തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കോണ്ഗ്രസ് പ്രത്യക്ഷ സമരത്തിലേക്കിറങ്ങുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നും പത്തനംതിട്ടയിലേക്ക് പ്രചാരണ കാൽനട ജാഥകളും മലബാർ മേഖലയിൽനിന്നു പ്രചാരണ വാഹന ജാഥകളും സംഘടിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന രാഷ്ട്രീയ കാര്യ സമിതി യോഗം തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ജാഥകൾ അടുത്ത മാസം 15ന് പത്തനംതിട്ടയിൽ സംഗമിക്കും. തുടർന്ന് നടക്കുന്ന മഹാസമ്മേളനം കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും.
ശബരിമല വിഷയത്തിൽ കോണ്ഗ്രസ് പിന്നോക്കം പോയെന്ന് ഞായറാഴ്ച ചേർന്ന കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. ഇക്കാര്യത്തിൽ ബിജെപി രാഷ്ട്രീയനേട്ടമുണ്ടാക്കിയെന്ന വിലയിരുത്തലുമുണ്ടായി. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരപരിപാടികളിലേക്കു കടക്കാൻ തീരുമാനിച്ചത്.
തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ജാഥ കെ. മുരളീധരൻ എംഎൽഎ നയിക്കും. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും തൃശൂരിൽ കൊടിക്കുന്നിൽ സുരേഷും തൊടുപുഴയിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും ജാഥകൾക്കു നേതൃത്വം നൽകും. മലബാറിൽ നിന്നുള്ള വാഹനജാഥയ്ക്ക് കെ. സുധാകരൻ നേതൃത്വം നൽകും. വർഗീയത തുരത്തുക, വിശ്വാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രചാരണ ജാഥകൾ സംഘടിപ്പിക്കുന്നത്. ശബരിമല വിഷയത്തിൽ കോണ്ഗ്രസ് നടത്തിയ പ്രതിഷേധങ്ങൾ വേണ്ടവിധം ജനങ്ങളിലേക്കെത്തിയില്ലെന്ന വികാരം യോഗത്തിലുയർന്നതിനെ തുടർന്നാണ് പ്രചരണ ജാഥകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വാസികളുടെ പ്രതിഷേധം ഹൈജാക്ക് ചെയ്യാൻ ബിജെപിയുടെ ഭാഗത്തു നിന്നു ശ്രമങ്ങളുണ്ടായി. ബിജെപിയുടെ വർഗീയ താത്പര്യങ്ങൾക്ക് ഊർജം പകരുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇനിയെങ്കിലും വിശ്വാസികൾക്ക് അനുകൂലമായ സമീപനം സ്വീകരിക്കണം. ദുരഭിമാനം വെടിഞ്ഞ് അടിയന്തരമായി നിയമസഭ വിളിച്ചു ചേർക്കാൻ മുഖ്യമന്ത്രി തയാറാകണം. നിയമനിർമാണം നടത്താൻ കേന്ദ്രസർക്കാരും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയിലെ പോലീസ് നടപടിയിൽ വീഴ്ചകൾ പരിശോധിക്കുമെന്ന ഡിജിപിയുടെ പ്രസ്താവന കുറ്റസമ്മതത്തിനു തുല്യമാണ്. ശബരിമല ദർശനത്തിനായി എത്തിയ യുവതികൾ വിനോദസഞ്ചാര കേന്ദ്രത്തിലേക്കു പോകുന്ന ലാഘവത്തോടെയാണെത്തിയത്. യഥാർഥ ഭക്തയായിരുന്നെങ്കിൽ ദർശനം നടത്തിയിട്ടേ താൻ മടങ്ങൂ എന്നു പറയണമായിരുന്നു. അതുണ്ടായില്ല. ആ യുവതിക്കാണ് ഐപിഎസ് ഉദ്യോഗസ്ഥൻ അകന്പടി സേവിച്ചത്.
