തിരുവനന്തപുരം: കേന്ദ്രം നിഷേധിച്ച യുഎഇ സർക്കാരിന്റെ 700 കോടിയേക്കാൾ കൂടുതൽ തുകയുടെ സഹായം തന്റെ സന്ദർശനം വഴി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭവന നിർമാണത്തിലടക്കം യുഎഇ സഹായമുണ്ടാകും. യുഎഇ സർക്കാരിലെ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നവർ അടക്കം സഹായഹസ്തം നീട്ടിയിട്ടുണ്ട്.
ലോകത്തെ വലിയ നിക്ഷേപക സ്ഥാപനങ്ങളിലൊന്നായ മുബദല, പെട്രോകെമിക്കൽ സമുച്ചയം, ഡിഫൻസ് പാർക്ക്, ലൈഫ് സയൻസ് പാർക്ക്, ഭക്ഷ്യസംസ്കരണ കേന്ദ്രം, വ്യോമയാന വ്യവസായം, കൃഷി തുടങ്ങിയ മേഖലകളിൽ കേരളത്തിൽ നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 16 ലക്ഷം കോടി രൂപ നിക്ഷേപ നിധിയുള്ള മുബദലയുടെ ചെയർമാൻ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ്. ഇരുകൂട്ടർക്കും യോജിപ്പുള്ള മേഖലകൾ കണ്ടെത്താൻ മുബദല ഉടൻതന്നെ ഉന്നതതല സംഘത്തെ അയയ്ക്കും.
ദുബായ് ഡിപി വേൾഡിന്റെ ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായമിന്റെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചർച്ചയിൽ കേരള സർക്കാരുമായി സംയുക്ത സംരംഭമെന്ന നിലയ്ക്ക് ലോജിസ്റ്റിക്സ് പാർക്ക്, ഇൻഡസ്ട്രിയൽ പാർക്ക് തുടങ്ങിയ മേഖലകളിൽ നിക്ഷേപം നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചു. ഉൾനാടൻ ജലഗതാഗത പദ്ധതിയിൽ താത്പര്യമറിയിച്ചു. ഒട്ടേറെ രാജ്യങ്ങളിൽ നിക്ഷേപം നടത്തിയിട്ടുള്ള അവർ ആഴം കുറഞ്ഞ ജലപാതയിലൂടെ സഞ്ചരിക്കാനുളള പ്രത്യേക കപ്പലുകൾ വികസിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം-കാസർഗോഡ് ജലപാതാ പദ്ധതിയുടെ ഭാഗമാകാൻ താത്പര്യമുണ്ട്. ചരക്കുനീക്കം സുഗമമാക്കാൻ ചെറുകിട തുറമുഖങ്ങൾ വികസിപ്പിക്കാനും തയാറാണ്.
സ്മാർട് സിറ്റി നടപ്പാക്കുന്ന ദുബായ് ഹോൾഡിംഗ്സ് ചെയർമാൻ അബ്ദുള്ള അൽ ഹബ്ബായുമായും ചർച്ച നടത്തി. കേരള പുനർനിർമിതിക്ക് എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായ്ദ് അൽ നഹ്യാന്റെ സഹോദരനും എമിറേറ്റ്സ് റെഡ് ക്രസന്റ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായ്ദ് അൽ നഹ്യാനുമായും ചർച്ച നടത്തി. ദുരന്തഘട്ടത്തിൽ റെഡ് ക്രസന്റ് സ്വന്തം നിലയിൽ കേരളത്തെ സഹായിക്കാൻ സംഭാവന സ്വീകരിച്ചിരുന്നു.
യുഎഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പേരിലുള്ള സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനുമായും ചർച്ച നടത്തി. ഫൗണ്ടേഷൻ ചെയർമാനും യുഎഇ പ്രസിഡന്റിന്റെ സഹോദരനുമായ ശൈഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടാണു നേതൃത്വം നൽകിയത്. മുതിർന്ന ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് അയച്ചു വിശദ ചർച്ചയ്ക്കു ശേഷം എല്ലാ സഹായവും നൽകുമെന്ന ഉറപ്പു ലഭിച്ചു.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചാരിറ്റി ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഇബ്രാഹിം ബു-മെൽഹയുമായും കൂടിക്കാഴ്ച നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
ലോകത്തെ വലിയ നിക്ഷേപക സ്ഥാപനങ്ങളിലൊന്നായ മുബദല, പെട്രോകെമിക്കൽ സമുച്ചയം, ഡിഫൻസ് പാർക്ക്, ലൈഫ് സയൻസ് പാർക്ക്, ഭക്ഷ്യസംസ്കരണ കേന്ദ്രം, വ്യോമയാന വ്യവസായം, കൃഷി തുടങ്ങിയ മേഖലകളിൽ കേരളത്തിൽ നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 16 ലക്ഷം കോടി രൂപ നിക്ഷേപ നിധിയുള്ള മുബദലയുടെ ചെയർമാൻ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ്. ഇരുകൂട്ടർക്കും യോജിപ്പുള്ള മേഖലകൾ കണ്ടെത്താൻ മുബദല ഉടൻതന്നെ ഉന്നതതല സംഘത്തെ അയയ്ക്കും.
ദുബായ് ഡിപി വേൾഡിന്റെ ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായമിന്റെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചർച്ചയിൽ കേരള സർക്കാരുമായി സംയുക്ത സംരംഭമെന്ന നിലയ്ക്ക് ലോജിസ്റ്റിക്സ് പാർക്ക്, ഇൻഡസ്ട്രിയൽ പാർക്ക് തുടങ്ങിയ മേഖലകളിൽ നിക്ഷേപം നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചു. ഉൾനാടൻ ജലഗതാഗത പദ്ധതിയിൽ താത്പര്യമറിയിച്ചു. ഒട്ടേറെ രാജ്യങ്ങളിൽ നിക്ഷേപം നടത്തിയിട്ടുള്ള അവർ ആഴം കുറഞ്ഞ ജലപാതയിലൂടെ സഞ്ചരിക്കാനുളള പ്രത്യേക കപ്പലുകൾ വികസിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം-കാസർഗോഡ് ജലപാതാ പദ്ധതിയുടെ ഭാഗമാകാൻ താത്പര്യമുണ്ട്. ചരക്കുനീക്കം സുഗമമാക്കാൻ ചെറുകിട തുറമുഖങ്ങൾ വികസിപ്പിക്കാനും തയാറാണ്.
സ്മാർട് സിറ്റി നടപ്പാക്കുന്ന ദുബായ് ഹോൾഡിംഗ്സ് ചെയർമാൻ അബ്ദുള്ള അൽ ഹബ്ബായുമായും ചർച്ച നടത്തി. കേരള പുനർനിർമിതിക്ക് എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായ്ദ് അൽ നഹ്യാന്റെ സഹോദരനും എമിറേറ്റ്സ് റെഡ് ക്രസന്റ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായ്ദ് അൽ നഹ്യാനുമായും ചർച്ച നടത്തി. ദുരന്തഘട്ടത്തിൽ റെഡ് ക്രസന്റ് സ്വന്തം നിലയിൽ കേരളത്തെ സഹായിക്കാൻ സംഭാവന സ്വീകരിച്ചിരുന്നു.
യുഎഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പേരിലുള്ള സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനുമായും ചർച്ച നടത്തി. ഫൗണ്ടേഷൻ ചെയർമാനും യുഎഇ പ്രസിഡന്റിന്റെ സഹോദരനുമായ ശൈഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടാണു നേതൃത്വം നൽകിയത്. മുതിർന്ന ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് അയച്ചു വിശദ ചർച്ചയ്ക്കു ശേഷം എല്ലാ സഹായവും നൽകുമെന്ന ഉറപ്പു ലഭിച്ചു.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചാരിറ്റി ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഇബ്രാഹിം ബു-മെൽഹയുമായും കൂടിക്കാഴ്ച നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.