പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പുനഃപരിശോധന ഹർജി നൽകില്ലെന്ന് ആവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല തന്ത്രിക്കും ദേവസ്വം ബോർഡിനുമെതിരെ രൂക്ഷവിമർശനം ഉയർത്തി. ഇന്നലെ പത്തനംതിട്ടയിൽ എൽഡിഎഫ് സംഘടിപ്പിച്ച വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോന്തലയിൽ കെട്ടുന്ന താക്കോലിലാണ് അധികാരമെന്ന് തന്ത്രി കരുതേണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ശ്രീഅയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെങ്കിൽ അവിടെ പൂജിക്കുന്ന പൂജാരിയും ബ്രഹ്മചാരിയാകണം. ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എല്ലാവർക്കും അറിവുള്ളതാണ്. ഗൃഹസ്ഥാശ്രമം കഴിഞ്ഞ് വ്യഭിചാരത്തിലേക്കുള്ള ഘട്ടം വരെ ഇവിടെയുണ്ടായിട്ടില്ലേ. ശബരിമല നട അടയ്ക്കുന്നതും തുറക്കുന്നതും തന്ത്രിയുടെ അവകാശമല്ല. താഴമൺ മഠം വരുന്നതിനു മുന്പേ ശബരിമല ക്ഷേത്രവും ചടങ്ങുകളും ഉണ്ടായിരുന്നു. ആന്ധ്രയിൽനിന്നു കുറെ ബ്രാഹ്മണ കുടുംബങ്ങൾ കുടിയേറിയവരാണ് താഴമൺ തന്ത്രിമാർ. ശബരിമലയിലെ ആചാരങ്ങളും കാലാകാലങ്ങളിൽ മാറിയിട്ടുണ്ട്. ഇതൊക്കെ മനസിലാക്കിയാൽ തന്ത്രിക്കു നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുവതീപ്രവേശന വിധിയിൽ എന്തെങ്കിലും അപാകതയുണ്ടെന്ന് സർക്കാരിനു ബോധ്യപ്പെട്ടിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ മാത്രമേ പുനഃപരിശോധന ഹർജിയെക്കുറിച്ചു ചിന്തിക്കേണ്ടതുള്ളൂ. സുപ്രീംകോടതി വിധി ദുർബലപ്പെടുത്തുന്ന ഒരു നടപടിക്കും സർക്കാർ സന്നദ്ധമല്ല. അങ്ങനെ ചെയ്യുന്നത് നിയമവാഴ്ചയെ ദുർബലപ്പെടുത്തുന്ന നീക്കമാണ്.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡ് റിപ്പോർട്ട് നൽകാനുള്ള നീക്കത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ഒരു റിപ്പോർട്ടുമായി അങ്ങോട്ടു ചെന്നാൽ എന്തു കിട്ടുമെന്ന് ചിന്തിക്കാതെ വടി കൊടുത്ത് അടി വാങ്ങരുത്. കോപ്രായങ്ങൾ കണ്ട് ഇതിനു പിന്നാലെ പോയാൽ എന്തായിരിക്കും അനുഭവമെന്നും ചിന്തിക്കുക. കാര്യങ്ങൾ വിശദമായി പരിശോധിച്ചു വേണ്ട കാര്യങ്ങൾ ചെയ്യുകയാണ് ബോർഡിന്റെ ഉത്തരവാദിത്വമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
ദേവസ്വം ബോർഡിനു കീഴിലുള്ള ജീവനക്കാരാണ് തന്ത്രി അടക്കം എല്ലാവരും. അവരെ നിലയ്ക്കു നിർത്തണം. അഴിഞ്ഞാട്ടക്കാരായവർക്കെതിരേ നടപടിയെടുക്കാൻ തയാറാകണം. ബോർഡ് വിളിച്ച ഒരു യോഗത്തിൽ പങ്കെടുക്കാനെത്തിയ സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ ഇവരോട് ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോ?