പുറമെ പോലീസിന്റെ ഹെൽമറ്റും ബോഡി പ്രൊട്ടക്ടറും അവർക്കു നൽകുകയും ചെയ്തു. പോലീസ് യൂണിഫോം ദുരുപയോഗപ്പെടുത്തിയാൽ എന്താണു നടപടിയെന്ന് പോലീസ് ആക്ടിൽ പറയുന്നുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കേരളസമൂഹം കൈയും കെട്ടി നോക്കിയിരിക്കില്ല. സവർണ, അവർണ വിഭാഗീയത സൃഷ്ടിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിനെതിരേ നിയമ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ നിയമവിദഗ്ധരുടെ ഉപദേശം തേടിയിട്ടുണ്ട്. ശബരിമലയെ മറ്റൊരു അയോധ്യയാക്കാൻ കേരളസമൂഹം അനുവദിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സോളാർ കേസിൽ നേതാക്കളെ വ്യക്തിഹത്യ നടത്താനുള്ള രാഷ്ട്രീയ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശബരിമല വിഷയത്തിൽ സിപിഎമ്മിലും സർക്കാരിലുമുണ്ടായ ഭിന്നത, ബ്രൂവറി വിഷയത്തിലേറ്റ തിരിച്ചടി, പ്രളയം നേരിടുന്നതിൽ സംഭവിച്ച പരാജയം അടക്കമുള്ള വിഷയങ്ങളിലെ സർക്കാരിന്റെ പരാജയങ്ങൾ മറയ്ക്കാനാണ് കേസ് ഇപ്പോൾ പൊടിതട്ടിയെടുത്തിരിക്കുന്നത്. കേസിൽ ആരോപണവിധേയരായ ആരും കുറ്റക്കാരല്ല. ഇക്കാര്യത്തിൽ പാർട്ടിക്ക് ഉത്തമബോധ്യവും ഉറപ്പുമുണ്ട്. കേസെടുത്തിരിക്കുന്നത് പരാതിക്കാരിയുടെ വിശ്വാസ്യത പരിഗണിക്കാതെയാണെന്നും കേസ് കോടതിയിൽ നേരിടുമെന്നും മുല്ലപ്പള്ളി അറിയിച്ചു.
പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രി യുഎഇയിൽ പങ്കെടുത്ത യോഗങ്ങൾ പ്രഹസനങ്ങളായി ചുരുങ്ങി. ദുരന്തത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നതായിരുന്നില്ല യോഗങ്ങൾ എന്ന് അവയുടെ ദൃശ്യങ്ങൾ കണ്ടാൽ മനസിലാകും. ഇക്കാര്യം പരിശോധിക്കണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഒരു വ്യത്യാസവുമില്ല. ഒരാൾ ഫാസിസ്റ്റും മറ്റേയാൾ സ്റ്റാലിനിസ്റ്റുമാണ്. ഫലത്തിൽ രണ്ടുംഒന്നു തന്നെയാണ്.
മുഖ്യമന്ത്രി മറ്റൊരു രാജ്യത്തു പോയി പ്രധാനമന്ത്രിയെക്കുറിച്ചു മോശമായി സംസാരിച്ചത് ശരിയായില്ല. നരേന്ദ്ര മോദിയും മുൻപ് ഇതു തന്നെ ചെയ്തിട്ടുണ്ട്. യൂറോപ്യൻ പര്യടനത്തിനു പോയ മോദി ഇന്ത്യയിലെ നേതാക്കന്മാരുടെ പ്രതിച്ഛായ തകർക്കുന്ന രീതിയിൽ സംസാരിച്ചിട്ടുണ്ട്.
