തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കാൻ എസ്സിഇആർടിയെ ചുമതലപ്പെടുത്തി. ഇന്നലെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം കമ്മിറ്റിയിലാണ് ഈ തീരുമാനം. നിലവിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ കാലാവധി അഞ്ചു വർഷം പൂർത്തിയായ പശ്ചാത്തലത്തിലാണ് സമഗ്ര പരിഷ്കരണം നിർദേശിച്ചുള്ള തീരുമാനം കരിക്കുലം കമ്മിറ്റി കൈക്കൊണ്ടത്.
ഒൻപത്, പത്ത് ക്ലാസുകളിലെ 40 പാഠപുസ്തകങ്ങളിൽ തിരുത്തലുകൾ വരുത്താനും യോഗം തീരുമാനിച്ചു. നിലവിലുള്ള പാഠ ഭാഗങ്ങളിൽ ചിലത് ഒഴിവാക്കിയും പകരം കൂട്ടിച്ചേർക്കലുകൾ നടത്തിയുമാണു മാറ്റം. തിരുത്തലുകൾ വരുത്താനുള്ള തീരുമാനത്തിൽ പ്രതിപക്ഷ അധ്യാപകസംഘടനയിൽ നിന്നുള്ള കരിക്കുലം കമ്മിറ്റി അംഗങ്ങളായ പി. ഹരിഗോവിന്ദൻ, സി.പി. ചെറിയ മുഹമ്മദ് എന്നിവർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.
ദുരന്ത നിവാരണം സംബന്ധിച്ച അവബോധം ഉൾപ്പെടുത്തിയും ദേശീയ തൊഴിൽ നൈപുണ്യ ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ തൊഴിൽ പഠനസാധ്യതകൾ ക്രമീകരിച്ചുമുളള മാറ്റങ്ങളാണ് വരുത്തിയതെന്നു എസ്സിഇആർടി വ്യക്തമാക്കി. തിരുത്തിയ പുസ്തകങ്ങൾ അടുത്ത അധ്യയന വർഷം വിദ്യാർഥികൾക്കു ലഭ്യമാക്കും. ഈ പുസ്തകങ്ങളിൽ ക്യുക്റെസ്പോണ്സ് കോഡ് പതിപ്പിക്കാനും തീരുമാനിച്ചു. പാഠപുസ്തകങ്ങളിലും മറ്റ് ഔദ്യോഗിക രേഖകളിലും ഉപയോഗിക്കുന്ന മലയാള ഭാഷയിൽ ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതും ലിപി സന്പ്രദായത്തിൽ കൃത്യത കൊണ്ടുവരുന്നതും പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. ഇതിനായി എസ്സിഇആർടിയെ ചുമതലപ്പെടുത്തി.
ഒൻപത്, പത്ത് ക്ലാസുകളിലെ 40 പാഠപുസ്തകങ്ങളിൽ തിരുത്തലുകൾ വരുത്താനും യോഗം തീരുമാനിച്ചു. നിലവിലുള്ള പാഠ ഭാഗങ്ങളിൽ ചിലത് ഒഴിവാക്കിയും പകരം കൂട്ടിച്ചേർക്കലുകൾ നടത്തിയുമാണു മാറ്റം. തിരുത്തലുകൾ വരുത്താനുള്ള തീരുമാനത്തിൽ പ്രതിപക്ഷ അധ്യാപകസംഘടനയിൽ നിന്നുള്ള കരിക്കുലം കമ്മിറ്റി അംഗങ്ങളായ പി. ഹരിഗോവിന്ദൻ, സി.പി. ചെറിയ മുഹമ്മദ് എന്നിവർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.
ദുരന്ത നിവാരണം സംബന്ധിച്ച അവബോധം ഉൾപ്പെടുത്തിയും ദേശീയ തൊഴിൽ നൈപുണ്യ ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ തൊഴിൽ പഠനസാധ്യതകൾ ക്രമീകരിച്ചുമുളള മാറ്റങ്ങളാണ് വരുത്തിയതെന്നു എസ്സിഇആർടി വ്യക്തമാക്കി. തിരുത്തിയ പുസ്തകങ്ങൾ അടുത്ത അധ്യയന വർഷം വിദ്യാർഥികൾക്കു ലഭ്യമാക്കും. ഈ പുസ്തകങ്ങളിൽ ക്യുക്റെസ്പോണ്സ് കോഡ് പതിപ്പിക്കാനും തീരുമാനിച്ചു. പാഠപുസ്തകങ്ങളിലും മറ്റ് ഔദ്യോഗിക രേഖകളിലും ഉപയോഗിക്കുന്ന മലയാള ഭാഷയിൽ ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതും ലിപി സന്പ്രദായത്തിൽ കൃത്യത കൊണ്ടുവരുന്നതും പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. ഇതിനായി എസ്സിഇആർടിയെ ചുമതലപ്പെടുത്തി.