വൈക്കം: വൈക്കം മുരിയൻകുളങ്ങരയിൽ ഡി വൈഎഫ്ഐ -ആർഎസ്എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുവിഭാഗത്തിലെയും പ്രവർത്തകർക്കും വഴിയാത്രക്കാരനും പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ചു ബിജെപി ഇന്നു വൈക്കം താലൂക്കിൽ ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. ഇരു വിഭാഗവും നടത്തിയ കല്ലേറിലാണ് പ്രവർത്തകർക്കു പരിക്കേറ്റത്.
ആർഎസ്എസ് ജില്ലാ സഹകാര്യവാഹക് സോമശേഖരൻ, സി.എസ് നാരായണൻകുട്ടി ,താലുക്ക് കാര്യവാഹക് മനുരാജ്, അനീഷ് എന്നിവരെ വൈക്കം വിഎസ്എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഘർഷത്തിനിടയിൽ ബൈക്കിനു പിന്നിലിരുന്നു വന്ന ടിവിപുരം സ്വദേശി എബി(29) നും കല്ലേറിൽ തലയ്ക്കു പരിക്കേറ്റു.
അക്രമത്തിൽ വൈക്കം പോലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ചില്ലുതകരുകയും ജീപ്പിനു കേടുപാടു സംഭവിക്കുകയും ചെയ്തു. ഫെയ്സ് ബുക്കിൽ ശബരിമല വിഷയവുമായി ബന്ധപ്പെടു പോസ്റ്റിട്ടതിന്റെ പേരിൽ 20 കാരിക്ക് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി ഡിവൈഎഫ്ഐ മുരിയംകുളങ്ങരയിൽ സമ്മേളനം നടത്തിയിരുന്നു.
സമ്മേളനത്തിനു ശേഷം രാത്രി 8.30 ഓടെ പ്രകടനമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ യുവതിയെ മർദിച്ച യുവാവ് വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തെത്തിയപ്പോൾ സമീപത്തെ ആർഎസ്എസ് കാര്യാലയത്തിനു നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലെറിയുകയായിരുന്നെന്ന് ആർഎസ്എസ് നേതൃത്വം ആരോപിച്ചു. തുടർന്ന് ഇരു വിഭാഗവും നടത്തിയ കല്ലേറിലാണു പ്രവർത്തകർക്കും മറ്റും പരിക്കേറ്റത്. പ്രദേശത്തു സംഘർഷ സാധ്യത മുൻനിർത്തി പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
ആർഎസ്എസ് ജില്ലാ സഹകാര്യവാഹക് സോമശേഖരൻ, സി.എസ് നാരായണൻകുട്ടി ,താലുക്ക് കാര്യവാഹക് മനുരാജ്, അനീഷ് എന്നിവരെ വൈക്കം വിഎസ്എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഘർഷത്തിനിടയിൽ ബൈക്കിനു പിന്നിലിരുന്നു വന്ന ടിവിപുരം സ്വദേശി എബി(29) നും കല്ലേറിൽ തലയ്ക്കു പരിക്കേറ്റു.
അക്രമത്തിൽ വൈക്കം പോലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ചില്ലുതകരുകയും ജീപ്പിനു കേടുപാടു സംഭവിക്കുകയും ചെയ്തു. ഫെയ്സ് ബുക്കിൽ ശബരിമല വിഷയവുമായി ബന്ധപ്പെടു പോസ്റ്റിട്ടതിന്റെ പേരിൽ 20 കാരിക്ക് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി ഡിവൈഎഫ്ഐ മുരിയംകുളങ്ങരയിൽ സമ്മേളനം നടത്തിയിരുന്നു.
സമ്മേളനത്തിനു ശേഷം രാത്രി 8.30 ഓടെ പ്രകടനമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ യുവതിയെ മർദിച്ച യുവാവ് വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തെത്തിയപ്പോൾ സമീപത്തെ ആർഎസ്എസ് കാര്യാലയത്തിനു നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലെറിയുകയായിരുന്നെന്ന് ആർഎസ്എസ് നേതൃത്വം ആരോപിച്ചു. തുടർന്ന് ഇരു വിഭാഗവും നടത്തിയ കല്ലേറിലാണു പ്രവർത്തകർക്കും മറ്റും പരിക്കേറ്റത്. പ്രദേശത്തു സംഘർഷ സാധ്യത മുൻനിർത്തി പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.