തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾ തടയുന്നതിനായി ഭൂവിനിയോഗവും ജലവിഭവസന്പത്തും ഫലപ്രദമായും കാര്യക്ഷമായും ഉപയോഗിക്കുന്നതിനായി ആവശ്യമെങ്കിൽ പുതിയ നിയമനിർമാണം സർക്കാർ പരിഗണിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തങ്ങളൊഴിവാക്കുന്ന തരത്തിൽ ഭൂമിയുടെയും ജലത്തിന്റെയും വിനിയോഗം കാര്യക്ഷമമാക്കുകയാണു പ്രധാനമെന്നും കേരള പുനർനിർമാണ പദ്ധതി ഉപദേശക സമിതിയുടെ ആദ്യയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മൂന്നു തലത്തിൽ പദ്ധതികൾ നടപ്പാക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. പെട്ടെന്നു നടപ്പാക്കേണ്ടവ, ഹ്രസ്വകാലം കൊണ്ട് പൂർത്തിയാക്കേണ്ടവ, ദീർഘകാല പദ്ധതികൾ എന്നിവയാണവ.
കാർഷിക രംഗത്തു കൂടുതൽ ശ്രദ്ധ ചെലുത്തും. പ്രളയത്തെ തുടർന്ന് കൃഷിഭൂമിയിലെ മണ്ണിന്റെ സ്വഭാവം തന്നെ മാറി. അമ്ലാംശം കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ജലസേചന മേഖലയിലെ പ്രശ്നങ്ങളും പരിഗണിക്കും. സമഗ്രമായ കാഴ്ചപ്പാടോടെ അടിസ്ഥാന സൗകര്യവികസനം നടത്തും. വീടു നഷ്ടപ്പെട്ടവർക്കു പെട്ടെന്നു പുനർനിർമിച്ചു നൽകേണ്ടതുണ്ട്. വീട് നിർമിക്കാൻ പറ്റാത്ത സ്ഥലങ്ങളുണ്ട്. പുതിയ സ്ഥലം കണ്ടെത്തി പ്രശ്നം പരിഹരിക്കണം. ഭൂമി വാങ്ങുന്നതിന് ആറു ലക്ഷം രൂപ വരെ സർക്കാർ സഹായം നൽകും. ധാരാളം പേർ ഭൂമി സംഭാവന നൽകാൻ തയാറായിട്ടുണ്ട്. സ്ഥലം കണ്ടെത്തുന്പോൾ അതുകൂടി പരിഗണിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മാത്യു. ടി. തോമസ്, മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ, ്ന ടി.കെ.എ. നായർ തുടങ്ങിയവർ പങ്കെടുത്തു.
കാർഷിക രംഗത്തു കൂടുതൽ ശ്രദ്ധ ചെലുത്തും. പ്രളയത്തെ തുടർന്ന് കൃഷിഭൂമിയിലെ മണ്ണിന്റെ സ്വഭാവം തന്നെ മാറി. അമ്ലാംശം കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ജലസേചന മേഖലയിലെ പ്രശ്നങ്ങളും പരിഗണിക്കും. സമഗ്രമായ കാഴ്ചപ്പാടോടെ അടിസ്ഥാന സൗകര്യവികസനം നടത്തും. വീടു നഷ്ടപ്പെട്ടവർക്കു പെട്ടെന്നു പുനർനിർമിച്ചു നൽകേണ്ടതുണ്ട്. വീട് നിർമിക്കാൻ പറ്റാത്ത സ്ഥലങ്ങളുണ്ട്. പുതിയ സ്ഥലം കണ്ടെത്തി പ്രശ്നം പരിഹരിക്കണം. ഭൂമി വാങ്ങുന്നതിന് ആറു ലക്ഷം രൂപ വരെ സർക്കാർ സഹായം നൽകും. ധാരാളം പേർ ഭൂമി സംഭാവന നൽകാൻ തയാറായിട്ടുണ്ട്. സ്ഥലം കണ്ടെത്തുന്പോൾ അതുകൂടി പരിഗണിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മാത്യു. ടി. തോമസ്, മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ, ്ന ടി.കെ.എ. നായർ തുടങ്ങിയവർ പങ്കെടുത്തു.