കൊച്ചി: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നപ്പോൾ നിലയ്ക്കലും പന്പയിലും ഉണ്ടായ സംഭവികാസങ്ങൾ സംസ്ഥാന സർക്കാരിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ശബരിമല കർമസമിതി ജനറൽ കണ്വീനർ എസ്.ജെ.ആർ. കുമാർ ആരോപിച്ചു.
സംഘർഷം സൃഷ്ടിക്കാനാണ് പോലീസ് ശ്രമിച്ചത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസ് വേഷം ധരിപ്പിച്ച് രഹന ഫാത്തിമയെപ്പോലുള്ള ആക്ടീവിസ്റ്റുകളെ സന്നിധാനത്ത് എത്തിക്കാൻ നടത്തിയ ശ്രമം ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും എസ്.ജെ.ആർ. കുമാർ പാവക്കുളം ഹിന്ദുസാംസ്കാരിക കേന്ദ്രത്തിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.
ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കുന്നതിനായി രൂപം കൊണ്ട ദേവസ്വം ബോർഡ് ശബരിമല പ്രക്ഷുബ്ധമായപ്പോൾ തിരിഞ്ഞു നോക്കിയില്ല. ബോർഡ് അംഗങ്ങൾ രാജിവച്ച് ദേവസ്വം ബോർഡിന്റെ അവകാശം ഭക്തർക്ക് കൈമാറണം. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിന് നിയമനിർമാണം നടത്താൻ സർക്കാരിൽ പ്രേരണ ചെലുത്തുകയായിരുന്നു ദേവസ്വം ബോർഡ് ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല കർമസമിതി അധ്യക്ഷൻ ഗോവിന്ദ് കെ. ഭരതൻ, വർക്കിംഗ് ചെയർപേഴ്സണ് കെ. പി. ശശികല, അയ്യപ്പ സേവാസമാജം ദേശീയ ഉപാധ്യക്ഷൻ സ്വാമി അയ്യപ്പദാസ് എന്നിവവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സംഘർഷം സൃഷ്ടിക്കാനാണ് പോലീസ് ശ്രമിച്ചത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസ് വേഷം ധരിപ്പിച്ച് രഹന ഫാത്തിമയെപ്പോലുള്ള ആക്ടീവിസ്റ്റുകളെ സന്നിധാനത്ത് എത്തിക്കാൻ നടത്തിയ ശ്രമം ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും എസ്.ജെ.ആർ. കുമാർ പാവക്കുളം ഹിന്ദുസാംസ്കാരിക കേന്ദ്രത്തിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.
ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കുന്നതിനായി രൂപം കൊണ്ട ദേവസ്വം ബോർഡ് ശബരിമല പ്രക്ഷുബ്ധമായപ്പോൾ തിരിഞ്ഞു നോക്കിയില്ല. ബോർഡ് അംഗങ്ങൾ രാജിവച്ച് ദേവസ്വം ബോർഡിന്റെ അവകാശം ഭക്തർക്ക് കൈമാറണം. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിന് നിയമനിർമാണം നടത്താൻ സർക്കാരിൽ പ്രേരണ ചെലുത്തുകയായിരുന്നു ദേവസ്വം ബോർഡ് ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല കർമസമിതി അധ്യക്ഷൻ ഗോവിന്ദ് കെ. ഭരതൻ, വർക്കിംഗ് ചെയർപേഴ്സണ് കെ. പി. ശശികല, അയ്യപ്പ സേവാസമാജം ദേശീയ ഉപാധ്യക്ഷൻ സ്വാമി അയ്യപ്പദാസ് എന്നിവവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.