ആലപ്പുഴ: സഹൃദയ ഹോസ്പിറ്റലിന് എൻഎബിഎച്ച് അംഗീകാരം. ദേശീയ ഗുണനിലവാരത്തിന് ആശുപത്രിക്കു ലഭിക്കാവുന്ന ഏറ്റവും ഉയർന്ന അംഗീകാരമാണിത്. രണ്ടു വർഷത്തെ പരിശ്രമത്തിന്റെയും പഠനങ്ങളുടെയും നീരീക്ഷണങ്ങളുടെയും ഫലമാണ് ആശുപത്രിക്കു ലഭിച്ച ഈ അംഗീകാരം.
52 വർഷമായി ആലപ്പുഴ കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവന്ന ആശുപത്രി 2011ൽ ചങ്ങനാശേരി അതിരൂപത ഏറ്റെടുത്തു. ഇന്നു 40 ഓളം ഡോക്ടർമാരും 200ഓളം നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾക്കൊള്ളുന്ന മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലാണ് സഹൃദയ.
24 മണിക്കൂർ കാഷ്വാലിറ്റി, സിടി സ്കാൻ, ഡയാലിസിസ്, അഞ്ചു സൂപ്പർ സ്പെഷാലിറ്റി വിഭാഗം എന്നിവയും പ്രവർത്തിക്കുന്നുണ്ട്. നിർധന രോഗികൾക്കുള്ള പ്രത്യേക സഹായങ്ങളും ജാതിമത ഭേദമെന്യേ നല്കുന്നുണ്ട്. അർപ്പണ മനോഭാവവും പരിശ്രമവും കഠിനാധ്വാനവും ദൈവാനുഗ്രഹവുമാണ് ഈ അംഗീകാരമെന്നു ഹോസ്പിറ്റൽ ഡയറക്ടർ ഫാ. തോമസ് മാളിയേക്കൽ പറഞ്ഞു.
52 വർഷമായി ആലപ്പുഴ കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവന്ന ആശുപത്രി 2011ൽ ചങ്ങനാശേരി അതിരൂപത ഏറ്റെടുത്തു. ഇന്നു 40 ഓളം ഡോക്ടർമാരും 200ഓളം നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾക്കൊള്ളുന്ന മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലാണ് സഹൃദയ.
24 മണിക്കൂർ കാഷ്വാലിറ്റി, സിടി സ്കാൻ, ഡയാലിസിസ്, അഞ്ചു സൂപ്പർ സ്പെഷാലിറ്റി വിഭാഗം എന്നിവയും പ്രവർത്തിക്കുന്നുണ്ട്. നിർധന രോഗികൾക്കുള്ള പ്രത്യേക സഹായങ്ങളും ജാതിമത ഭേദമെന്യേ നല്കുന്നുണ്ട്. അർപ്പണ മനോഭാവവും പരിശ്രമവും കഠിനാധ്വാനവും ദൈവാനുഗ്രഹവുമാണ് ഈ അംഗീകാരമെന്നു ഹോസ്പിറ്റൽ ഡയറക്ടർ ഫാ. തോമസ് മാളിയേക്കൽ പറഞ്ഞു.