ശബരിമല: ശബരിമല സന്നിധാനത്തു ക്ഷേത്രനടയിൽ നിറക്കണ്ണുകളോടെ ഐജിയുടെ ദർശനം. ഇന്നലെ രാവിലെയാണു സന്നിധാനത്തെ പോലീസിന്റെ ചുമതല ഉണ്ടായിരുന്ന ഐജി എസ്. ശ്രീജിത്ത് ദർശനത്തിന് എത്തിയത്.
നടയ്ക്കു മുന്നിൽ പൊട്ടിക്കരഞ്ഞു തൊഴുകൈകളോടെ ഏറെ നേരംനിന്ന അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നതു കാണാമായിരുന്നു. ആക്ടിവിസ്റ്റും മോഡലുമായ രഹന ഫാത്തിമയെയും ആന്ധ്രയിൽനിന്നുള്ള മാധ്യമ പ്രവർത്തക കവിത ജക്കാലെയും കനത്ത പോലീസ് വലയത്തിൽ സന്നിധാനം നടപ്പന്തൽ വരെയെത്തിച്ചത് ഐജി ശ്രീജിത്ത് ആയിരുന്നു. ഇതിന് ഐജി ഏറെ വിമർശനം നേരിടേണ്ടിയും വന്നിരുന്നു. ആക്ടിവിസ്റ്റായ രഹനയെ അറിയാമായിരുന്നിട്ടും സന്നിധാനം വരെ എത്തിച്ചതാണ് വിമർശനങ്ങൾക്കു വഴിവച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രനും പോലീസ് നടപടിയെ വിമർശിച്ചിരുന്നു. യുവതികളെ എത്തിച്ച നടപടിയെത്തുടർന്ന് തന്ത്രിയും ഐജിയെ പ്രതിഷേധം അറിയിച്ചിരുന്നു. പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാരവർമയും ഇന്നലെ രാവിലെ സന്നിധാനത്തു ദർശനം നടത്തി.
നടയ്ക്കു മുന്നിൽ പൊട്ടിക്കരഞ്ഞു തൊഴുകൈകളോടെ ഏറെ നേരംനിന്ന അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നതു കാണാമായിരുന്നു. ആക്ടിവിസ്റ്റും മോഡലുമായ രഹന ഫാത്തിമയെയും ആന്ധ്രയിൽനിന്നുള്ള മാധ്യമ പ്രവർത്തക കവിത ജക്കാലെയും കനത്ത പോലീസ് വലയത്തിൽ സന്നിധാനം നടപ്പന്തൽ വരെയെത്തിച്ചത് ഐജി ശ്രീജിത്ത് ആയിരുന്നു. ഇതിന് ഐജി ഏറെ വിമർശനം നേരിടേണ്ടിയും വന്നിരുന്നു. ആക്ടിവിസ്റ്റായ രഹനയെ അറിയാമായിരുന്നിട്ടും സന്നിധാനം വരെ എത്തിച്ചതാണ് വിമർശനങ്ങൾക്കു വഴിവച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രനും പോലീസ് നടപടിയെ വിമർശിച്ചിരുന്നു. യുവതികളെ എത്തിച്ച നടപടിയെത്തുടർന്ന് തന്ത്രിയും ഐജിയെ പ്രതിഷേധം അറിയിച്ചിരുന്നു. പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാരവർമയും ഇന്നലെ രാവിലെ സന്നിധാനത്തു ദർശനം നടത്തി.