്കില്ലെന്നുറച്ച നിലപാടിലാണ് സംഘപരിവാർ. നട തുറക്കുന്ന 16നു തന്നെ സന്നിധാനത്തും പന്പയിലും നിലയ്ക്കലിലുമൊക്കെയായി പ്രതിഷേധക്കാർ പല രീതിയിൽ വിന്യസിച്ചേക്കാം. മണ്ഡലകാലവും പിന്നാലെയെത്തുന്ന മകരവിളക്കുത്സവവും ചേർത്ത് രണ്ടു മാസത്തോളം നീളുന്ന തീർഥാടനകാലത്തു ഘട്ടംഘട്ടമായി പ്രവർത്തകരെ ഇറക്കാനുള്ള ക്രമീകരണങ്ങളാണു സംഘപരിവാർ സംഘടനകൾ ആലോചിക്കുന്നത്. എൻഡിഎ സംഘടിപ്പിക്കുന്ന രഥയാത്ര അടക്കമുള്ള പരിപാടികളിലൂടെ ഈ ദിവസങ്ങളിൽ ഇതിനുള്ള അണിയറ പ്രവർത്തനം നടത്തും.
വൻ പോലീസ് സന്നാഹത്തിനിടയിലും ചിത്തിര ആട്ടവിശേഷ ദിവസങ്ങളിൽ ശബരിമലയിൽ എത്തി പ്രതിഷേധങ്ങൾ വിജയമാക്കിയതിലുള്ള ആവേശത്തിലാണ് സംഘപരിവാർ നേതാക്കൾ മലയിറങ്ങിയത്. ഇത്തവണ പരീക്ഷിച്ചതുപോലെയുള്ള ക്രമീകരണങ്ങളാകും തുടരുക. പ്രതിഷേധക്കാർ എത്തുമെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് നേരത്തെതന്നെ സുരക്ഷ സന്നാഹങ്ങളൊരുക്കിയത്. എന്നാൽ, നട തുറന്നതിനു പിന്നാലെയാണ് ഏറെപ്പേരും സന്നിധാനത്തെത്തിയത്. രണ്ടു ദിവസവും ആയിരക്കണക്കിനു പ്രവർത്തകർ സന്നിധാനത്തു ക്യാന്പ് ചെയ്തിരുന്നു.
പോലീസിനെ പോലും നോക്കുകുത്തിയാക്കി പ്രതിഷേധ പരിപാടി കൈപ്പിടിയിലൊതുക്കിയതിന്റെ ആവേശം ആർഎസ്എസിനുമുണ്ട്. യുവതീപ്രവേശന വിരുദ്ധ സമരത്തിൽ തുടക്കത്തിൽ രംഗത്തില്ലാതിരുന്ന ആർഎസ്എസ് ശബരിമല സമരത്തിന്റെ നേതൃത്വം പിടിക്കുന്നതിനോടു യോജിപ്പില്ലാത്തവരുമുണ്ട്. നിഷ്പക്ഷരായ ഭക്തർ നടത്തിയിരുന്ന സമാധാനപരമായ സമരത്തെ സംഘർഷത്തിലൂടെ ആർഎസ്എസ് കൈയടക്കിയെന്നാണ് ഇവർ ഉന്നയിക്കുന്ന ആക്ഷേപം. ശബരമലയെ ഇങ്ങനെ സംഘർഷഭൂമിയാക്കി മാറ്റുന്നതിനോടു യോജിക്കാനാവില്ലെന്നും ഇവർ പറയുന്നു.
യുവതീ പ്രവേശനവും അതുവഴിയുള്ള ആചാരലംഘനവും അനുവദിക്കില്ലെന്നുറച്ച നിലപാടിലാണ് സംഘപരിവാർ. നട തുറക്കുന്ന 16നു തന്നെ സന്നിധാനത്തും പന്പയിലും നിലയ്ക്കലിലുമൊക്കെയായി പ്രതിഷേധക്കാർ പല രീതിയിൽ വിന്യസിച്ചേക്കാം. മണ്ഡലകാലവും പിന്നാലെയെത്തുന്ന മകരവിളക്കുത്സവവും ചേർത്ത് രണ്ടു മാസത്തോളം നീളുന്ന തീർഥാടനകാലത്തു ഘട്ടംഘട്ടമായി പ്രവർത്തകരെ ഇറക്കാനുള്ള ക്രമീകരണങ്ങളാണു സംഘപരിവാർ സംഘടനകൾ ആലോചിക്കുന്നത്. എൻഡിഎ സംഘടിപ്പിക്കുന്ന രഥയാത്ര അടക്കമുള്ള പരിപാടികളിലൂടെ ഈ ദിവസങ്ങളിൽ ഇതിനുള്ള അണിയറ പ്രവർത്തനം നടത്തും.
വൻ പോലീസ് സന്നാഹത്തിനിടയിലും ചിത്തിര ആട്ടവിശേഷ ദിവസങ്ങളിൽ ശബരിമലയിൽ എത്തി പ്രതിഷേധങ്ങൾ വിജയമാക്കിയതിലുള്ള ആവേശത്തിലാണ് സംഘപരിവാർ നേതാക്കൾ മലയിറങ്ങിയത്. ഇത്തവണ പരീക്ഷിച്ചതുപോലെയുള്ള ക്രമീകരണങ്ങളാകും തുടരുക. പ്രതിഷേധക്കാർ എത്തുമെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് നേരത്തെതന്നെ സുരക്ഷ സന്നാഹങ്ങളൊരുക്കിയത്. എന്നാൽ, നട തുറന്നതിനു പിന്നാലെയാണ് ഏറെപ്പേരും സന്നിധാനത്തെത്തിയത്. രണ്ടു ദിവസവും ആയിരക്കണക്കിനു പ്രവർത്തകർ സന്നിധാനത്തു ക്യാന്പ് ചെയ്തിരുന്നു.
പോലീസിനെ പോലും നോക്കുകുത്തിയാക്കി പ്രതിഷേധ പരിപാടി കൈപ്പിടിയിലൊതുക്കിയതിന്റെ ആവേശം ആർഎസ്എസിനുമുണ്ട്. യുവതീപ്രവേശന വിരുദ്ധ സമരത്തിൽ തുടക്കത്തിൽ രംഗത്തില്ലാതിരുന്ന ആർഎസ്എസ് ശബരിമല സമരത്തിന്റെ നേതൃത്വം പിടിക്കുന്നതിനോടു യോജിപ്പില്ലാത്തവരുമുണ്ട്. നിഷ്പക്ഷരായ ഭക്തർ നടത്തിയിരുന്ന സമാധാനപരമായ സമരത്തെ സംഘർഷത്തിലൂടെ ആർഎസ്എസ് കൈയടക്കിയെന്നാണ് ഇവർ ഉന്നയിക്കുന്ന ആക്ഷേപം. ശബരമലയെ ഇങ്ങനെ സംഘർഷഭൂമിയാക്കി മാറ്റുന്നതിനോടു യോജിക്കാനാവില്ലെന്നും ഇവർ പറയുന്നു.