കൊച്ചി: കൊള്ളപ്പലിശക്കാരനായ തമിഴ്നാട് സ്വദേശി മഹാരാജ പി. മഹാദേവനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. കേരളത്തിലടക്കം നടത്തിയ 500 കോടിയിലേറെ രൂപയുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്താനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നവംബർ ഒന്നു വരെ കസ്റ്റഡിയിൽ വിട്ടത്.
എൻഫോഴ്സ്മെന്റ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിശദ വാദം കേൾക്കലിനു ശേഷമാണ് കസ്റ്റഡിയിൽ വിടാൻ നിർദേശം നൽകിയത്.
കേരളത്തിൽ മാത്രം 500 കോടി രൂപയിലധികംവരുന്ന സാന്പത്തിക ഇടപാടുകൾ ഇയാൾ നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2017ൽ മഹാരാജയിൽനിന്നു പണം പലിശയ്ക്ക് വാങ്ങിയ മറ്റൊരാളുടെ പരാതിയിൽ സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ റിമാൻഡിൽ കഴിയുകയായിരുന്നു.
എൻഫോഴ്സ്മെന്റ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിശദ വാദം കേൾക്കലിനു ശേഷമാണ് കസ്റ്റഡിയിൽ വിടാൻ നിർദേശം നൽകിയത്.
കേരളത്തിൽ മാത്രം 500 കോടി രൂപയിലധികംവരുന്ന സാന്പത്തിക ഇടപാടുകൾ ഇയാൾ നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2017ൽ മഹാരാജയിൽനിന്നു പണം പലിശയ്ക്ക് വാങ്ങിയ മറ്റൊരാളുടെ പരാതിയിൽ സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ റിമാൻഡിൽ കഴിയുകയായിരുന്നു.