കൊച്ചി: മണ്ഡല-മകരവിളക്ക് കാലത്തും ശബരിമലയിലും പന്പയിലും നിലയ്ക്കലിലും എരുമേലിയിലും സംഘർഷ സാധ്യതയുണ്ടെന്നു വ്യക്തമാക്കി ശബരിമല സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നിരവധി പേർ എത്തിച്ചേരുന്ന സ്ഥലത്തു സംഘർഷമുണ്ടാവുകയാണെങ്കിൽ അതുമൂലം തിക്കിലും തിരക്കിലും പെട്ട് അയ്യപ്പഭക്തർക്ക് അപകടങ്ങൾ ഉണ്ടാകാനിടയുണ്ട്. അപകടം മൂലം ജീവഹാനി വരെയുണ്ടാവാമെന്നും സ്പെഷൽ കമ്മീഷണർ എം. മനോജ് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിൽ 10 - 50 വയസിനുള്ളിലുള്ള ഹൈന്ദവ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ സ്ത്രീകളെ തടയാൻ സന്നിധാനത്ത് അയ്യപ്പഭക്തർ തടിച്ചുകൂടി. അവർ വാഹനങ്ങൾ തടഞ്ഞുനിർത്തി സ്ത്രീകളെ പരിശോധിച്ചു. പോലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ശബരിമലയിലെ സംഘർവുമായി ബന്ധപ്പെട്ട് ഇതുവരെ 16 കേസുകൾ രജിസ്റ്റർ ചെയ്യുകയുണ്ടായി. ഭക്തർ ആൾക്കൂട്ട നീതി നടത്തിപ്പു സംഘങ്ങളെപോലെയാണു പ്രവർത്തിച്ചത്. അവർ 10 - 50 വയസിനുള്ളിലുള്ള സ്ത്രീകളെ കണ്ടപ്പോൾ പ്രതിഷേധിച്ചു. നിരവധി സ്ത്രീകളെ തിരിച്ചയച്ചു. ചില രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തകർ സന്നിധാനത്തു ക്യാന്പ് ചെയ്യുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
റിപ്പോർട് പരിഗണിച്ച കോടതി അതു രേഖപ്പെടുത്തി. അടുത്ത മാസം 16നാണു മണ്ഡലകാലം ആരംഭിക്കുന്നത്. പ്രളത്തെത്തുടർന്നു നാശം സംഭവിച്ച പന്പയിലും മറ്റും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നു ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.
ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിൽ 10 - 50 വയസിനുള്ളിലുള്ള ഹൈന്ദവ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ സ്ത്രീകളെ തടയാൻ സന്നിധാനത്ത് അയ്യപ്പഭക്തർ തടിച്ചുകൂടി. അവർ വാഹനങ്ങൾ തടഞ്ഞുനിർത്തി സ്ത്രീകളെ പരിശോധിച്ചു. പോലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ശബരിമലയിലെ സംഘർവുമായി ബന്ധപ്പെട്ട് ഇതുവരെ 16 കേസുകൾ രജിസ്റ്റർ ചെയ്യുകയുണ്ടായി. ഭക്തർ ആൾക്കൂട്ട നീതി നടത്തിപ്പു സംഘങ്ങളെപോലെയാണു പ്രവർത്തിച്ചത്. അവർ 10 - 50 വയസിനുള്ളിലുള്ള സ്ത്രീകളെ കണ്ടപ്പോൾ പ്രതിഷേധിച്ചു. നിരവധി സ്ത്രീകളെ തിരിച്ചയച്ചു. ചില രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തകർ സന്നിധാനത്തു ക്യാന്പ് ചെയ്യുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
റിപ്പോർട് പരിഗണിച്ച കോടതി അതു രേഖപ്പെടുത്തി. അടുത്ത മാസം 16നാണു മണ്ഡലകാലം ആരംഭിക്കുന്നത്. പ്രളത്തെത്തുടർന്നു നാശം സംഭവിച്ച പന്പയിലും മറ്റും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നു ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.