എന്നു മുതലാണ് മുഖ്യമന്ത്രിക്കു പ്രധാനമന്ത്രിയോട് നീരസമുണ്ടായത്. മുഖ്യമന്ത്രി ആദ്യമായി പ്രധാനമന്ത്രിയെ കണ്ടശേഷം നടത്തിയ പ്രതികരണം എല്ലാവരും കേട്ടതാണ്. മറ്റൊരു കമ്യൂണിസ്റ്റുകാരനും ചെയ്യാത്ത തരത്തിൽ മോദിയെ പുകഴ്ത്തുകയും മൃദുലവത്കരിക്കുകയുമാണ് പിണറായി ചെയ്തത്. പിന്നീട് ഇത്രയും കാലം അവരിരുവരും ഒളിച്ചുകളി നടത്തുകയായിരുന്നെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ശബരിമല വിഷയത്തിൽ കോണ്ഗ്രസ് പിന്നോക്കം പോയെന്ന് ഞായറാഴ്ച ചേർന്ന കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. ഇക്കാര്യത്തിൽ ബിജെപി രാഷ്ട്രീയനേട്ടമുണ്ടാക്കിയെന്ന വിലയിരുത്തലുമുണ്ടായി. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരപരിപാടികളിലേക്കു കടക്കാൻ തീരുമാനിച്ചത്.
തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ജാഥ കെ. മുരളീധരൻ എംഎൽഎ നയിക്കും. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും തൃശൂരിൽ കൊടിക്കുന്നിൽ സുരേഷും തൊടുപുഴയിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും ജാഥകൾക്കു നേതൃത്വം നൽകും. മലബാറിൽ നിന്നുള്ള വാഹനജാഥയ്ക്ക് കെ. സുധാകരൻ നേതൃത്വം നൽകും. വർഗീയത തുരത്തുക, വിശ്വാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രചാരണ ജാഥകൾ സംഘടിപ്പിക്കുന്നത്. ശബരിമല വിഷയത്തിൽ കോണ്ഗ്രസ് നടത്തിയ പ്രതിഷേധങ്ങൾ വേണ്ടവിധം ജനങ്ങളിലേക്കെത്തിയില്ലെന്ന വികാരം യോഗത്തിലുയർന്നതിനെ തുടർന്നാണ് പ്രചരണ ജാഥകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വാസികളുടെ പ്രതിഷേധം ഹൈജാക്ക് ചെയ്യാൻ ബിജെപിയുടെ ഭാഗത്തു നിന്നു ശ്രമങ്ങളുണ്ടായി. ബിജെപിയുടെ വർഗീയ താത്പര്യങ്ങൾക്ക് ഊർജം പകരുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇനിയെങ്കിലും വിശ്വാസികൾക്ക് അനുകൂലമായ സമീപനം സ്വീകരിക്കണം. ദുരഭിമാനം വെടിഞ്ഞ് അടിയന്തരമായി നിയമസഭ വിളിച്ചു ചേർക്കാൻ മുഖ്യമന്ത്രി തയാറാകണം. നിയമനിർമാണം നടത്താൻ കേന്ദ്രസർക്കാരും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയിലെ പോലീസ് നടപടിയിൽ വീഴ്ചകൾ പരിശോധിക്കുമെന്ന ഡിജിപിയുടെ പ്രസ്താവന കുറ്റസമ്മതത്തിനു തുല്യമാണ്. ശബരിമല ദർശനത്തിനായി എത്തിയ യുവതികൾ വിനോദസഞ്ചാര കേന്ദ്രത്തിലേക്കു പോകുന്ന ലാഘവത്തോടെയാണെത്തിയത്. യഥാർഥ ഭക്തയായിരുന്നെങ്കിൽ ദർശനം നടത്തിയിട്ടേ താൻ മടങ്ങൂ എന്നു പറയണമായിരുന്നു. അതുണ്ടായില്ല. ആ യുവതിക്കാണ് ഐപിഎസ് ഉദ്യോഗസ്ഥൻ അകന്പടി സേവിച്ചത്.
