തലശേരി: പിണറായി കൂട്ടക്കൊലക്കേസിൽ ക്രൈം ബ്രാഞ്ച് മുഖ്യപ്രതിയായ സൗമ്യയുടെ സഹോദരി സന്ധ്യയുടെ മൊഴിയെടുക്കും. സന്ധ്യ കുടുംബത്തോടൊപ്പം വൈക്കത്താണു താമസിച്ചു വരുന്നത്. ഇതിനു പുറമെ സൗമ്യയുടെ ഭര്‍ത്താവിനെയും പോലീസ് ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് സംഘം കൂട്ടക്കൊല നടന്ന പിണറായി വണ്ണത്താന്‍ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ബന്ധുക്കളും അയല്‍വാസികളുമായ ആറുപേരുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി.
കൂട്ടക്കൊലപാതകത്തില്‍ സൗമ്യക്കു സഹായി ഉണ്ടെന്ന സംശയമാണ് ബന്ധുക്കളും അയല്‍വാസികളും ക്രൈംബ്രാഞ്ച് സംഘത്തിനോടു പങ്കുവച്ചിട്ടുള്ളതെന്നറിയുന്നു. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്, ഭാര്യ കമല, പേരക്കുട്ടി ഐശ്വര്യ കിഷോര്‍ എന്നിവരെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി റിമാൻഡിലിരിക്കെ കണ്ണൂര്‍ വനിതാ ജയിലില്‍ പ്രതി സൗമ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജയിലിലെ സൗമ്യയുടെ ആത്മഹത്യയെക്കുറിച്ചും ദുരൂഹതയുള്ളതായി ബന്ധുക്കള്‍ സൂചിപ്പിച്ചിട്ടുണ്ട്.
കൂട്ടക്കൊലപാതകത്തില്‍ സൗമ്യക്കു സഹായി ഉണ്ടെന്ന സംശയമാണ് ബന്ധുക്കളും അയല്‍വാസികളും ക്രൈംബ്രാഞ്ച് സംഘത്തിനോടു പങ്കുവച്ചിട്ടുള്ളതെന്നറിയുന്നു. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്, ഭാര്യ കമല, പേരക്കുട്ടി ഐശ്വര്യ കിഷോര്‍ എന്നിവരെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി റിമാൻഡിലിരിക്കെ കണ്ണൂര്‍ വനിതാ ജയിലില്‍ പ്രതി സൗമ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജയിലിലെ സൗമ്യയുടെ ആത്മഹത്യയെക്കുറിച്ചും ദുരൂഹതയുള്ളതായി ബന്ധുക്കള്‍ സൂചിപ്പിച്ചിട്ടുണ്ട്.