തിരുവനന്തപുരം: പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾ ഇനിയും വൈകരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ആദ്യഗഡുവായ 10,000 രൂപ നിരവധിപ്പേർക്ക് ഇനിയും ലഭിക്കാനുണ്ട്. അതോടൊപ്പം പലിശരഹിത വായ്പയായ ഒരുലക്ഷം രൂപയും വ്യാപാരികൾക്ക് 10 ലക്ഷം രൂപ നൽകുമെന്നുള്ളതും എങ്ങും എത്തിയിട്ടില്ലെന്നും കേരള പുനർനിർമാണ പദ്ധതി ഉപദേശക സമിതിയുടെ ആദ്യയോഗത്തിൽ അദ്ദേഹം പറഞ്ഞു.
മൂന്നു ഘട്ടങ്ങളിലായി പദ്ധതികൾ ആവിഷ്കരിക്കുന്നത് ഉചിതമായിരിക്കും. അടിയന്തരമായി നടപ്പാക്കേണ്ടവ, തുടർനടപടികളുടെ ഭാഗമായി നടപ്പിലാക്കേണ്ടവ, ദീർഘകാലാടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ടവ. ഇതിൽ ജലവിഭവ മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കണം. പുഴകളും നദികളും ഫലപ്രദമായും കാര്യക്ഷമമായും ഉപയോഗിക്കാൻ കഴിയണം. കടലാക്രമണം നേരിടാൻ ആധുനിക സാങ്കേതികവിദ്യകൾ നടപ്പിലാക്കണം- അദ്ദേഹം നിർദേശിച്ചു.
മൂന്നു ഘട്ടങ്ങളിലായി പദ്ധതികൾ ആവിഷ്കരിക്കുന്നത് ഉചിതമായിരിക്കും. അടിയന്തരമായി നടപ്പാക്കേണ്ടവ, തുടർനടപടികളുടെ ഭാഗമായി നടപ്പിലാക്കേണ്ടവ, ദീർഘകാലാടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ടവ. ഇതിൽ ജലവിഭവ മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കണം. പുഴകളും നദികളും ഫലപ്രദമായും കാര്യക്ഷമമായും ഉപയോഗിക്കാൻ കഴിയണം. കടലാക്രമണം നേരിടാൻ ആധുനിക സാങ്കേതികവിദ്യകൾ നടപ്പിലാക്കണം- അദ്ദേഹം നിർദേശിച്ചു.