കൊച്ചി: ചികിത്സയ്ക്കെത്തുന്നവർക്ക് ഒപി നിരക്ക് 30 രൂപ. അർഹരായവർക്കു മരുന്നുകൾ സൗജന്യം. ചികിത്സയ്ക്കൊപ്പം സാന്ത്വനവും സ്നേഹവും ഇഴചേർത്ത വാക്കുകളുമായി ഇടപെടൽ. സമീപ ജില്ലകളിൽനിന്നുപോലും പ്രതിദിനമെത്തുന്ന നൂറുകണക്കിനു രോഗികൾക്ക് ആശ്വാസമായ ഡോ. ശോശാമ്മ ഫ്രാൻസിസ് ഇനി ഓർമ.
മൂവാറ്റുപുഴ ആരക്കുഴ അടപ്പൂർ ഡോ. ഫ്രാൻസിസ് ജോണിന്റെ ഭാര്യ ഡോ. ശോശാമ്മ(73) യാണ് ആതുരശുശ്രൂഷയ്ക്കു ജീവകാരുണ്യത്തിന്റെ ശോഭ പകർന്നു കടന്നുപോയത്. അസ്ഥിരോഗവിദഗ്ധനായ ഭർത്താവ് ഡോ. ഫ്രാൻസിസിന്റെയും ജനറൽ ഫിസിഷ്യനായ ഡോ. ശോശാമ്മയുടെയും നേതൃത്വത്തിലുണ്ടായിരുന്ന പട്ടാന്പി ഓങ്ങല്ലൂരിലെ ആശുപത്രിയിൽ മുപ്പതു വർഷം മുന്‍പ് ആരംഭിച്ചതാണു രോഗീസൗഹൃദ ആതുരശുശ്രൂഷ.
ആശുപത്രിയുടെ പ്രവർത്തനം അവസാനിപ്പിച്ച ശേഷവും ഡോ. ശോശാമ്മ ഒപി സേവനം തുടർന്നു. രാവിലെയും വൈകുന്നേരവും രോഗികൾ ഡോ. ശോശാമ്മയെ കാണാനെത്തും. ആദ്യസന്ദർശനത്തിൽ 30 രൂപ നൽകിയാൽ 15 ദിവസം വരെയുള്ള തുടർസന്ദർശനങ്ങൾക്കു വേറെ ഫീസില്ല. വർഷങ്ങളോളം ഇതായിരുന്നു ഫീസ് നിരക്ക്. രോഗികളോടുള്ള പ്രത്യേക കരുതലും ചെറിയ ഒപി നിരക്കും കണക്കിലെടുത്തു ഫാർമസി കന്പനികൾ ഡോ. ശോശാമ്മയ്ക്കു സൗജന്യനിരക്കിൽ മരുന്നുകൾ നൽകി. അതേ നിരക്കിൽ രോഗികൾക്കും മരുന്നുകൾ ലഭ്യമാക്കി.
ആതുരസേവനം എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാകാൻ പണം തടസമാകരുതെന്ന ചിന്തയാണ് ഒപി നിരക്ക് നാമമാത്രമാക്കാൻ അമ്മയെ പ്രേരിപ്പിച്ചതെന്നു മകൾ ആശ പറഞ്ഞു. മറ്റൊരു മകൾ ഡോ. ഗീത ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കൽ കോളജിൽ സേവനം ചെയ്യുന്നു. കഴിഞ്ഞ ദിവസം നിര്യാതയായ ഡോ. ശോശാമ്മ ഫ്രാൻസിസ്, തിരുവല്ല മുൻ ആർച്ച്ബിഷപ് ഗീവർഗീസ് മാർ തിമോത്തിയോസിന്റെ സഹോദരിയാണ്. ജസ്യൂട്ട് വൈദികനും എഴുത്തുകാരനുമായ ഫാ.എ. അടപ്പൂർ ഭർതൃസഹോദരനാണ്.
സിജോ പൈനാടത്ത്
മൂവാറ്റുപുഴ ആരക്കുഴ അടപ്പൂർ ഡോ. ഫ്രാൻസിസ് ജോണിന്റെ ഭാര്യ ഡോ. ശോശാമ്മ(73) യാണ് ആതുരശുശ്രൂഷയ്ക്കു ജീവകാരുണ്യത്തിന്റെ ശോഭ പകർന്നു കടന്നുപോയത്. അസ്ഥിരോഗവിദഗ്ധനായ ഭർത്താവ് ഡോ. ഫ്രാൻസിസിന്റെയും ജനറൽ ഫിസിഷ്യനായ ഡോ. ശോശാമ്മയുടെയും നേതൃത്വത്തിലുണ്ടായിരുന്ന പട്ടാന്പി ഓങ്ങല്ലൂരിലെ ആശുപത്രിയിൽ മുപ്പതു വർഷം മുന്‍പ് ആരംഭിച്ചതാണു രോഗീസൗഹൃദ ആതുരശുശ്രൂഷ.
ആശുപത്രിയുടെ പ്രവർത്തനം അവസാനിപ്പിച്ച ശേഷവും ഡോ. ശോശാമ്മ ഒപി സേവനം തുടർന്നു. രാവിലെയും വൈകുന്നേരവും രോഗികൾ ഡോ. ശോശാമ്മയെ കാണാനെത്തും. ആദ്യസന്ദർശനത്തിൽ 30 രൂപ നൽകിയാൽ 15 ദിവസം വരെയുള്ള തുടർസന്ദർശനങ്ങൾക്കു വേറെ ഫീസില്ല. വർഷങ്ങളോളം ഇതായിരുന്നു ഫീസ് നിരക്ക്. രോഗികളോടുള്ള പ്രത്യേക കരുതലും ചെറിയ ഒപി നിരക്കും കണക്കിലെടുത്തു ഫാർമസി കന്പനികൾ ഡോ. ശോശാമ്മയ്ക്കു സൗജന്യനിരക്കിൽ മരുന്നുകൾ നൽകി. അതേ നിരക്കിൽ രോഗികൾക്കും മരുന്നുകൾ ലഭ്യമാക്കി.
ആതുരസേവനം എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാകാൻ പണം തടസമാകരുതെന്ന ചിന്തയാണ് ഒപി നിരക്ക് നാമമാത്രമാക്കാൻ അമ്മയെ പ്രേരിപ്പിച്ചതെന്നു മകൾ ആശ പറഞ്ഞു. മറ്റൊരു മകൾ ഡോ. ഗീത ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കൽ കോളജിൽ സേവനം ചെയ്യുന്നു. കഴിഞ്ഞ ദിവസം നിര്യാതയായ ഡോ. ശോശാമ്മ ഫ്രാൻസിസ്, തിരുവല്ല മുൻ ആർച്ച്ബിഷപ് ഗീവർഗീസ് മാർ തിമോത്തിയോസിന്റെ സഹോദരിയാണ്. ജസ്യൂട്ട് വൈദികനും എഴുത്തുകാരനുമായ ഫാ.എ. അടപ്പൂർ ഭർതൃസഹോദരനാണ്.
സിജോ പൈനാടത്ത്