തിരുവനന്തപുരം: ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടെന്നു പറയുന്ന പ്രതിപക്ഷം അക്കാര്യം പരസ്യമായി പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പിലാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഒരു മുഖ്യധാരാ രാഷ്ട്രീയപാർട്ടിയും വിധി നടപ്പിലാക്കരുതെന്നു പറയുന്നില്ല. തന്ത്രികുടുംബവും രാജകുടുംബവും ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമാണ്. വിധി മറ്റു നാട്ടുകാരേക്കാൾ കൂടുതൽ ബാധകമായിട്ടുള്ളത് അവർക്കാണ്. അക്കാര്യം ഓർത്താൽ അവർക്കു നല്ലതാണെന്നും കാനം പറഞ്ഞു. സുപ്രീംകോടതി വിധിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു സർവകക്ഷി യോഗം വേണമെന്ന ആവശ്യത്തിനു പ്രസക്തിയില്ല.
വേണമെങ്കിൽ ക്രമസമാധാനം സംബന്ധിച്ച കാര്യങ്ങൾ കൂട്ടായി ആലോചിക്കാം. കോടതിവിധികൾ നടപ്പിലാക്കാൻ താഴെത്തടിൽ യോഗം ചേർന്നിട്ടു കാര്യമില്ല. വിധി നടപ്പിലാക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സർക്കാരിനോ സിപിഎം ഭരിക്കുന്ന കേരള സർക്കാരിനോ കഴിയില്ലെന്നും കാനം പറഞ്ഞു.
കേരളത്തിലെ ഒരു മുഖ്യധാരാ രാഷ്ട്രീയപാർട്ടിയും വിധി നടപ്പിലാക്കരുതെന്നു പറയുന്നില്ല. തന്ത്രികുടുംബവും രാജകുടുംബവും ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമാണ്. വിധി മറ്റു നാട്ടുകാരേക്കാൾ കൂടുതൽ ബാധകമായിട്ടുള്ളത് അവർക്കാണ്. അക്കാര്യം ഓർത്താൽ അവർക്കു നല്ലതാണെന്നും കാനം പറഞ്ഞു. സുപ്രീംകോടതി വിധിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു സർവകക്ഷി യോഗം വേണമെന്ന ആവശ്യത്തിനു പ്രസക്തിയില്ല.
വേണമെങ്കിൽ ക്രമസമാധാനം സംബന്ധിച്ച കാര്യങ്ങൾ കൂട്ടായി ആലോചിക്കാം. കോടതിവിധികൾ നടപ്പിലാക്കാൻ താഴെത്തടിൽ യോഗം ചേർന്നിട്ടു കാര്യമില്ല. വിധി നടപ്പിലാക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സർക്കാരിനോ സിപിഎം ഭരിക്കുന്ന കേരള സർക്കാരിനോ കഴിയില്ലെന്നും കാനം പറഞ്ഞു.