ശബരിമല സന്നിധാനം ശാന്തമായ അന്തരീക്ഷത്തിൽ നിലനിൽക്കണമെന്നു തന്നെയാണ് സർക്കാരിന്റെ ആഗ്രഹം. എന്നാൽ, അതു തകർത്തേ അടങ്ങൂവെന്നുണ്ടെങ്കിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.
കോന്തലയിൽ കെട്ടുന്ന താക്കോലിലാണ് അധികാരമെന്ന് തന്ത്രി കരുതേണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ശ്രീഅയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെങ്കിൽ അവിടെ പൂജിക്കുന്ന പൂജാരിയും ബ്രഹ്മചാരിയാകണം. ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എല്ലാവർക്കും അറിവുള്ളതാണ്. ഗൃഹസ്ഥാശ്രമം കഴിഞ്ഞ് വ്യഭിചാരത്തിലേക്കുള്ള ഘട്ടം വരെ ഇവിടെയുണ്ടായിട്ടില്ലേ. ശബരിമല നട അടയ്ക്കുന്നതും തുറക്കുന്നതും തന്ത്രിയുടെ അവകാശമല്ല. താഴമൺ മഠം വരുന്നതിനു മുന്പേ ശബരിമല ക്ഷേത്രവും ചടങ്ങുകളും ഉണ്ടായിരുന്നു. ആന്ധ്രയിൽനിന്നു കുറെ ബ്രാഹ്മണ കുടുംബങ്ങൾ കുടിയേറിയവരാണ് താഴമൺ തന്ത്രിമാർ. ശബരിമലയിലെ ആചാരങ്ങളും കാലാകാലങ്ങളിൽ മാറിയിട്ടുണ്ട്. ഇതൊക്കെ മനസിലാക്കിയാൽ തന്ത്രിക്കു നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുവതീപ്രവേശന വിധിയിൽ എന്തെങ്കിലും അപാകതയുണ്ടെന്ന് സർക്കാരിനു ബോധ്യപ്പെട്ടിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ മാത്രമേ പുനഃപരിശോധന ഹർജിയെക്കുറിച്ചു ചിന്തിക്കേണ്ടതുള്ളൂ. സുപ്രീംകോടതി വിധി ദുർബലപ്പെടുത്തുന്ന ഒരു നടപടിക്കും സർക്കാർ സന്നദ്ധമല്ല. അങ്ങനെ ചെയ്യുന്നത് നിയമവാഴ്ചയെ ദുർബലപ്പെടുത്തുന്ന നീക്കമാണ്.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡ് റിപ്പോർട്ട് നൽകാനുള്ള നീക്കത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ഒരു റിപ്പോർട്ടുമായി അങ്ങോട്ടു ചെന്നാൽ എന്തു കിട്ടുമെന്ന് ചിന്തിക്കാതെ വടി കൊടുത്ത് അടി വാങ്ങരുത്. കോപ്രായങ്ങൾ കണ്ട് ഇതിനു പിന്നാലെ പോയാൽ എന്തായിരിക്കും അനുഭവമെന്നും ചിന്തിക്കുക. കാര്യങ്ങൾ വിശദമായി പരിശോധിച്ചു വേണ്ട കാര്യങ്ങൾ ചെയ്യുകയാണ് ബോർഡിന്റെ ഉത്തരവാദിത്വമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
ദേവസ്വം ബോർഡിനു കീഴിലുള്ള ജീവനക്കാരാണ് തന്ത്രി അടക്കം എല്ലാവരും. അവരെ നിലയ്ക്കു നിർത്തണം. അഴിഞ്ഞാട്ടക്കാരായവർക്കെതിരേ നടപടിയെടുക്കാൻ തയാറാകണം. ബോർഡ് വിളിച്ച ഒരു യോഗത്തിൽ പങ്കെടുക്കാനെത്തിയ സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ ഇവരോട് ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോ?
ശബരിമല സന്നിധാനം ശാന്തമായ അന്തരീക്ഷത്തിൽ നിലനിൽക്കണമെന്നു തന്നെയാണ് സർക്കാരിന്റെ ആഗ്രഹം. എന്നാൽ, അതു തകർത്തേ അടങ്ങൂവെന്നുണ്ടെങ്കിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.