പുറമെ പോലീസിന്റെ ഹെൽമറ്റും ബോഡി പ്രൊട്ടക്ടറും അവർക്കു നൽകുകയും ചെയ്തു. പോലീസ് യൂണിഫോം ദുരുപയോഗപ്പെടുത്തിയാൽ എന്താണു നടപടിയെന്ന് പോലീസ് ആക്ടിൽ പറയുന്നുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കേരളസമൂഹം കൈയും കെട്ടി നോക്കിയിരിക്കില്ല. സവർണ, അവർണ വിഭാഗീയത സൃഷ്ടിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിനെതിരേ നിയമ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ നിയമവിദഗ്ധരുടെ ഉപദേശം തേടിയിട്ടുണ്ട്. ശബരിമലയെ മറ്റൊരു അയോധ്യയാക്കാൻ കേരളസമൂഹം അനുവദിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സോളാർ കേസിൽ നേതാക്കളെ വ്യക്തിഹത്യ നടത്താനുള്ള രാഷ്ട്രീയ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശബരിമല വിഷയത്തിൽ സിപിഎമ്മിലും സർക്കാരിലുമുണ്ടായ ഭിന്നത, ബ്രൂവറി വിഷയത്തിലേറ്റ തിരിച്ചടി, പ്രളയം നേരിടുന്നതിൽ സംഭവിച്ച പരാജയം അടക്കമുള്ള വിഷയങ്ങളിലെ സർക്കാരിന്റെ പരാജയങ്ങൾ മറയ്ക്കാനാണ് കേസ് ഇപ്പോൾ പൊടിതട്ടിയെടുത്തിരിക്കുന്നത്. കേസിൽ ആരോപണവിധേയരായ ആരും കുറ്റക്കാരല്ല. ഇക്കാര്യത്തിൽ പാർട്ടിക്ക് ഉത്തമബോധ്യവും ഉറപ്പുമുണ്ട്. കേസെടുത്തിരിക്കുന്നത് പരാതിക്കാരിയുടെ വിശ്വാസ്യത പരിഗണിക്കാതെയാണെന്നും കേസ് കോടതിയിൽ നേരിടുമെന്നും മുല്ലപ്പള്ളി അറിയിച്ചു.
പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രി യുഎഇയിൽ പങ്കെടുത്ത യോഗങ്ങൾ പ്രഹസനങ്ങളായി ചുരുങ്ങി. ദുരന്തത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നതായിരുന്നില്ല യോഗങ്ങൾ എന്ന് അവയുടെ ദൃശ്യങ്ങൾ കണ്ടാൽ മനസിലാകും. ഇക്കാര്യം പരിശോധിക്കണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഒരു വ്യത്യാസവുമില്ല. ഒരാൾ ഫാസിസ്റ്റും മറ്റേയാൾ സ്റ്റാലിനിസ്റ്റുമാണ്. ഫലത്തിൽ രണ്ടുംഒന്നു തന്നെയാണ്.
മുഖ്യമന്ത്രി മറ്റൊരു രാജ്യത്തു പോയി പ്രധാനമന്ത്രിയെക്കുറിച്ചു മോശമായി സംസാരിച്ചത് ശരിയായില്ല. നരേന്ദ്ര മോദിയും മുൻപ് ഇതു തന്നെ ചെയ്തിട്ടുണ്ട്. യൂറോപ്യൻ പര്യടനത്തിനു പോയ മോദി ഇന്ത്യയിലെ നേതാക്കന്മാരുടെ പ്രതിച്ഛായ തകർക്കുന്ന രീതിയിൽ സംസാരിച്ചിട്ടുണ്ട്.
എന്നു മുതലാണ് മുഖ്യമന്ത്രിക്കു പ്രധാനമന്ത്രിയോട് നീരസമുണ്ടായത്. മുഖ്യമന്ത്രി ആദ്യമായി പ്രധാനമന്ത്രിയെ കണ്ടശേഷം നടത്തിയ പ്രതികരണം എല്ലാവരും കേട്ടതാണ്. മറ്റൊരു കമ്യൂണിസ്റ്റുകാരനും ചെയ്യാത്ത തരത്തിൽ മോദിയെ പുകഴ്ത്തുകയും മൃദുലവത്കരിക്കുകയുമാണ് പിണറായി ചെയ്തത്. പിന്നീട് ഇത്രയും കാലം അവരിരുവരും ഒളിച്ചുകളി നടത്തുകയായിരുന്നെന്നും മുല്ലപ്പള്ളി ആരോപിച്ചു.