തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റ പക്വതയില്ലായ്മയാണു ശബരിമലയിലെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയെ കലാപഭൂമിയാക്കാനുള്ള സിപിഎം- ബിജെപി കള്ളക്കളിക്കെതിരേ യുഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിധി സർക്കാർ ചോദിച്ചു വാങ്ങിയതാണ്. ചെറിയ കാര്യങ്ങൾക്കു പോലും സർവകക്ഷി യോഗം വിളിക്കുന്ന സർക്കാർ ശബരിമല വിധിയുമായി ബന്ധപ്പെട്ടു സർവകക്ഷി യോഗം വിളിക്കാൻ തയാറായില്ല. ശബരിമലയെ വർഗീയവത്കരിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതിനു ബിജെപിക്കും ആർഎസ്എസിനും ഇന്ധനം നൽകുന്നതു പിണറായി വിജയനാണെന്നും ചെന്നിത്തല പറഞ്ഞു.
ഇടതുമുന്നണി സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ്. ബ്രൂവറി അഴിമതിയിൽ നിന്നു ശ്രദ്ധതിരിക്കാനുള്ള സന്ദർഭമായാണു ശബരിമലയിലെ കോടതിവിധിയെ സർക്കാർ ഉപയോഗിച്ചത്. അതിലും അവർക്കു കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ശബരിമല വിഷയത്തിൽ മുഖം നഷ്ടപ്പെട്ടപ്പോഴാണു ഉമ്മൻ ചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരേ നിറവും മണവും നഷ്ടപ്പെട്ട കേസുകൾ പൊക്കിയെടുത്തു കൊണ്ടുവന്നിട്ടുള്ളത്. കോണ്ഗ്രസ് നേതാക്കൾക്കെതിരേയുള്ള ഇത്തരം കള്ളക്കേസുകൾ യുഡിഎഫ് ശക്തമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശബരിമലയെ വർഗീയഭൂമിയാക്കാനുള്ള ഇടതുസർക്കാരിന്റെ ശ്രമം അനുവദിക്കില്ലെന്നും വിധിയെ പക്വതയോടെ കൈകാര്യം ചെയ്തിരുന്നുവെങ്കിൽ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കണ്വീനർ ബെന്നി ബെഹന്നാൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി, ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോണ്, കേരള കോണ്ഗ്രസ് നേതാവ് അനൂപ് ജേക്കബ്, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേവരാജൻ നേതാക്കളായ എം.എം.ഹസൻ, ഷാനിമോൾ ഉസ്മാൻ, വി.എസ്.ശിവകുമാർ എംഎൽഎ, ടി.ശരത്ചന്ദ്രപ്രസാദ്, ബീമാപ്പള്ളി റഷീദ്, സോളമൻ അലക്സ് എന്നിവരും പ്രസംഗിച്ചു.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിധി സർക്കാർ ചോദിച്ചു വാങ്ങിയതാണ്. ചെറിയ കാര്യങ്ങൾക്കു പോലും സർവകക്ഷി യോഗം വിളിക്കുന്ന സർക്കാർ ശബരിമല വിധിയുമായി ബന്ധപ്പെട്ടു സർവകക്ഷി യോഗം വിളിക്കാൻ തയാറായില്ല. ശബരിമലയെ വർഗീയവത്കരിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതിനു ബിജെപിക്കും ആർഎസ്എസിനും ഇന്ധനം നൽകുന്നതു പിണറായി വിജയനാണെന്നും ചെന്നിത്തല പറഞ്ഞു.
ഇടതുമുന്നണി സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ്. ബ്രൂവറി അഴിമതിയിൽ നിന്നു ശ്രദ്ധതിരിക്കാനുള്ള സന്ദർഭമായാണു ശബരിമലയിലെ കോടതിവിധിയെ സർക്കാർ ഉപയോഗിച്ചത്. അതിലും അവർക്കു കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ശബരിമല വിഷയത്തിൽ മുഖം നഷ്ടപ്പെട്ടപ്പോഴാണു ഉമ്മൻ ചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരേ നിറവും മണവും നഷ്ടപ്പെട്ട കേസുകൾ പൊക്കിയെടുത്തു കൊണ്ടുവന്നിട്ടുള്ളത്. കോണ്ഗ്രസ് നേതാക്കൾക്കെതിരേയുള്ള ഇത്തരം കള്ളക്കേസുകൾ യുഡിഎഫ് ശക്തമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശബരിമലയെ വർഗീയഭൂമിയാക്കാനുള്ള ഇടതുസർക്കാരിന്റെ ശ്രമം അനുവദിക്കില്ലെന്നും വിധിയെ പക്വതയോടെ കൈകാര്യം ചെയ്തിരുന്നുവെങ്കിൽ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കണ്വീനർ ബെന്നി ബെഹന്നാൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി, ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോണ്, കേരള കോണ്ഗ്രസ് നേതാവ് അനൂപ് ജേക്കബ്, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേവരാജൻ നേതാക്കളായ എം.എം.ഹസൻ, ഷാനിമോൾ ഉസ്മാൻ, വി.എസ്.ശിവകുമാർ എംഎൽഎ, ടി.ശരത്ചന്ദ്രപ്രസാദ്, ബീമാപ്പള്ളി റഷീദ്, സോളമൻ അലക്സ് എന്നിവരും പ്രസംഗിച്ചു.