കൊച്ചി: ലോകത്തെ ഏറ്റവും വലിപ്പമേറിയതും ഉയരമേറിയതുമായ ഗുജറാത്തിലെ സർദാർ പട്ടേൽ പ്രതിമ "സ്റ്റാച്യു ഓഫ് യൂണിറ്റി’ 31നു രാജ്യത്തിനു സമർപ്പിക്കുമെന്നു ഗുജറാത്ത് സാമൂഹ്യക്ഷേമ മന്ത്രി വസൻഭായി ആഹിർ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും.
സർദാർ സരോവർ അണക്കെട്ടിനു സമീപത്തെ സാധു ദ്വീപിലാണു 182 മീറ്റർ ഉയരമുള്ള സർദാർ പട്ടേൽ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. 2063 കോടിയാണ് നിർമാണ ചെലവ്. ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ രണ്ടിരട്ടി വലിപ്പമാണു പട്ടേൽ പ്രതിമയ്ക്കുളത്. പ്രതിദിനം പതിനയ്യായിരം സന്ദർശകരെ ഉൾക്കൊളളാനാകും. നാല് വർഷം കൊണ്ടാണു പ്രതിമയുടെ നിർമാണം പൂർത്തിയാക്കിയത്. എഴുപതിനായിരം ടണ്‍ സിമന്റ്, 6000 ടണ്‍ സ്ട്രക്ചർ സ്റ്റീൽ എന്നിവ നിർമാണത്തിനായി ഉപയോഗിച്ചു.
പട്ടേൽ സ്മാരക പൂന്തോട്ടം, സാധു ദ്വീപും നർമദാ നദിക്കരയുമായി ബന്ധപ്പെടുത്തുന്ന പാലം, മ്യൂസിയം, അണ്ടർ വാട്ടർ അക്വേറിയം, പ്രതിമയ്ക്കുള്ളിലൂടെയുള്ള ലിഫ്റ്റിൽ ഹൃദയഭാഗത്ത് എത്തിയാൽ കാഴ്ചകൾ കാണാൻ വിശാലമായ ഗാലറി തുടങ്ങിയവ അടങ്ങുന്നതാണു പട്ടേൽ സ്മാരകം. പ്രതിമയ്ക്കുള്ളിൽ നിരവധി ഓഫീസുകളും പ്രവർത്തിക്കും.
സ്വാതന്ത്ര്യസമരഭടന്മാർക്കുള്ള ആദരവാണു പ്രതിമയെന്നും ഇന്ത്യയുടെ ഏറ്റവും വലിയ ആകർഷണകേന്ദ്രമായി മാറാൻ പോകുന്ന മ്യൂസിയത്തിലേക്കു കേരളത്തിലെ എല്ലാ ജനങ്ങളെയും ക്ഷണിക്കുന്നതായും വസൻഭായി പറഞ്ഞു. ഗുജറാത്ത് സർക്കാരിന്റെ പ്രതിനിധിയായി കേരളത്തിൽ എത്തിയതായിരുന്നു വസൻഭായി ആഹിർ.
സർദാർ സരോവർ അണക്കെട്ടിനു സമീപത്തെ സാധു ദ്വീപിലാണു 182 മീറ്റർ ഉയരമുള്ള സർദാർ പട്ടേൽ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. 2063 കോടിയാണ് നിർമാണ ചെലവ്. ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ രണ്ടിരട്ടി വലിപ്പമാണു പട്ടേൽ പ്രതിമയ്ക്കുളത്. പ്രതിദിനം പതിനയ്യായിരം സന്ദർശകരെ ഉൾക്കൊളളാനാകും. നാല് വർഷം കൊണ്ടാണു പ്രതിമയുടെ നിർമാണം പൂർത്തിയാക്കിയത്. എഴുപതിനായിരം ടണ്‍ സിമന്റ്, 6000 ടണ്‍ സ്ട്രക്ചർ സ്റ്റീൽ എന്നിവ നിർമാണത്തിനായി ഉപയോഗിച്ചു.
പട്ടേൽ സ്മാരക പൂന്തോട്ടം, സാധു ദ്വീപും നർമദാ നദിക്കരയുമായി ബന്ധപ്പെടുത്തുന്ന പാലം, മ്യൂസിയം, അണ്ടർ വാട്ടർ അക്വേറിയം, പ്രതിമയ്ക്കുള്ളിലൂടെയുള്ള ലിഫ്റ്റിൽ ഹൃദയഭാഗത്ത് എത്തിയാൽ കാഴ്ചകൾ കാണാൻ വിശാലമായ ഗാലറി തുടങ്ങിയവ അടങ്ങുന്നതാണു പട്ടേൽ സ്മാരകം. പ്രതിമയ്ക്കുള്ളിൽ നിരവധി ഓഫീസുകളും പ്രവർത്തിക്കും.
സ്വാതന്ത്ര്യസമരഭടന്മാർക്കുള്ള ആദരവാണു പ്രതിമയെന്നും ഇന്ത്യയുടെ ഏറ്റവും വലിയ ആകർഷണകേന്ദ്രമായി മാറാൻ പോകുന്ന മ്യൂസിയത്തിലേക്കു കേരളത്തിലെ എല്ലാ ജനങ്ങളെയും ക്ഷണിക്കുന്നതായും വസൻഭായി പറഞ്ഞു. ഗുജറാത്ത് സർക്കാരിന്റെ പ്രതിനിധിയായി കേരളത്തിൽ എത്തിയതായിരുന്നു വസൻഭായി ആഹിർ.