തൊടുപുഴ: ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉയർന്നതോടെ തൊടുപുഴ സിഐ എൻ.ജി. ശ്രീമോനെ സ്ഥലം മാറ്റി മുഖം രക്ഷിക്കാൻ ശ്രമം. കോട്ടയം ക്രൈംബ്രാഞ്ചിലേക്കാണു ശ്രീമോനെ സ്ഥലംമാറ്റിയിരിക്കുന്നത്.
സിവിൽ തർക്കത്തിൽ പോലീസ് നടപടി സ്വീകരിക്കരുതെന്ന ഉത്തരവ് നിലനിൽക്കെ നിയമവിരുദ്ധമായി ഇടപെട്ട സിഐക്കെതിരെ കർശനമായ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാമെന്ന ഉറപ്പ് സർക്കാർ പാലിക്കാത്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ ഒന്പതിന് ഇതു സംബന്ധിച്ചു നടപടി വ്യക്തമാക്കണമെന്നും ഡിവിഷൻ ബെഞ്ച് സർക്കാരിനു നിർദേശവും നൽകിയിരുന്നു.
തൊടുപുഴ പോലീസിന്റെ അധികാര പരിധിയിൽപ്പെടാത്ത ഭൂമിയും ആളുകളും ഉൾപ്പെട്ട തർക്കത്തിൽ തൊടുപുഴ സിഐ ഇടപെടുന്നുവെന്നും പീഡിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് തൊടുപുഴ ഉടുന്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കി ഹൈക്കോടതിയെ സമീപിച്ചത്.
സിവിൽ തർക്കത്തിൽ പോലീസ് നടപടി സ്വീകരിക്കരുതെന്ന ഉത്തരവ് നിലനിൽക്കെ നിയമവിരുദ്ധമായി ഇടപെട്ട സിഐക്കെതിരെ കർശനമായ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാമെന്ന ഉറപ്പ് സർക്കാർ പാലിക്കാത്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ ഒന്പതിന് ഇതു സംബന്ധിച്ചു നടപടി വ്യക്തമാക്കണമെന്നും ഡിവിഷൻ ബെഞ്ച് സർക്കാരിനു നിർദേശവും നൽകിയിരുന്നു.
തൊടുപുഴ പോലീസിന്റെ അധികാര പരിധിയിൽപ്പെടാത്ത ഭൂമിയും ആളുകളും ഉൾപ്പെട്ട തർക്കത്തിൽ തൊടുപുഴ സിഐ ഇടപെടുന്നുവെന്നും പീഡിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് തൊടുപുഴ ഉടുന്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കി ഹൈക്കോടതിയെ സമീപിച്ചത്.